വിപണി വിശേഷം / കെ.ബി. ഉദയഭാനു
വിദേശ കുരുമുളകിനു മുന്നിൽ കർഷകകുടുംബങ്ങളുടെ സാന്പത്തിക അടിത്തറയ്ക്കു വിള്ളലേറ്റു തുടങ്ങി. പുതിയ ഏലക്ക വൻതോതിൽ ലേലത്തിനിറങ്ങി. വെളിച്ചെണ്ണയ്ക്കു തളർച്ച നേരിട്ടെങ്കിലും ദീപാവലി ഡിമാൻഡിൽ മില്ലുകാർ പ്രതീക്ഷ നിലനിർത്തുന്നു. കനത്ത മഴ ടാപ്പിംഗ് തടസപ്പെടുത്തിയിട്ടും വ്യവസായികൾ നിരക്കുയർത്തിയില്ല. സ്വർണവില വീണ്ടും കുറഞ്ഞു.
കുരുമുളക്
വിദേശ കുരുമുളകു പ്രവാഹത്തിൽ ഇന്ത്യൻ മാർക്കറ്റ് ആടിയുലയുന്നു. വിയറ്റ്നാം കുരുമുളകാണ് ഇറക്കുമതിൽ വലിയപങ്കും. റിക്കാർഡ് ഉത്പാദനമായതിനാൽ വില കുറച്ചും അവർ കയറ്റുമതിക്ക് ഉത്സാഹിച്ചു. ഇറക്കുമതി വർധിച്ചതോടെ കേരളത്തിലെ കർഷകരുടെ കണക്കുകൂട്ടലുകൾ പാടെ തകിടം മറിഞ്ഞു. ഒന്പതു മാസം മുന്പ് കൊച്ചിയിൽ 70,000 രൂപയിൽ വ്യാപാരം നടന്ന ഗാർബിൾഡ് കുരുമുളക് ഇപ്പോൾ 44,700 രൂപയിലാണ്. ക്വിന്റലിന് കാൽ ലക്ഷം രൂപയുടെ വിലത്തകർച്ച.
ഏകദേശം പതിനായിരം ടണ് കുരുമുളക് ഇതിനകം വിയറ്റ്നാമിൽനിന്ന് എത്തി. ഗുണമേന്മ കുറഞ്ഞ കുരുമുളകിന്റെ വില വിയറ്റ്നാമിൽ ടണ്ണിന് 3,600 ഡോളറിലേക്ക് ഇടിഞ്ഞത് മുംബൈയിലെ വൻകിട വ്യവസായികളെ ഇറക്കുമതിയിലേക്ക് ആകർഷിച്ചു. ഇറക്കുമതിയിൽ വലിയൊരു പങ്ക് മുംബൈ, ചെന്നൈ തുറമുഖങ്ങൾ വഴിയാണ്. പാപ്പുവ ന്യൂ ഗ്വിനിയ എന്ന ചെറുരാജ്യത്തെ ഡ്യൂട്ടി ഫ്രീ തുറമുഖം വഴിയാണ് മുംബൈ വ്യവസായികൾ വിയറ്റ്നാം കുരുമുളക് ഇന്ത്യയിലെത്തിക്കുന്നത്. വിദേശ കുരുമുളക് ഇന്ത്യയിൽ നേരിട്ട് ഇറക്കുമതി നടത്തിയാൽ 54 ശതമാനം നികുതി അടയ്ക്കണം. ശ്രീലങ്ക വഴി ഇറക്കിയാൽ നികുതി എട്ടു ശതമാനത്തിൽ ഒതുങ്ങും. എന്നാൽ, പുതിയ മാർഗം പൂർണമായും നികുതിരഹിതമാണ്. ഇറക്കുമതി ലോബിയുടെ ഈ നീക്കം തടഞ്ഞില്ലെങ്കിൽ കുരുമുളക് മാത്രമല്ല, ഭാവിൽ പല ഉത്പന്നങ്ങളും ഇത്തരത്തിൽ ഇറക്കുമതിഭീഷണിയെ അഭിമുഖീകരിക്കേണ്ടതായി വരും.
