ന്യൂഡൽഹി: ടെലികോം കന്പനിയായ എയർസെലുമായി ലയിക്കുന്നതിനുള്ള പദ്ധതി അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് കമ്യൂണിക്കേഷൻ ( ആർകോം) ഉപേക്ഷിച്ചു.
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇരുകന്പനികളും ലയന കരാറിൽ ഒപ്പുവച്ചത്. വയർലെസ് കമ്മ്യൂണിക്കേഷൻസ് രംഗത്ത് ഒരുമിച്ചു പ്രവർത്തിക്കാനായിരുന്നു ധാരണ. 46,000 കോടി രൂപയുടെ കടബാധ്യതയാണ് അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്.
ലയനത്തിലൂടെ കടം നേർപകുതിയായി കുറയ്ക്കാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഈ ശ്രമം പാളിയതിനെത്തുടർന്ന് മുംബൈയിലെയും ഡൽഹിയിലെയും വസ്തു വിറ്റ് ബാധ്യത കുറയ്ക്കാനാണു റിലയൻസ് കമ്യൂണിക്കേഷന്റെ നീക്കം. ഇതൊടൊപ്പം ഒപ്റ്റിക്കൽ ഫൈബർ ആസ്തികൾ വിറ്റു പണം കണ്ടെത്താനും കന്പനി ശ്രമിക്കുന്നുണ്ട്.
അതേസമയം, സിസ്റ്റമാ ശ്യാം ടെലി സർവീസസിനെ (എസ്എസ്ടിഎൽ) ലയിപ്പിക്കുന്ന നടപടി ഈ മാസത്തോടെ പൂർത്തിയാകുമെന്ന് ആർ കോം അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇരുകന്പനികളും ലയന കരാറിൽ ഒപ്പുവച്ചത്. വയർലെസ് കമ്മ്യൂണിക്കേഷൻസ് രംഗത്ത് ഒരുമിച്ചു പ്രവർത്തിക്കാനായിരുന്നു ധാരണ. 46,000 കോടി രൂപയുടെ കടബാധ്യതയാണ് അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്.
ലയനത്തിലൂടെ കടം നേർപകുതിയായി കുറയ്ക്കാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഈ ശ്രമം പാളിയതിനെത്തുടർന്ന് മുംബൈയിലെയും ഡൽഹിയിലെയും വസ്തു വിറ്റ് ബാധ്യത കുറയ്ക്കാനാണു റിലയൻസ് കമ്യൂണിക്കേഷന്റെ നീക്കം. ഇതൊടൊപ്പം ഒപ്റ്റിക്കൽ ഫൈബർ ആസ്തികൾ വിറ്റു പണം കണ്ടെത്താനും കന്പനി ശ്രമിക്കുന്നുണ്ട്.
അതേസമയം, സിസ്റ്റമാ ശ്യാം ടെലി സർവീസസിനെ (എസ്എസ്ടിഎൽ) ലയിപ്പിക്കുന്ന നടപടി ഈ മാസത്തോടെ പൂർത്തിയാകുമെന്ന് ആർ കോം അറിയിച്ചു.