കോട്ടയം: സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ വാക്കുകേട്ട് ഓണക്കാലത്ത് കാർഡുടമകൾക്കു സ്പെഷൽ അരി വിതരണം ചെയ്ത സംസ്ഥാനത്തെ റേഷൻ കടക്കാർ കുടുങ്ങി. റേഷൻ കടകളിൽ സ്റ്റോക്കുള്ള അരി വിതരണം ചെയ്തോളൂ ഓണം കഴിയുന്പോൾ പകരം തരാമെന്ന വാഗ്ദാനത്തിലാണ് ഓണത്തിന് അരി വിതരണം ചെയ്തത്. എന്നാൽ, ഓണം കഴിഞ്ഞപ്പോൾ ഉദ്യോഗസ്ഥർ വാക്കുമാറ്റി. ഇപ്പോൾ പറയുന്നതു മിച്ചമിരുന്ന അരിയും അടുത്ത മാസം മിച്ചം വരാൻ സാധ്യതയുള്ള അരിയും സ്പെൽ അരിയായി കണക്കാക്കണമെന്ന്. സ്പെഷൽ അരിയുടെ പേരിൽ ഒരു തരി അരി പോലും നല്കില്ല എന്നാണ് ഇപ്പോഴത്തെ അറിയിപ്പ്.
ഇതുമൂലം സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ബുദ്ധിമുട്ടുകയാണ്. ഒരു മാസത്തേക്കാണ് റേഷൻ സാധനങ്ങൾ കടക്കാർക്കു നല്കുന്നത്. മിച്ചം ഇരിക്കുന്ന അരി വിതരണം ചെയ്തതിനാൽ മാസാവസാനം കാർഡുടമകൾക്കു കൃത്യ അളവിൽ അരി വിതരണം ചെയ്യാൻ കഴിയുമോ എന്ന ആശങ്കയിലാണ് റേഷൻ കടക്കാർ. ഇക്കാര്യത്തിൽ പരാതി നല്കാനുള്ള തയാറെടുപ്പിലാണു റേഷൻ വ്യാപാരി സംഘടനകൾ.
മുൻഗണനാ വിഭാഗത്തിലുള്ള റേഷൻ കാർഡുടമകൾക്കും സബ്സിഡിയില്ലാത്ത എപിഎൽ വിഭാഗത്തിനും മൂന്നു കിലോഗ്രാം അരി വീതമാണ് ഓണക്കാലത്തു സ്പെഷലായി നല്കിയത്.
ഓണത്തിന് തൊട്ടുമുമ്പാണ് സ്പെഷൽ അരി പ്രഖ്യാപനം ഉണ്ടായത്. അതിനാൽ അരി പ്രത്യേകമായി കടകളിൽ എത്തിക്കാനുള്ള സമയമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് കടകളിൽ സ്റ്റോക്കുള്ള അരി സ്പെഷലായി നല്കണമെന്നും പിന്നീടു പകരം അരി നല്കാമെന്നും ഉദ്യോഗസ്ഥർ കടക്കാർക്കു വാക്കു നല്കിയത്. സർക്കാർ ഉദ്യോഗസ്ഥർ നല്കിയ ഈ വാക്കാണ് ഇപ്പോൾ ലംഘിച്ചിരിക്കുന്നത്. സ്പെഷൽ അരി നല്കിയതിനു പകരം അരി നല്കാനുള്ള ലിസ്റ്റ് തയാറാക്കിയെങ്കിലും വിതരണത്തിനു തൊട്ടുമുൻപ് ലിസ്റ്റ് റദ്ദാക്കുകയായിരുന്നു.
അതേസമയം, മുൻഗണനാ വിഭാഗത്തിനുള്ള രണ്ടു കിലോഗ്രാം ഗോതന്പും സബ്സിഡിയില്ലാത്ത എപിഎൽ വിഭാഗത്തിനുള്ള രണ്ടുകിലോഗ്രാം ആട്ടയും കൃത്യമായി കടകളിൽ എത്തിച്ചു നല്കിയിരുന്നു.
സി.സി. സോമൻ
ഇതുമൂലം സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ബുദ്ധിമുട്ടുകയാണ്. ഒരു മാസത്തേക്കാണ് റേഷൻ സാധനങ്ങൾ കടക്കാർക്കു നല്കുന്നത്. മിച്ചം ഇരിക്കുന്ന അരി വിതരണം ചെയ്തതിനാൽ മാസാവസാനം കാർഡുടമകൾക്കു കൃത്യ അളവിൽ അരി വിതരണം ചെയ്യാൻ കഴിയുമോ എന്ന ആശങ്കയിലാണ് റേഷൻ കടക്കാർ. ഇക്കാര്യത്തിൽ പരാതി നല്കാനുള്ള തയാറെടുപ്പിലാണു റേഷൻ വ്യാപാരി സംഘടനകൾ.
മുൻഗണനാ വിഭാഗത്തിലുള്ള റേഷൻ കാർഡുടമകൾക്കും സബ്സിഡിയില്ലാത്ത എപിഎൽ വിഭാഗത്തിനും മൂന്നു കിലോഗ്രാം അരി വീതമാണ് ഓണക്കാലത്തു സ്പെഷലായി നല്കിയത്.
ഓണത്തിന് തൊട്ടുമുമ്പാണ് സ്പെഷൽ അരി പ്രഖ്യാപനം ഉണ്ടായത്. അതിനാൽ അരി പ്രത്യേകമായി കടകളിൽ എത്തിക്കാനുള്ള സമയമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് കടകളിൽ സ്റ്റോക്കുള്ള അരി സ്പെഷലായി നല്കണമെന്നും പിന്നീടു പകരം അരി നല്കാമെന്നും ഉദ്യോഗസ്ഥർ കടക്കാർക്കു വാക്കു നല്കിയത്. സർക്കാർ ഉദ്യോഗസ്ഥർ നല്കിയ ഈ വാക്കാണ് ഇപ്പോൾ ലംഘിച്ചിരിക്കുന്നത്. സ്പെഷൽ അരി നല്കിയതിനു പകരം അരി നല്കാനുള്ള ലിസ്റ്റ് തയാറാക്കിയെങ്കിലും വിതരണത്തിനു തൊട്ടുമുൻപ് ലിസ്റ്റ് റദ്ദാക്കുകയായിരുന്നു.
അതേസമയം, മുൻഗണനാ വിഭാഗത്തിനുള്ള രണ്ടു കിലോഗ്രാം ഗോതന്പും സബ്സിഡിയില്ലാത്ത എപിഎൽ വിഭാഗത്തിനുള്ള രണ്ടുകിലോഗ്രാം ആട്ടയും കൃത്യമായി കടകളിൽ എത്തിച്ചു നല്കിയിരുന്നു.
സി.സി. സോമൻ