മുംബൈ: അതും മുകേഷ് അംബാനി പിടിച്ചിടത്തു ചെന്നു നിൽക്കുന്നു. മൊബൈൽ ടെലിഫോൺ രംഗത്തെ മറ്റു കന്പനികൾക്കെല്ലാം കനത്ത ആഘാതം വരുത്തുന്ന പുതിയ ഇന്റർകണക്ട് യൂസേജ് ചാർജ് (ഐയുസി) പ്രഖ്യാപിച്ചു. മൊബൈൽ ടെർമിനേഷൻ റേറ്റ് (എംടിആർ) എന്നുകൂടി പറയുന്ന ഈ ചാർജ് ഇല്ലാതാകാൻ പോകുന്നു.
2020 ആകുന്പോൾ ഈ ചാർജ് ഇല്ലാതാകും. അതിനു മുന്നോടിയായി ഈ ഒക്ടോബർ ഒന്നിനു നിരക്കു മിനിറ്റിന് 14 പൈസയിൽനിന്ന് ആറു പൈസയായി താഴും. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായി) ചെയർമാൻ ആർ.എസ്. ശർമ കൈക്കൊണ്ട തീരുമാനമാണിത്.
ഒരു നെറ്റ്വർക്കിൽനിന്നു മറ്റൊരു നെറ്റ്വർക്കിലേക്കു വിളിക്കുന്പോൾ ആദ്യ നെറ്റ്വർക്ക് രണ്ടാമത്തെ നെറ്റ്വർക്കിനു നല്കേണ്ട തുകയാണ് ഐയുസി അഥവാ എംടിആർ. വികസിതരാജ്യങ്ങൾ ഇത് ഇല്ലാതാക്കി; അതിനാൽ ഇവിടെയും വേണ്ട എന്നു ട്രായി പറയുന്നു. വികസിതരാജ്യങ്ങളിൽ മിക്ക കണക്ഷനും പോസ്റ്റ് പെയിഡാണ്. അതുകൊണ്ട് ഐയുസിക്കു തുല്യമായ തുക മറ്റു രീതിയിൽ ലഭിക്കും. കൂടുതൽ പ്രീ പെയിഡ് ഉള്ള ഇന്ത്യയിൽ അതല്ല നില.
ഏതായാലും പഴയ മൊബൈൽ കന്പനികളും അംബാനിയുടെ റിലയൻസ് ജിയോയും തമ്മിലുള്ള പോരിൽ ജിയോയ്ക്കു വലിയ വിജയമാണിത്. പഴയ കന്പനികൾക്കു പ്രതിവർഷം 3,800 കോടി രൂപ (60 കോടി ഡോളർ) നഷ്ടം; ജിയോയ്ക്ക് അത്രയും വരവ് കൂടും. ഇതാണു തീരുമാനത്തിന്റെ പ്രത്യാഘാതം. ഫിച്ച് എന്ന ധനകാര്യ റേറ്റിംഗ് സ്ഥാപനം പഠിച്ച് റിപ്പോർട്ട് ചെയ്തതാണിത്.
ജിയോ തട്ടുപൊളിപ്പൻ ഓഫറുകളുമായി വന്നശേഷം മറ്റു കന്പനികൾക്കു തിരിച്ചടിയാണ്. ഈ ഏപ്രിൽ-ജൂണിൽ മറ്റു കന്പനികളുടെ വരിക്കാരിൽനിന്നുള്ള വരവ് ശരാശരി 20-22 ശതമാനം കുറഞ്ഞു. വരിക്കാരെ നഷ്ടപ്പെട്ടതു വേറെ വിഷയം. ചുരുങ്ങിയ കാലംകൊണ്ടു മൊത്തം വരിക്കാരിൽ 10 ശതമാനം (9.8 കോടി) റിലയൻസ് ജിയോക്കാരായി.
ഐയുസി ഇല്ലാതാകുന്പോൾ റിലയൻസ് ജിയോയുടെ ലാഭം വല്ലാതെ കുതിക്കുമെന്നു സിഎൽഎസ്എ എന്ന വിദേശ ബ്രോക്കറേജ് കണക്കാക്കുന്നു. ഇക്കൊല്ലം 61 കോടി നഷ്ടം പ്രതീക്ഷിക്കുന്ന ജിയോ അടുത്തവർഷം 31 കോടി അറ്റാദായം ഉണ്ടാക്കും; പിറ്റേ വർഷം 109 കോടിയും 2020-21ൽ 129 കോടിയും അറ്റാദായം ഉണ്ടാക്കുമെന്ന് അവർ കണക്കാക്കുന്നു.
ഭാരതി എയർടെൽ, ഐഡിയ തുടങ്ങിയ പഴയ കന്പനികൾക്കു ലാഭത്തോതു യഥാക്രമം നാലും ഏഴും ശതമാനം കുറയുമെന്നു സിഎൽഎസ്എ പറയുന്നു. എയർടെലിന്റെ വരുമാനത്തിൽ 960 കോടി രൂപ കുറയുമെന്നു ഗോൾഡ്മാൻ സാക്സ് കണക്കാക്കുന്നു. ഐഡിയയുടെ വരുമാനം 10 ശതമാനം വരെ കുറയും. 12 ശതമാനം കുറയുമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് കരുതുന്നത്.
