ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)ക്ക് പുതിയ മേധാവി. എസ്ബിഐയുടെ മാനേജിംഗ് ഡയറക്ടർമാരിലൊരാളായ രജനിഷ് കുമാറിനെയാണ് പുതിയ ചെയർമാനായി തെരഞ്ഞെടുത്തത്. മൂന്നു വർഷത്തേക്കാണ് നിയമനം. ഇപ്പോഴത്തെ ചെയർപേഴ്സൺ അരുന്ധതി ഭട്ടാചാര്യ നാളെ സ്ഥാനമൊഴിയും. കുമാർ ഏഴിനു ചുമതലയേൽക്കും.
എസ്ബിഐയുടെ നാലു എംഡിമാരിൽ ഒരാളായ കുമാർ 1980ൽ പ്രൊബേഷണറി ഓഫീസറായാണ് ഒൗദ്യോഗിക ജീവിതം ആരംഭിച്ചത്. 2015ൽ മാനേജിംഗ് ഡയറക്ടറായി ചുമതലയേൽക്കുന്നതിനു മുന്പ് എസ്ബിഐയിൽ നിരവധി വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. എസ്ബിഐയുടെ മർച്ചന്റ് ബാങ്കിംഗ് സ്ഥാപനമായ എസ്ബിഐ കാപ്പിറ്റൽ മാർക്കറ്റ്സിന്റെ എംഡിയും സിഇഒയുമായിരുന്നു. ഇപ്പോൾ എസ്ബിഐയുടെ റീട്ടെയ്ൽ മേധാവിയാണ്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ മൂന്നു വർഷത്തെ നിയമന കാലാവധി അവസാനിച്ച് സ്ഥാനമൊഴിയേണ്ടിയിരുന്ന അരുന്ധതി ഭട്ടാചാര്യയ്ക്ക് ഒരു വർഷത്തേക്കുകൂടി നീട്ടി നല്കുകയായിരുന്നു. ആറ് അസോസ്യേറ്റ് ബാങ്കുകളുടെ ലയന നടപടികൾ നടക്കുന്നതിനെത്തുടർന്നായിരുന്നു കാലാവധി നീട്ടിയത്.
1977ൽ ഒൗദ്യോഗിക ജീവിതം തുടങ്ങിയ ഭട്ടാചാര്യ എസ്ബിഐയുടെ ആദ്യ വനിതാ മേധാവിയാണ്.
എസ്ബിഐയുടെ നാലു എംഡിമാരിൽ ഒരാളായ കുമാർ 1980ൽ പ്രൊബേഷണറി ഓഫീസറായാണ് ഒൗദ്യോഗിക ജീവിതം ആരംഭിച്ചത്. 2015ൽ മാനേജിംഗ് ഡയറക്ടറായി ചുമതലയേൽക്കുന്നതിനു മുന്പ് എസ്ബിഐയിൽ നിരവധി വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. എസ്ബിഐയുടെ മർച്ചന്റ് ബാങ്കിംഗ് സ്ഥാപനമായ എസ്ബിഐ കാപ്പിറ്റൽ മാർക്കറ്റ്സിന്റെ എംഡിയും സിഇഒയുമായിരുന്നു. ഇപ്പോൾ എസ്ബിഐയുടെ റീട്ടെയ്ൽ മേധാവിയാണ്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ മൂന്നു വർഷത്തെ നിയമന കാലാവധി അവസാനിച്ച് സ്ഥാനമൊഴിയേണ്ടിയിരുന്ന അരുന്ധതി ഭട്ടാചാര്യയ്ക്ക് ഒരു വർഷത്തേക്കുകൂടി നീട്ടി നല്കുകയായിരുന്നു. ആറ് അസോസ്യേറ്റ് ബാങ്കുകളുടെ ലയന നടപടികൾ നടക്കുന്നതിനെത്തുടർന്നായിരുന്നു കാലാവധി നീട്ടിയത്.
1977ൽ ഒൗദ്യോഗിക ജീവിതം തുടങ്ങിയ ഭട്ടാചാര്യ എസ്ബിഐയുടെ ആദ്യ വനിതാ മേധാവിയാണ്.