കൊച്ചി: ചരക്കുസേവന നികുതി നിലവിൽ വന്നു രണ്ടു മാസം പൂർത്തിയാക്കുന്പോഴും ആശയക്കുഴപ്പം തുടരുകയാണെന്നും നടപ്പു സാന്പത്തികവർഷം അവസാനത്തോടെ ഇതിനു പരിഹാരമാകുമെന്നാണു പ്രതീക്ഷയെന്നും സെൻട്രൽ ടാക്സ് ആൻഡ് എക്സൈസ് ചീഫ് കമ്മീഷണർ പുല്ലല നാഗേശ്വര റാവു.
ജിഎസ്ടി സംബന്ധിച്ചു പൊതുജനങ്ങൾക്കിടയിലും വ്യാപാര, വ്യവസായ മേഖലയിലുമുള്ള സംശയങ്ങൾ ദുരീകരിക്കാനും ബോധവത്കരണത്തിനുമായി സെൻട്രൽ എക്സൈസ് തിരുവനന്തപുരം മേഖലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം നാനൂറോളം ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു തുടങ്ങി. ഒരു മാസം നീണ്ടു നിൽക്കുന്ന ഈ ക്ലാസുകളിൽ ഉപഭോക്തൃ ബോധവത്കരണം, ചെറുകിട ഇടത്തരം മേഖലകൾക്കുള്ള പിന്തുണ, ജിഎസ്ടി റിട്ടേണ്‍ സമർപ്പിക്കാൻ വേണ്ട സഹായം എന്നിവ വിശദമാക്കും. സംശയനിവാരണത്തിനായി ജിഎസ്ടി സേവ കേന്ദ്രങ്ങളുമായും ബന്ധപ്പെടാം. വ്യത്യസ്ത മേഖലകളിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരനിർദേശം സിബിഇസിയുടെ വെബ്സൈറ്റിൽ മലയാളത്തിൽ ലഭ്യമാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
ജിഎസ്ടി സംബന്ധിച്ചു പൊതുജനങ്ങൾക്കിടയിലും വ്യാപാര, വ്യവസായ മേഖലയിലുമുള്ള സംശയങ്ങൾ ദുരീകരിക്കാനും ബോധവത്കരണത്തിനുമായി സെൻട്രൽ എക്സൈസ് തിരുവനന്തപുരം മേഖലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം നാനൂറോളം ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു തുടങ്ങി. ഒരു മാസം നീണ്ടു നിൽക്കുന്ന ഈ ക്ലാസുകളിൽ ഉപഭോക്തൃ ബോധവത്കരണം, ചെറുകിട ഇടത്തരം മേഖലകൾക്കുള്ള പിന്തുണ, ജിഎസ്ടി റിട്ടേണ്‍ സമർപ്പിക്കാൻ വേണ്ട സഹായം എന്നിവ വിശദമാക്കും. സംശയനിവാരണത്തിനായി ജിഎസ്ടി സേവ കേന്ദ്രങ്ങളുമായും ബന്ധപ്പെടാം. വ്യത്യസ്ത മേഖലകളിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരനിർദേശം സിബിഇസിയുടെ വെബ്സൈറ്റിൽ മലയാളത്തിൽ ലഭ്യമാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.