ഐയുസി കുറച്ചതു വരിക്കാർക്ക് തത്കാലം അല്പം ആശ്വാസം നല്കും. എന്നാൽ, ടെലികോം മേഖലയിലെ മത്സരം കുറയുന്ന രീതിയിലേക്കു കാര്യങ്ങൾ അതിവേഗം പോകുന്നതു വരിക്കാർക്കു പിന്നീടു ദോഷം ചെയ്യും. വിപണി കൈയിലൊതുക്കുന്നവർ പിന്നീട് തോന്നുംപടി നിരക്ക് നിശ്ചയിക്കും.
2020 ആകുന്പോൾ ഈ ചാർജ് ഇല്ലാതാകും. അതിനു മുന്നോടിയായി ഈ ഒക്ടോബർ ഒന്നിനു നിരക്കു മിനിറ്റിന് 14 പൈസയിൽനിന്ന് ആറു പൈസയായി താഴും. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായി) ചെയർമാൻ ആർ.എസ്. ശർമ കൈക്കൊണ്ട തീരുമാനമാണിത്.
ഒരു നെറ്റ്വർക്കിൽനിന്നു മറ്റൊരു നെറ്റ്വർക്കിലേക്കു വിളിക്കുന്പോൾ ആദ്യ നെറ്റ്വർക്ക് രണ്ടാമത്തെ നെറ്റ്വർക്കിനു നല്കേണ്ട തുകയാണ് ഐയുസി അഥവാ എംടിആർ. വികസിതരാജ്യങ്ങൾ ഇത് ഇല്ലാതാക്കി; അതിനാൽ ഇവിടെയും വേണ്ട എന്നു ട്രായി പറയുന്നു. വികസിതരാജ്യങ്ങളിൽ മിക്ക കണക്ഷനും പോസ്റ്റ് പെയിഡാണ്. അതുകൊണ്ട് ഐയുസിക്കു തുല്യമായ തുക മറ്റു രീതിയിൽ ലഭിക്കും. കൂടുതൽ പ്രീ പെയിഡ് ഉള്ള ഇന്ത്യയിൽ അതല്ല നില.
ഏതായാലും പഴയ മൊബൈൽ കന്പനികളും അംബാനിയുടെ റിലയൻസ് ജിയോയും തമ്മിലുള്ള പോരിൽ ജിയോയ്ക്കു വലിയ വിജയമാണിത്. പഴയ കന്പനികൾക്കു പ്രതിവർഷം 3,800 കോടി രൂപ (60 കോടി ഡോളർ) നഷ്ടം; ജിയോയ്ക്ക് അത്രയും വരവ് കൂടും. ഇതാണു തീരുമാനത്തിന്റെ പ്രത്യാഘാതം. ഫിച്ച് എന്ന ധനകാര്യ റേറ്റിംഗ് സ്ഥാപനം പഠിച്ച് റിപ്പോർട്ട് ചെയ്തതാണിത്.
ജിയോ തട്ടുപൊളിപ്പൻ ഓഫറുകളുമായി വന്നശേഷം മറ്റു കന്പനികൾക്കു തിരിച്ചടിയാണ്. ഈ ഏപ്രിൽ-ജൂണിൽ മറ്റു കന്പനികളുടെ വരിക്കാരിൽനിന്നുള്ള വരവ് ശരാശരി 20-22 ശതമാനം കുറഞ്ഞു. വരിക്കാരെ നഷ്ടപ്പെട്ടതു വേറെ വിഷയം. ചുരുങ്ങിയ കാലംകൊണ്ടു മൊത്തം വരിക്കാരിൽ 10 ശതമാനം (9.8 കോടി) റിലയൻസ് ജിയോക്കാരായി.
ഐയുസി ഇല്ലാതാകുന്പോൾ റിലയൻസ് ജിയോയുടെ ലാഭം വല്ലാതെ കുതിക്കുമെന്നു സിഎൽഎസ്എ എന്ന വിദേശ ബ്രോക്കറേജ് കണക്കാക്കുന്നു. ഇക്കൊല്ലം 61 കോടി നഷ്ടം പ്രതീക്ഷിക്കുന്ന ജിയോ അടുത്തവർഷം 31 കോടി അറ്റാദായം ഉണ്ടാക്കും; പിറ്റേ വർഷം 109 കോടിയും 2020-21ൽ 129 കോടിയും അറ്റാദായം ഉണ്ടാക്കുമെന്ന് അവർ കണക്കാക്കുന്നു.
ഭാരതി എയർടെൽ, ഐഡിയ തുടങ്ങിയ പഴയ കന്പനികൾക്കു ലാഭത്തോതു യഥാക്രമം നാലും ഏഴും ശതമാനം കുറയുമെന്നു സിഎൽഎസ്എ പറയുന്നു. എയർടെലിന്റെ വരുമാനത്തിൽ 960 കോടി രൂപ കുറയുമെന്നു ഗോൾഡ്മാൻ സാക്സ് കണക്കാക്കുന്നു. ഐഡിയയുടെ വരുമാനം 10 ശതമാനം വരെ കുറയും. 12 ശതമാനം കുറയുമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് കരുതുന്നത്.
ഐയുസി കുറച്ചതു വരിക്കാർക്ക് തത്കാലം അല്പം ആശ്വാസം നല്കും. എന്നാൽ, ടെലികോം മേഖലയിലെ മത്സരം കുറയുന്ന രീതിയിലേക്കു കാര്യങ്ങൾ അതിവേഗം പോകുന്നതു വരിക്കാർക്കു പിന്നീടു ദോഷം ചെയ്യും. വിപണി കൈയിലൊതുക്കുന്നവർ പിന്നീട് തോന്നുംപടി നിരക്ക് നിശ്ചയിക്കും.