മുംബൈ: ഇന്ത്യൻ നഗരങ്ങളിലെ ഉപയോക്താക്കൾക്കിടയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗം വർധിക്കുന്നു. നഗര ഉപയോക്താക്കളുടെ മൂന്നിൽ രണ്ടു ഭാഗവും (66 ശതമാനം) കുറഞ്ഞത് ഒരു ക്രെഡിറ്റ് കാർഡെങ്കിലും ഉള്ളവരാണ്. ക്രെഡിറ്റ് കാർഡില്ലാത്ത 55 ശതമാനം പേരിൽ 19 ശതമാനവും ഭാവിയിൽ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുമെന്നും ട്രാൻസ് യൂണിയൻ സിബിൽ നടത്തിയ ഓണ്‍ലൈൻ സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു.
നിത്യേനയുള്ള പർച്ചേസുകൾക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ ഇന്ന് ഉപയോക്താക്കൾക്ക് ആത്മവിശ്വാസം കൈവന്നതായി സർവേ വ്യക്തമാക്കുന്നുവെന്ന് ട്രാൻസ് യൂണിയൻ സിബിൽ ഡയറക്ട്-ടു-കണ്‍സ്യൂമർ ബിസിനസ് വൈസ് പ്രസിഡന്റും ഹെഡുമായ ഹൃഷികേശ് മേഹ്ത പറഞ്ഞു.
ഇന്ത്യയിലെ നഗരവാസികളായ ഉപയോക്താക്കൾക്കിടയിൽ കഴിഞ്ഞ 12 മാസങ്ങൾക്കിടെ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന്റെ വ്യക്തമായ വർധനയുണ്ടെന്ന് ഫലങ്ങൾ സൂചിപ്പിക്കുന്നു.
നിത്യേനയുള്ള പർച്ചേസുകൾക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ ഇന്ന് ഉപയോക്താക്കൾക്ക് ആത്മവിശ്വാസം കൈവന്നതായി സർവേ വ്യക്തമാക്കുന്നുവെന്ന് ട്രാൻസ് യൂണിയൻ സിബിൽ ഡയറക്ട്-ടു-കണ്‍സ്യൂമർ ബിസിനസ് വൈസ് പ്രസിഡന്റും ഹെഡുമായ ഹൃഷികേശ് മേഹ്ത പറഞ്ഞു.
ഇന്ത്യയിലെ നഗരവാസികളായ ഉപയോക്താക്കൾക്കിടയിൽ കഴിഞ്ഞ 12 മാസങ്ങൾക്കിടെ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന്റെ വ്യക്തമായ വർധനയുണ്ടെന്ന് ഫലങ്ങൾ സൂചിപ്പിക്കുന്നു.