ബെയ്ജിംഗ്: ചൈനയുടെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തി. ആഗോള റേറ്റിംഗ് സ്ഥാപനം സ്റ്റാൻഡാർഡ് ആൻഡ് പുവേഴ്സ് (എസ് ആൻഡ് പി) ആണ് ഡബിൾ എ മൈനസിൽനിന്ന് എ പ്ലസിലേക്കു റേറ്റിംഗ് താഴ്ത്തിയത്.
ചൈനയിലെ അതിവേഗ വായ്പാവളർച്ച അപായകരമായി എന്ന് അവർ വിലയിരുത്തി. കുറേ വർഷങ്ങളായി ചൈനീസ് വ്യവസായങ്ങൾക്കു നിയന്ത്രണമില്ലാതെ വായ്പ നല്കിപ്പോന്നു. ഏതെങ്കിലും ഗ്രൂപ്പ് തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ ധനകാര്യ പ്രതിസന്ധി ഉണ്ടാകാം എന്ന് ഏജൻസി പറയുന്നു.
മൂഡീസ് എന്ന ഏജൻസി മേയിൽ ചൈനയുടെ റേറ്റിംഗ് താഴ്ത്തിയിരുന്നു. ഇന്ത്യയുടെ റേറ്റിംഗ് ട്രിപ്പിൾ ബി മൈനസ് ആണ്. ഏറ്റവും മികച്ച റേറ്റിംഗ് ട്രിപ്പിൾ എ പ്ലസ് ആണ്.
നവംബറിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് നടക്കുകയാണ്. പ്രസിഡന്റും പാർട്ടി ജനറൽ സെക്രട്ടറിയുമായ ഷി ചിൻപിംഗ് അധികാരം ഊട്ടിയുറപ്പിക്കാൻ കോൺഗ്രസിൽ ശ്രമിക്കും. ഇപ്പോഴത്തെ തരംതാഴ്ത്തൽ ഷിയുടെ നേതൃത്വത്തിന് ക്ഷീണമായി.
ചൈനയിലെ അതിവേഗ വായ്പാവളർച്ച അപായകരമായി എന്ന് അവർ വിലയിരുത്തി. കുറേ വർഷങ്ങളായി ചൈനീസ് വ്യവസായങ്ങൾക്കു നിയന്ത്രണമില്ലാതെ വായ്പ നല്കിപ്പോന്നു. ഏതെങ്കിലും ഗ്രൂപ്പ് തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ ധനകാര്യ പ്രതിസന്ധി ഉണ്ടാകാം എന്ന് ഏജൻസി പറയുന്നു.
മൂഡീസ് എന്ന ഏജൻസി മേയിൽ ചൈനയുടെ റേറ്റിംഗ് താഴ്ത്തിയിരുന്നു. ഇന്ത്യയുടെ റേറ്റിംഗ് ട്രിപ്പിൾ ബി മൈനസ് ആണ്. ഏറ്റവും മികച്ച റേറ്റിംഗ് ട്രിപ്പിൾ എ പ്ലസ് ആണ്.
നവംബറിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് നടക്കുകയാണ്. പ്രസിഡന്റും പാർട്ടി ജനറൽ സെക്രട്ടറിയുമായ ഷി ചിൻപിംഗ് അധികാരം ഊട്ടിയുറപ്പിക്കാൻ കോൺഗ്രസിൽ ശ്രമിക്കും. ഇപ്പോഴത്തെ തരംതാഴ്ത്തൽ ഷിയുടെ നേതൃത്വത്തിന് ക്ഷീണമായി.