കൊച്ചി: മഹീന്ദ്ര ആൻഡ് മഹീന്ദ്ര ആദ്യ ഡ്രൈവറില്ലാ ട്രാക്ടർ അവതരിപ്പിച്ചു. ചെന്നൈയിലെ മഹീന്ദ്ര റിസർച്ച് വാലിയിലാണു ട്രാക്ടർ വികസിപ്പിച്ചത്. ജിപിഎസ് സഹായത്തോടെ നേർരേഖയിൽ സഞ്ചരിക്കാനുള്ള ഓട്ടോ സ്റ്റിയർ സംവിധാനമാണു ട്രാക്ടറിന്റെ പ്രത്യേകത. കർഷകനു കൃഷിയിടത്തിൽ നേരിട്ടിറങ്ങാതെ ടാബ്ലെറ്റിന്റെ സഹായത്തോടെ പ്രവർത്തനം മുൻകൂട്ടി തയാറാക്കിവച്ചു നിയന്ത്രിക്കാനാകുമെന്നു കന്പനി അവകാശപ്പെടുന്നു.
അമേരിക്ക, ജപ്പാൻ തുടങ്ങിയ വിപണികളിലും ട്രാക്ടർ അവതരിപ്പിക്കാൻ കന്പനി ലക്ഷ്യമിടുന്നുണ്ടെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാനേജിംഗ് ഡയറക്ടർ ഡോ. പവൻ ഗോയങ്ക പറഞ്ഞു. ഒരു വർഷത്തിനകം 20 എച്ച്പി മുതൽ 100 എച്ച്പി വരെ വരുന്ന എല്ലാ ട്രാക്ടറുകളിലും പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കാനും കന്പനി ഉദേശിക്കുന്നു. ഫാം എക്യുപ്മെന്റ് വിഭാഗം പ്രസിഡന്റ് രാജേഷ് ജെജുരിക്കറും ചടങ്ങിൽ പങ്കെടുത്തു.
അമേരിക്ക, ജപ്പാൻ തുടങ്ങിയ വിപണികളിലും ട്രാക്ടർ അവതരിപ്പിക്കാൻ കന്പനി ലക്ഷ്യമിടുന്നുണ്ടെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാനേജിംഗ് ഡയറക്ടർ ഡോ. പവൻ ഗോയങ്ക പറഞ്ഞു. ഒരു വർഷത്തിനകം 20 എച്ച്പി മുതൽ 100 എച്ച്പി വരെ വരുന്ന എല്ലാ ട്രാക്ടറുകളിലും പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കാനും കന്പനി ഉദേശിക്കുന്നു. ഫാം എക്യുപ്മെന്റ് വിഭാഗം പ്രസിഡന്റ് രാജേഷ് ജെജുരിക്കറും ചടങ്ങിൽ പങ്കെടുത്തു.