ന്യൂഡൽഹി: ഡൽഹിയിൽനിന്ന് കോപൻഹേഗനിലേക്ക് എയർഇന്ത്യ പുതിയ വിമാനസർവീസ് ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 218 യാത്രക്കാരുമായി എയർ ഇന്ത്യ 157 വിമാനം ടേക്ക്ഓഫ് ചെയ്തു.
വിമാനത്തിലെ പൈലറ്റുൾപ്പെടെ എല്ലാ ജീവനക്കാരും വനിതകളാണെന്ന പ്രത്യേകതയും ആദ്യ സർവ്വീസിനുണ്ടായിരുന്നു. ചൊവ്വ, വ്യാഴം, ശനി എന്നിങ്ങനെ ആഴ്ചയിൽ മൂന്നു സർവ്വീസുകളാകും ഉണ്ടാവുക.
എയർ ഇന്ത്യയുടെ ബി-787 ഡ്രീംലൈനർ എയർക്രാഫ്റ്റ് ഇതിനായി ഉപയോഗിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
ആദ്യ സർവ്വീസിന് യാത്രക്കാർ ഉൗഷ്മളമായ വരവേല്പ് നൽകി.സിഎംഡി രാജീവ് ബൻസൽ, കൊമേഴ്സ്യൽ ഡയറക്ടർ പങ്കജ് ശ്രീവാസ്തവ എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ സന്നിഹിതരായിരുന്നു.
വിമാനത്തിലെ പൈലറ്റുൾപ്പെടെ എല്ലാ ജീവനക്കാരും വനിതകളാണെന്ന പ്രത്യേകതയും ആദ്യ സർവ്വീസിനുണ്ടായിരുന്നു. ചൊവ്വ, വ്യാഴം, ശനി എന്നിങ്ങനെ ആഴ്ചയിൽ മൂന്നു സർവ്വീസുകളാകും ഉണ്ടാവുക.
എയർ ഇന്ത്യയുടെ ബി-787 ഡ്രീംലൈനർ എയർക്രാഫ്റ്റ് ഇതിനായി ഉപയോഗിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
ആദ്യ സർവ്വീസിന് യാത്രക്കാർ ഉൗഷ്മളമായ വരവേല്പ് നൽകി.സിഎംഡി രാജീവ് ബൻസൽ, കൊമേഴ്സ്യൽ ഡയറക്ടർ പങ്കജ് ശ്രീവാസ്തവ എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ സന്നിഹിതരായിരുന്നു.