ഇതിനിടെ ഇറക്കുമതിച്ചരക്ക് ഹൈറേഞ്ച് മുളകുമായി കലർത്തി മലബാർ പെപ്പർ എന്ന പേരിൽ വിദേശ കച്ചവടങ്ങൾക്കും അണിയറനീക്കം തുടങ്ങി. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്തോനേഷ്യ പുതിയ കുരുമുളക് വില്പനയ്ക്കിറക്കി. ബ്രസീലിൽ വിളവെടുപ്പ് തുടങ്ങി. ഇരു രാജ്യങ്ങളിലും വില ടണ്ണിന് 4,000 ഡോളറാണ്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ക്രിസ്മസ്- ന്യൂ ഇയർ വേളയിലെ ആവശ്യങ്ങൾക്കു വേണ്ട കുരുമുളക് സംഭരണത്തിനുള്ള ഒരുക്കത്തിലാണ്.
ഏലം
കർഷകർ ലേലകേന്ദ്രങ്ങളിലേക്ക് ഉയർന്ന അളവിൽ പുതിയ ഏലക്ക ഇറക്കി. വിളവെടുപ്പ് പുരോഗമിച്ചതാണ് ഹൈറേഞ്ചിൽനിന്നുള്ള ചരക്കുവരവ് ശക്തിപ്രാപിക്കാൻ കാരണം. കൊച്ചിയിൽ ഒരു ലക്ഷം കിലോയ്ക്കു മുകളിൽ ചരക്കെത്തിയത് വാങ്ങലുകാർക്ക് ആശ്വാസമായി. വിജയദശമി-ദീപാവലി ആഘോഷങ്ങൾ അടുത്തതിനാൽ ഏലത്തിന് ഡിമാൻഡ് ഉയർന്നു. മികച്ചയിനങ്ങൾ കിലോ 1,450 രൂപ. വലുപ്പം കൂടിയ ഇനങ്ങളിലാണ് കയറ്റുമതിക്കാർ താത്പര്യം കാണിച്ചത്. അനുകൂല കാലാവസ്ഥ ലഭ്യമായതിനാൽ വരും ദിനങ്ങളിലും ഉത്പന്നത്തിന്റെ ലഭ്യത ഉയരാം.
ചുക്ക്
ചുക്കുവില ഉയർന്നു തുടങ്ങി. മാസങ്ങൾ നീണ്ട തളർച്ചയ്ക്കു ശേഷം ആഭ്യന്തര ഡിമാൻഡിൽ വിവിധയിനം ചുക്കുവില ഉയർന്നു. ഉത്തരേന്ത്യൻ ആവശ്യം വർധിച്ചതിനാൽ വരും മാസങ്ങളിലും പുതിയ ഓർഡറുകളെത്താം. ശൈത്യകാല ആവശ്യങ്ങൾ മുന്നിൽ കണ്ട് ചുക്ക് സംഭരിക്കുന്നുണ്ട്. മീഡിയം ചുക്ക് 10,500 രൂപയിൽനിന്ന് 12,500 രൂപയായി. ബെസ്റ്റ് ചുക്ക് വില 13,500 രൂപയാണ്.
നാളികേരം
നാളികേരോത്പന്നങ്ങളുടെ നിരക്ക് താഴ്ന്നു. ചിങ്ങം കഴിഞ്ഞതോടെ പ്രദേശിക വിപണികളിൽ വെളിച്ചെണ്ണയ്ക്ക് ആവശ്യം കുറഞ്ഞു. വെളിച്ചെണ്ണയുടെ ഉയർന്ന വിലയും വില്പനത്തോത് കുറച്ചു. തമിഴ്നാട്ടിലെ വൻകിട മില്ലുകൾ സ്റ്റോക്ക് വിറ്റഴിക്കാൻ തിടുക്കം കാണിച്ചു. വെളിച്ചെണ്ണ 16,000 രൂപയിലും കൊപ്ര 10,725ലുമാണ്. ദീപാവലി അടുത്തതിനാൽ പാചകയെണ്ണകൾക്ക് ആഭ്യന്തര ആവശ്യം വർധിക്കും. ഈ അവസരത്തിൽ മറ്റ് എണ്ണകൾക്കൊപ്പം വെളിച്ചെണ്ണവിലയും ചൂടുപിടിക്കാം.
