ന്യൂഡൽഹി: കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കായി ടാറ്റാ മോട്ടോഴ്സ് 10,000 ഇലക്ട്രിക് കാറുകൾ നിർമിക്കും. ഇതിനുള്ള കാരാർ ടാറ്റാ മോട്ടോഴ്സിനു ലഭിച്ചു. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗവും കാർബണ് പുറംതള്ളലും കുറയ്ക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതികൾക്ക് 1,120 കോടി രൂപയ്ക്കാണ് ടാറ്റ ഇലക്ട്രിക് വാഹനങ്ങൾ നിർമിച്ചു നല്കുക.
ഏറ്റവും കുറഞ്ഞ തുകയ്ക്ക് കാറുകൾ നല്കാമെന്ന് ടെൻഡറിൽ ടാറ്റ രേഖപ്പെടുത്തി. കാറൊന്നിന് 11.2 ലക്ഷം രൂപയ്ക്കാണ് സർക്കാരിനുവേണ്ടി കാറുകൾ നിർമിക്കുക. ചരക്കുസേവന നികുതി (ജിഎസ്ടി), അഞ്ചു വർഷം വാറണ്ടി എന്നിവ ഉൾപ്പെടെയുള്ള തുകയാണിതെന്ന് ഊർജമന്ത്രാലയത്തിനു കീഴിലുള്ള എനർജി എഫിഷൻസി സർവീസസ് ലിമിറ്റഡ് (ഇഇഎസ്എൽ) അറിയിച്ചു.
ആദ്യഘട്ടത്തിൽ 500 ഇലക്ട്രിക് കാറുകളാണ് ടാറ്റ ഇഇഎസ്എലിനു കൈമാറുക. നവംബറിൽ ഇതുണ്ടാകും. ശേഷിക്കുന്നവ രണ്ടാം ഘട്ടത്തിലാണ് കൈമാറുക.
രാജ്യത്ത് ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുന്ന മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് കരാർ ലഭിച്ചില്ല. 13 ലക്ഷം രൂപയ്ക്കായിരുന്നു മഹീന്ദ്രയുടെ വാഗ്ദാനം. ടാറ്റയുടെ ടെൻഡർ തുകയുമായി സാമ്യപ്പെടുത്തിയാൽ മഹീന്ദ്രയ്ക്കും കരാർ ലഭിച്ചേക്കും. ഇതിന് ചൊവ്വാഴ്ച വരെ സാവകാശം നല്കിയിട്ടുണ്ട്.
ജപ്പാന്റെ നിസാൻ മോട്ടോഴ്സും ടെൻഡർ സമർപ്പിച്ചിരുന്നു. ജപ്പാനിൽ കമ്പനി ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുന്നുണ്ടെങ്കിലും സാങ്കേതിക കാര്യങ്ങൾ വെളിപ്പെടുത്താത്തതിനാൽ ടെൻഡർ തള്ളി.
നിലവിൽ 60 ശതമാനം ഓർഡർ ടാറ്റയ്ക്കു നല്കി. വില കുറച്ച് കാറുകൾ നല്കാൻ തയാറായാൽ 40 ശതമാനം ഓർഡർ മഹീന്ദ്രയ്ക്കു ലഭിക്കും. അല്ലെങ്കിൽ അതും ടാറ്റയ്ക്കു സ്വന്തമാകും. മഹീന്ദ്രയുടെ തീരുമാനം ലഭിച്ചശേഷം ഈ മാസം പകുതിയോടെ അന്തിമതീരുമാനമുണ്ടാകുമെന്ന് ഇഇഎസ്എൽ അറിയിച്ചു.
ഓഗസ്റ്റിലാണ് 10,000 ഇലക്ട്രിക് കാറുകൾ വാങ്ങുന്നതിനായി ഇഇഎസ്എൽ ആഗോള ടെൻഡർ ക്ഷണിച്ചത്.
