ന്യൂഡൽഹി: നൂതന സാങ്കേതികവിദ്യകൾക്കൊപ്പം വികസനമാർഗത്തിലേക്കു കുതിക്കുന്ന ഇന്ത്യ ഡ്രൈവറില്ലാ ട്രെയിനിന്റെ പരീക്ഷണയോട്ടം തുടങ്ങി. ഉടൻ പ്രവർത്തനം തുടങ്ങുന്ന പിങ്ക് ലൈൻ മെട്രോയുടെ ഭാഗമായി 20 കിലോമീറ്റർ ദൂരത്തിലുള്ള പരീക്ഷണയോട്ടമാണ് ആരംഭിച്ചത്. അൺഅറ്റൻഡെഡ് ട്രെയിൻ ഓപ്പറേഷൻസ് (യുടിഒ), സിബിടിസി (കമ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കൺട്രോൾ) സിഗ്നലിംഗ് സംവിധാനങ്ങളും ഈ ഘട്ടത്തിൽ പരിശോധിക്കുന്നുണ്ട്.
ഡൽഹിയിലെ സൗത്ത് കാന്പസ്-മജിലിസ് പാർക്കിനിടയിലുള്ള ദൂരത്തിലാണ് പരീക്ഷണയോട്ടം നടക്കുന്നത്. ആകെ ദൂരം 59 കിലോമീറ്ററുള്ള പിങ്ക് ലൈൻ മെട്രോ വടക്കുകിഴക്കൻ ഡൽഹിയിലെ ഏറ്റവും നീളമേറിയതാണ്.
നേരത്തെ ജൂണിൽ മായാപുരിക്കും ശകുർപുരിനും ഇടയിലുള്ള 6.5 കിലോമീറ്റർ ദൂരത്തിൽ പരീക്ഷണയോട്ടം നടത്തിയിരുന്നു.
ഡൽഹിയിലെ സൗത്ത് കാന്പസ്-മജിലിസ് പാർക്കിനിടയിലുള്ള ദൂരത്തിലാണ് പരീക്ഷണയോട്ടം നടക്കുന്നത്. ആകെ ദൂരം 59 കിലോമീറ്ററുള്ള പിങ്ക് ലൈൻ മെട്രോ വടക്കുകിഴക്കൻ ഡൽഹിയിലെ ഏറ്റവും നീളമേറിയതാണ്.
നേരത്തെ ജൂണിൽ മായാപുരിക്കും ശകുർപുരിനും ഇടയിലുള്ള 6.5 കിലോമീറ്റർ ദൂരത്തിൽ പരീക്ഷണയോട്ടം നടത്തിയിരുന്നു.