റബർ
ശക്തമായ മഴ ഉത്പാദകരെ റബർത്തോട്ടങ്ങളിൽനിന്ന് പിന്തിരിപ്പിച്ചിട്ടും വ്യവസായികൾ ഷീറ്റുവില ഉയർത്തിയില്ല. പ്രതികൂല കാലാവസ്ഥ റബറിന്റെ വിലക്കയറ്റത്തിന് അവസരം ഒരുക്കുമെന്ന കാർഷികമേഖല കണക്കുകൂട്ടിയെങ്കിലും നിരക്കുയർത്താതെ കന്പനികൾ ചരക്കെടുത്തു. അവധിവ്യാപാരത്തിലെ വില്പന സമ്മർദവും ടയർ ലോബി നേട്ടമാക്കി. ആർഎസ്എസ് നാലാം ഗ്രേഡ് 13,300 രൂപയിലും അഞ്ചാം ഗ്രേഡ് 13,000 രൂപയിലുമാണ്.
കാലാവസ്ഥയിലെ പുതിയ മാറ്റങ്ങൾ കണക്കിലെടുത്താൽ മുന്നിലുള്ള മൂന്നു മാസങ്ങളിൽ സംസ്ഥാനത്ത് റബർ ടാപ്പിംഗ് രംഗം കൂടുതൽ സജീവമാകും. കാലവർഷം ഈ വാരം അവസാനിക്കും. ശൈത്യകാലം തുടങ്ങുന്നതോടെ റബർമരങ്ങളിൽനിന്നുള്ള യീൽഡ് ഉയരുമെന്നത് ലാറ്റക്സിന്റെ ലഭ്യത വർധിക്കാൻ അവസരമൊരുക്കും. ചൈനയിലും ജപ്പാനിലും റബർവിലയിലുണ്ടായ തളർച്ച തുടരുന്നു.
സ്വർണം
ആഭരണവിപണികളിൽ സ്വർണവില കുറഞ്ഞു. പവൻ 22,360 രൂപയിൽനിന്ന് 22,120 വരെ താഴ്ന്ന ശേഷം വാരാന്ത്യം 22,240ലാണ്. ഒരു ഗ്രാമിന്റെ വില 2,780 രൂപ. രാജ്യാന്തരവിപണിയിൽ സ്വർണവില ട്രോയ് ഒൗണ്സിന് 1,319 ഡോളറിൽനിന്ന് 1,297 ഡോളറായി.
വിദേശ കുരുമുളകിനു മുന്നിൽ കർഷകകുടുംബങ്ങളുടെ സാന്പത്തിക അടിത്തറയ്ക്കു വിള്ളലേറ്റു തുടങ്ങി. പുതിയ ഏലക്ക വൻതോതിൽ ലേലത്തിനിറങ്ങി. വെളിച്ചെണ്ണയ്ക്കു തളർച്ച നേരിട്ടെങ്കിലും ദീപാവലി ഡിമാൻഡിൽ മില്ലുകാർ പ്രതീക്ഷ നിലനിർത്തുന്നു. കനത്ത മഴ ടാപ്പിംഗ് തടസപ്പെടുത്തിയിട്ടും വ്യവസായികൾ നിരക്കുയർത്തിയില്ല. സ്വർണവില വീണ്ടും കുറഞ്ഞു.
കുരുമുളക്
വിദേശ കുരുമുളകു പ്രവാഹത്തിൽ ഇന്ത്യൻ മാർക്കറ്റ് ആടിയുലയുന്നു. വിയറ്റ്നാം കുരുമുളകാണ് ഇറക്കുമതിൽ വലിയപങ്കും. റിക്കാർഡ് ഉത്പാദനമായതിനാൽ വില കുറച്ചും അവർ കയറ്റുമതിക്ക് ഉത്സാഹിച്ചു. ഇറക്കുമതി വർധിച്ചതോടെ കേരളത്തിലെ കർഷകരുടെ കണക്കുകൂട്ടലുകൾ പാടെ തകിടം മറിഞ്ഞു. ഒന്പതു മാസം മുന്പ് കൊച്ചിയിൽ 70,000 രൂപയിൽ വ്യാപാരം നടന്ന ഗാർബിൾഡ് കുരുമുളക് ഇപ്പോൾ 44,700 രൂപയിലാണ്. ക്വിന്റലിന് കാൽ ലക്ഷം രൂപയുടെ വിലത്തകർച്ച.
