മുംബൈ: റിസർവ് ബാങ്ക് പണനയം ഇന്നു പ്രഖ്യാപിക്കാനിരിക്കെ ഓഹരിവിപണി ഉത്സാഹം പ്രകടിപ്പിച്ചു. സെൻസെക്സും നിഫ്റ്റിയും തരക്കേടില്ലാത്ത ഉയർച്ച കുറിച്ചു. റീപോ നിരക്ക് പോലുള്ള അടിസ്ഥാന പലിശ നിരക്കുകളിൽ റിസർവ് ബാങ്ക് മാറ്റം വരുത്തില്ലെന്നാണു കന്പോളത്തിന്റെ വിലയിരുത്തൽ. എന്നാൽ ഡിസംബറിൽ റീപോ നിരക്ക് കാൽ ശതമാനം കുറയ്ക്കുമെന്ന പ്രതീക്ഷയുണ്ട്. വിലക്കയറ്റത്തോത് ഇനിയും കൂടുമെന്നതാണ് നിരക്ക് ഇപ്പോൾ കുറയ്ക്കില്ല എന്ന നിഗമനത്തിനു കാരണം.
എന്നാൽ സാന്പത്തിക വളർച്ചത്തോത് അടുത്ത രണ്ടു ത്രൈമാസം കൂടി താഴുമെന്ന ആശങ്ക പരക്കെയുണ്ട്. കറൻസി റദ്ദാക്കലിന്റെയും ജിഎസ്ടി നടപ്പാക്കലിന്റെയും ആഘാതം കുറേക്കാലംകൂടി തുടരുമെന്നാണു നിരീക്ഷകമതം. ജിഡിപി വളർച്ച ഈ ധനകാര്യവർഷം 6.9 ശതമാനമായി കുറയുമെന്നു ഫിച്ച് റേറ്റിംഗ്സ് കഴിഞ്ഞ ദിവസം വിലയിരുത്തി. കഴിഞ്ഞ വർഷം 7.1 ശതമാനം വളർന്നതാണ്. 6.4 ശതമാനത്തിലേക്കു വളർച്ച താഴുമെന്നു പ്രവചിച്ച സ്ഥാപനങ്ങളും ഉണ്ട്. റീപോനിരക്ക് കാര്യമായി കുറച്ചില്ലെങ്കിൽ വളർച്ച ഇടിയുമെന്നാണു വാണിജ്യ-വ്യവസായ സംഘടനകൾ പറയുന്നത്.ഇന്നലെ സെൻസെക്സ് 213.66 പോയിന്റ് കയറി 31,497.38 ലും നിഫ്റ്റി 70.9 പോയിന്റ് കയറി 9859.5ലും ക്ലോസ് ചെയ്തു.അമേരിക്കൻ ഡോളറിനു വിലകൂടി. 21.5 പൈസ കയറി 65.49 ലെത്തി.
പെട്രോളിനും ഡീസലിനും എക്സൈസ് ഡ്യൂട്ടി കുറച്ചത് വിലക്കയറ്റം കുറയാൻ സഹായിക്കുമെങ്കിലും ഓഹരി വിപണിയെ നിരാശപ്പെടുത്തും. ഗവൺമെന്റിന്റെ കമ്മിലക്ഷ്യം പാലിക്കാൻ പറ്റാതെ വരുമെന്ന ആശങ്ക പലർക്കുമുണ്ട്.
എന്നാൽ സാന്പത്തിക വളർച്ചത്തോത് അടുത്ത രണ്ടു ത്രൈമാസം കൂടി താഴുമെന്ന ആശങ്ക പരക്കെയുണ്ട്. കറൻസി റദ്ദാക്കലിന്റെയും ജിഎസ്ടി നടപ്പാക്കലിന്റെയും ആഘാതം കുറേക്കാലംകൂടി തുടരുമെന്നാണു നിരീക്ഷകമതം. ജിഡിപി വളർച്ച ഈ ധനകാര്യവർഷം 6.9 ശതമാനമായി കുറയുമെന്നു ഫിച്ച് റേറ്റിംഗ്സ് കഴിഞ്ഞ ദിവസം വിലയിരുത്തി. കഴിഞ്ഞ വർഷം 7.1 ശതമാനം വളർന്നതാണ്. 6.4 ശതമാനത്തിലേക്കു വളർച്ച താഴുമെന്നു പ്രവചിച്ച സ്ഥാപനങ്ങളും ഉണ്ട്. റീപോനിരക്ക് കാര്യമായി കുറച്ചില്ലെങ്കിൽ വളർച്ച ഇടിയുമെന്നാണു വാണിജ്യ-വ്യവസായ സംഘടനകൾ പറയുന്നത്.ഇന്നലെ സെൻസെക്സ് 213.66 പോയിന്റ് കയറി 31,497.38 ലും നിഫ്റ്റി 70.9 പോയിന്റ് കയറി 9859.5ലും ക്ലോസ് ചെയ്തു.അമേരിക്കൻ ഡോളറിനു വിലകൂടി. 21.5 പൈസ കയറി 65.49 ലെത്തി.
പെട്രോളിനും ഡീസലിനും എക്സൈസ് ഡ്യൂട്ടി കുറച്ചത് വിലക്കയറ്റം കുറയാൻ സഹായിക്കുമെങ്കിലും ഓഹരി വിപണിയെ നിരാശപ്പെടുത്തും. ഗവൺമെന്റിന്റെ കമ്മിലക്ഷ്യം പാലിക്കാൻ പറ്റാതെ വരുമെന്ന ആശങ്ക പലർക്കുമുണ്ട്.