ഫ്രാങ്ക്ഫർട്ട്: ഇന്ത്യയിലെ ടാറ്റാസ്റ്റീലും ജർമനിയിലെ തൈസൻക്രുപ്പ് ഗ്രൂപ്പും യൂറോപ്പിലെ സ്റ്റീൽ വ്യവസായ യൂണിറ്റുകൾ ലയിപ്പിക്കും. തുല്യ പങ്കാളിത്തമുള്ളതാകും സംയുക്ത കന്പനി.
തൈസൻക്രുപ്പ്-ടാറ്റാ സ്റ്റീൽ എന്നറിയപ്പെടുന്ന സംയുക്ത കന്പനിക്ക് 1.15 ലക്ഷം കോടി രൂപയുടെ വിറ്റുവരവുണ്ടാകും. 48,000 ജോലിക്കാരും. ഇന്ത്യൻ വംശജനായ ലക്ഷ്മി മിത്തലിന്റെ ആർസെലോർ മിത്തൽ കഴിഞ്ഞാൽ യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റീൽ കന്പനിയാകും ഇത്.
ടാറ്റാ സ്റ്റീലിന് ബ്രിട്ടനിലും നെതർലൻഡ്സിലും ഫാക്ടറികൾ ഉണ്ട്. തൈസൻ ക്രുപ്പിനു ജർമനിയിലാണു പ്രധാന ഫാക്ടറികൾ. ടാറ്റാസ്റ്റീലിന്റെ ബ്രിട്ടീഷ് യൂണിറ്റിലെ പെൻഷൻ ബാധ്യത ഒഴിവാക്കിയെടുത്തതാണു ലയനത്തിനു വഴിയൊരുക്കിയത്. കന്പനിയുടെ വലിയ കടബാധ്യത ലയനത്തോടെ ലഘൂകരിക്കപ്പെടും. അടുത്ത വർഷമാദ്യം ലയനം നിലവിൽവന്നേക്കും.
തൈസൻക്രുപ്പ്-ടാറ്റാ സ്റ്റീൽ എന്നറിയപ്പെടുന്ന സംയുക്ത കന്പനിക്ക് 1.15 ലക്ഷം കോടി രൂപയുടെ വിറ്റുവരവുണ്ടാകും. 48,000 ജോലിക്കാരും. ഇന്ത്യൻ വംശജനായ ലക്ഷ്മി മിത്തലിന്റെ ആർസെലോർ മിത്തൽ കഴിഞ്ഞാൽ യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റീൽ കന്പനിയാകും ഇത്.
ടാറ്റാ സ്റ്റീലിന് ബ്രിട്ടനിലും നെതർലൻഡ്സിലും ഫാക്ടറികൾ ഉണ്ട്. തൈസൻ ക്രുപ്പിനു ജർമനിയിലാണു പ്രധാന ഫാക്ടറികൾ. ടാറ്റാസ്റ്റീലിന്റെ ബ്രിട്ടീഷ് യൂണിറ്റിലെ പെൻഷൻ ബാധ്യത ഒഴിവാക്കിയെടുത്തതാണു ലയനത്തിനു വഴിയൊരുക്കിയത്. കന്പനിയുടെ വലിയ കടബാധ്യത ലയനത്തോടെ ലഘൂകരിക്കപ്പെടും. അടുത്ത വർഷമാദ്യം ലയനം നിലവിൽവന്നേക്കും.