ഏകദേശം പതിനായിരം ടണ് കുരുമുളക് ഇതിനകം വിയറ്റ്നാമിൽനിന്ന് എത്തി. ഗുണമേന്മ കുറഞ്ഞ കുരുമുളകിന്റെ വില വിയറ്റ്നാമിൽ ടണ്ണിന് 3,600 ഡോളറിലേക്ക് ഇടിഞ്ഞത് മുംബൈയിലെ വൻകിട വ്യവസായികളെ ഇറക്കുമതിയിലേക്ക് ആകർഷിച്ചു. ഇറക്കുമതിയിൽ വലിയൊരു പങ്ക് മുംബൈ, ചെന്നൈ തുറമുഖങ്ങൾ വഴിയാണ്. പാപ്പുവ ന്യൂ ഗ്വിനിയ എന്ന ചെറുരാജ്യത്തെ ഡ്യൂട്ടി ഫ്രീ തുറമുഖം വഴിയാണ് മുംബൈ വ്യവസായികൾ വിയറ്റ്നാം കുരുമുളക് ഇന്ത്യയിലെത്തിക്കുന്നത്. വിദേശ കുരുമുളക് ഇന്ത്യയിൽ നേരിട്ട് ഇറക്കുമതി നടത്തിയാൽ 54 ശതമാനം നികുതി അടയ്ക്കണം. ശ്രീലങ്ക വഴി ഇറക്കിയാൽ നികുതി എട്ടു ശതമാനത്തിൽ ഒതുങ്ങും. എന്നാൽ, പുതിയ മാർഗം പൂർണമായും നികുതിരഹിതമാണ്. ഇറക്കുമതി ലോബിയുടെ ഈ നീക്കം തടഞ്ഞില്ലെങ്കിൽ കുരുമുളക് മാത്രമല്ല, ഭാവിൽ പല ഉത്പന്നങ്ങളും ഇത്തരത്തിൽ ഇറക്കുമതിഭീഷണിയെ അഭിമുഖീകരിക്കേണ്ടതായി വരും.
ഇതിനിടെ ഇറക്കുമതിച്ചരക്ക് ഹൈറേഞ്ച് മുളകുമായി കലർത്തി മലബാർ പെപ്പർ എന്ന പേരിൽ വിദേശ കച്ചവടങ്ങൾക്കും അണിയറനീക്കം തുടങ്ങി. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്തോനേഷ്യ പുതിയ കുരുമുളക് വില്പനയ്ക്കിറക്കി. ബ്രസീലിൽ വിളവെടുപ്പ് തുടങ്ങി. ഇരു രാജ്യങ്ങളിലും വില ടണ്ണിന് 4,000 ഡോളറാണ്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ക്രിസ്മസ്- ന്യൂ ഇയർ വേളയിലെ ആവശ്യങ്ങൾക്കു വേണ്ട കുരുമുളക് സംഭരണത്തിനുള്ള ഒരുക്കത്തിലാണ്.
ഏലം
കർഷകർ ലേലകേന്ദ്രങ്ങളിലേക്ക് ഉയർന്ന അളവിൽ പുതിയ ഏലക്ക ഇറക്കി. വിളവെടുപ്പ് പുരോഗമിച്ചതാണ് ഹൈറേഞ്ചിൽനിന്നുള്ള ചരക്കുവരവ് ശക്തിപ്രാപിക്കാൻ കാരണം. കൊച്ചിയിൽ ഒരു ലക്ഷം കിലോയ്ക്കു മുകളിൽ ചരക്കെത്തിയത് വാങ്ങലുകാർക്ക് ആശ്വാസമായി. വിജയദശമി-ദീപാവലി ആഘോഷങ്ങൾ അടുത്തതിനാൽ ഏലത്തിന് ഡിമാൻഡ് ഉയർന്നു. മികച്ചയിനങ്ങൾ കിലോ 1,450 രൂപ. വലുപ്പം കൂടിയ ഇനങ്ങളിലാണ് കയറ്റുമതിക്കാർ താത്പര്യം കാണിച്ചത്. അനുകൂല കാലാവസ്ഥ ലഭ്യമായതിനാൽ വരും ദിനങ്ങളിലും ഉത്പന്നത്തിന്റെ ലഭ്യത ഉയരാം.
