ലണ്ടൻ: ഓൺലൈൻ ടാക്സി സർവീസായ യൂബറിനെ ലണ്ടനിൽനിന്നു പുറത്താക്കി. ടാക്സി സർവീസ് നടത്തുന്നതിനുള്ള ലൈസൻസ് ലണ്ടൻ ട്രാൻസ്പോർട്ട് റെഗുലേറ്റർ റദ്ദാക്കിയതാണു കാരണം. ഇതോടെ ഈ മാസം അവസാനത്തോടെ ലണ്ടനിലെ സർവീസ് യൂബർ നിർത്തണം. ലൈസൻസ് റദ്ദാക്കിയതോടെ 40,000 ഡ്രൈവർമാരുടെ ഭാവി തുലാസിലായി. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് മതിയായ സൗകര്യങ്ങൾ യൂബർ നടപ്പിലാക്കിയിട്ടില്ലെന്നുചൂണ്ടിക്കാട്ടിയാണ് ട്രാൻസ്പോർട്ട് റെഗുലേറ്റർ ലൈസൻസ് റദ്ദാക്കിയത്.
റെഗുലേറ്റർ നടപടിക്കെതിരേ അപ്പീൽ നല്കാൻ യൂബറിന് 21 ദിവസത്തെ സാവകാശമുണ്ട്. ഡ്രൈവർമാരുടെ ജോലിഭാരം കൂടുതലാണെന്നു ചൂണ്ടിക്കാട്ടി യൂണിയനുകളുൾപ്പെടെ വിമർശനമുന്നയിച്ചിരുന്നു. കൂടാതെ ഡൈ്രവർമാരുടെ പെരുമാറ്റങ്ങളും പ്രവർത്തനങ്ങളും കമ്പനിയെ പല രാജ്യങ്ങളും പുറത്താക്കുന്നതിനു കാരണമായി. ഡെന്മാർക്ക്, ഹംഗറി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് യൂബർ പുറത്തായിരുന്നു. പല രാജ്യങ്ങളിലും നിയമപോരാട്ടങ്ങളും നടക്കുന്നുണ്ട്.
റെഗുലേറ്റർ നടപടിക്കെതിരേ അപ്പീൽ നല്കാൻ യൂബറിന് 21 ദിവസത്തെ സാവകാശമുണ്ട്. ഡ്രൈവർമാരുടെ ജോലിഭാരം കൂടുതലാണെന്നു ചൂണ്ടിക്കാട്ടി യൂണിയനുകളുൾപ്പെടെ വിമർശനമുന്നയിച്ചിരുന്നു. കൂടാതെ ഡൈ്രവർമാരുടെ പെരുമാറ്റങ്ങളും പ്രവർത്തനങ്ങളും കമ്പനിയെ പല രാജ്യങ്ങളും പുറത്താക്കുന്നതിനു കാരണമായി. ഡെന്മാർക്ക്, ഹംഗറി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് യൂബർ പുറത്തായിരുന്നു. പല രാജ്യങ്ങളിലും നിയമപോരാട്ടങ്ങളും നടക്കുന്നുണ്ട്.