ഇലക്ട്രിക് ആകുന്നത് ടിഗോർ
ടാറ്റാ മോട്ടോഴ്സ് അടുത്തിടെ പുറത്തിറക്കിയ സെഡാൻ മോഡലായ ടിഗോറിന്റെ ഇലക്ട്രിക് പതിപ്പാണ് ഇഇഎസ്എലിനുവേണ്ടി നിർമിക്കുക. എന്നാൽ, വാഹനത്തിലുപയോഗിക്കുന്ന ബാറ്ററികൾ ഇറക്കുമതി ചെയ്തവയായിരിക്കും.
ഏറ്റവും കുറഞ്ഞ തുകയ്ക്ക് കാറുകൾ നല്കാമെന്ന് ടെൻഡറിൽ ടാറ്റ രേഖപ്പെടുത്തി. കാറൊന്നിന് 11.2 ലക്ഷം രൂപയ്ക്കാണ് സർക്കാരിനുവേണ്ടി കാറുകൾ നിർമിക്കുക. ചരക്കുസേവന നികുതി (ജിഎസ്ടി), അഞ്ചു വർഷം വാറണ്ടി എന്നിവ ഉൾപ്പെടെയുള്ള തുകയാണിതെന്ന് ഊർജമന്ത്രാലയത്തിനു കീഴിലുള്ള എനർജി എഫിഷൻസി സർവീസസ് ലിമിറ്റഡ് (ഇഇഎസ്എൽ) അറിയിച്ചു.
ആദ്യഘട്ടത്തിൽ 500 ഇലക്ട്രിക് കാറുകളാണ് ടാറ്റ ഇഇഎസ്എലിനു കൈമാറുക. നവംബറിൽ ഇതുണ്ടാകും. ശേഷിക്കുന്നവ രണ്ടാം ഘട്ടത്തിലാണ് കൈമാറുക.
രാജ്യത്ത് ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുന്ന മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് കരാർ ലഭിച്ചില്ല. 13 ലക്ഷം രൂപയ്ക്കായിരുന്നു മഹീന്ദ്രയുടെ വാഗ്ദാനം. ടാറ്റയുടെ ടെൻഡർ തുകയുമായി സാമ്യപ്പെടുത്തിയാൽ മഹീന്ദ്രയ്ക്കും കരാർ ലഭിച്ചേക്കും. ഇതിന് ചൊവ്വാഴ്ച വരെ സാവകാശം നല്കിയിട്ടുണ്ട്.
ജപ്പാന്റെ നിസാൻ മോട്ടോഴ്സും ടെൻഡർ സമർപ്പിച്ചിരുന്നു. ജപ്പാനിൽ കമ്പനി ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുന്നുണ്ടെങ്കിലും സാങ്കേതിക കാര്യങ്ങൾ വെളിപ്പെടുത്താത്തതിനാൽ ടെൻഡർ തള്ളി.
നിലവിൽ 60 ശതമാനം ഓർഡർ ടാറ്റയ്ക്കു നല്കി. വില കുറച്ച് കാറുകൾ നല്കാൻ തയാറായാൽ 40 ശതമാനം ഓർഡർ മഹീന്ദ്രയ്ക്കു ലഭിക്കും. അല്ലെങ്കിൽ അതും ടാറ്റയ്ക്കു സ്വന്തമാകും. മഹീന്ദ്രയുടെ തീരുമാനം ലഭിച്ചശേഷം ഈ മാസം പകുതിയോടെ അന്തിമതീരുമാനമുണ്ടാകുമെന്ന് ഇഇഎസ്എൽ അറിയിച്ചു.
ഓഗസ്റ്റിലാണ് 10,000 ഇലക്ട്രിക് കാറുകൾ വാങ്ങുന്നതിനായി ഇഇഎസ്എൽ ആഗോള ടെൻഡർ ക്ഷണിച്ചത്.
ഇലക്ട്രിക് ആകുന്നത് ടിഗോർ
ടാറ്റാ മോട്ടോഴ്സ് അടുത്തിടെ പുറത്തിറക്കിയ സെഡാൻ മോഡലായ ടിഗോറിന്റെ ഇലക്ട്രിക് പതിപ്പാണ് ഇഇഎസ്എലിനുവേണ്ടി നിർമിക്കുക. എന്നാൽ, വാഹനത്തിലുപയോഗിക്കുന്ന ബാറ്ററികൾ ഇറക്കുമതി ചെയ്തവയായിരിക്കും.