ചുക്ക്
ചുക്കുവില ഉയർന്നു തുടങ്ങി. മാസങ്ങൾ നീണ്ട തളർച്ചയ്ക്കു ശേഷം ആഭ്യന്തര ഡിമാൻഡിൽ വിവിധയിനം ചുക്കുവില ഉയർന്നു. ഉത്തരേന്ത്യൻ ആവശ്യം വർധിച്ചതിനാൽ വരും മാസങ്ങളിലും പുതിയ ഓർഡറുകളെത്താം. ശൈത്യകാല ആവശ്യങ്ങൾ മുന്നിൽ കണ്ട് ചുക്ക് സംഭരിക്കുന്നുണ്ട്. മീഡിയം ചുക്ക് 10,500 രൂപയിൽനിന്ന് 12,500 രൂപയായി. ബെസ്റ്റ് ചുക്ക് വില 13,500 രൂപയാണ്.
നാളികേരം
നാളികേരോത്പന്നങ്ങളുടെ നിരക്ക് താഴ്ന്നു. ചിങ്ങം കഴിഞ്ഞതോടെ പ്രദേശിക വിപണികളിൽ വെളിച്ചെണ്ണയ്ക്ക് ആവശ്യം കുറഞ്ഞു. വെളിച്ചെണ്ണയുടെ ഉയർന്ന വിലയും വില്പനത്തോത് കുറച്ചു. തമിഴ്നാട്ടിലെ വൻകിട മില്ലുകൾ സ്റ്റോക്ക് വിറ്റഴിക്കാൻ തിടുക്കം കാണിച്ചു. വെളിച്ചെണ്ണ 16,000 രൂപയിലും കൊപ്ര 10,725ലുമാണ്. ദീപാവലി അടുത്തതിനാൽ പാചകയെണ്ണകൾക്ക് ആഭ്യന്തര ആവശ്യം വർധിക്കും. ഈ അവസരത്തിൽ മറ്റ് എണ്ണകൾക്കൊപ്പം വെളിച്ചെണ്ണവിലയും ചൂടുപിടിക്കാം.
റബർ
ശക്തമായ മഴ ഉത്പാദകരെ റബർത്തോട്ടങ്ങളിൽനിന്ന് പിന്തിരിപ്പിച്ചിട്ടും വ്യവസായികൾ ഷീറ്റുവില ഉയർത്തിയില്ല. പ്രതികൂല കാലാവസ്ഥ റബറിന്റെ വിലക്കയറ്റത്തിന് അവസരം ഒരുക്കുമെന്ന കാർഷികമേഖല കണക്കുകൂട്ടിയെങ്കിലും നിരക്കുയർത്താതെ കന്പനികൾ ചരക്കെടുത്തു. അവധിവ്യാപാരത്തിലെ വില്പന സമ്മർദവും ടയർ ലോബി നേട്ടമാക്കി. ആർഎസ്എസ് നാലാം ഗ്രേഡ് 13,300 രൂപയിലും അഞ്ചാം ഗ്രേഡ് 13,000 രൂപയിലുമാണ്.
കാലാവസ്ഥയിലെ പുതിയ മാറ്റങ്ങൾ കണക്കിലെടുത്താൽ മുന്നിലുള്ള മൂന്നു മാസങ്ങളിൽ സംസ്ഥാനത്ത് റബർ ടാപ്പിംഗ് രംഗം കൂടുതൽ സജീവമാകും. കാലവർഷം ഈ വാരം അവസാനിക്കും. ശൈത്യകാലം തുടങ്ങുന്നതോടെ റബർമരങ്ങളിൽനിന്നുള്ള യീൽഡ് ഉയരുമെന്നത് ലാറ്റക്സിന്റെ ലഭ്യത വർധിക്കാൻ അവസരമൊരുക്കും. ചൈനയിലും ജപ്പാനിലും റബർവിലയിലുണ്ടായ തളർച്ച തുടരുന്നു.
സ്വർണം
ആഭരണവിപണികളിൽ സ്വർണവില കുറഞ്ഞു. പവൻ 22,360 രൂപയിൽനിന്ന് 22,120 വരെ താഴ്ന്ന ശേഷം വാരാന്ത്യം 22,240ലാണ്. ഒരു ഗ്രാമിന്റെ വില 2,780 രൂപ. രാജ്യാന്തരവിപണിയിൽ സ്വർണവില ട്രോയ് ഒൗണ്സിന് 1,319 ഡോളറിൽനിന്ന് 1,297 ഡോളറായി.