ഇന്ത്യയുടെ വിദേശനാണ്യശേഖരം ഒരാഴ്ച മുന്പ് 40,000 കോടി ഡോളർ (25.59 ലക്ഷം കോടി രൂപ) കവിഞ്ഞു. ഇതോടെ ലോകത്തിലെ എട്ടാമത്തെ വലിയ വിദേശനാണ്യശേഖരം ഉള്ള രാജ്യമായി ഇന്ത്യ.
മിക്ക രാജ്യങ്ങളുടെയും വിദേശനാണ്യശേഖരത്തിൽ ഭൂരിപക്ഷവും ഡോളറിലാണ്. ബ്രിട്ടീഷ് പൗണ്ട്, യൂറോപ്യൻ യൂണിയന്റെ യൂറോ, സ്വിറ്റ്സർലൻഡിന്റെ ഫ്രാങ്ക്, ജപ്പാന്റെ യെൻ തുടങ്ങിയ കറൻസികളിലും ഗണ്യമായ ശേഖരമുണ്ട്. സ്വർണവും ശേഖരത്തിന്റെ ഭാഗമായി സൂക്ഷിക്കാറുണ്ട്.
ലോകത്തിലെ ഏറ്റവും സന്പന്നരാജ്യമായ അമേരിക്ക വിദേശനാണ്യശേഖരത്തിൽ 23-ാം സ്ഥാനത്താണ്. 12,800 കോടി ഡോളറാണ് ഇക്കഴിഞ്ഞ ജൂലൈയിൽ അമേരിക്കയുടെ വിദേശനാണ്യശേഖരം. ബ്രിട്ടൻ 15-ാം സ്ഥാനത്താണ്. 16,350 കോടി ഡോളറുണ്ട് അവരുടെ ശേഖരത്തിൽ.
ഇന്ത്യയുടെ വിദേശനാണ്യശേഖരത്തിലെ മുഖ്യഭാഗം വിദേശനാണ്യത്തിലുള്ള ആസ്തികളാണ്. ഇവ പ്രധാനമായും വിദേശ സർക്കാരുകളുടെ കടപ്പത്രങ്ങളിലെ നിക്ഷേപമാണ്. റിസർവ് ബാങ്ക് അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, സ്വിറ്റ്സർലൻഡ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുടെ കടപ്പത്രങ്ങൾ വാങ്ങി സൂക്ഷിക്കുന്നു. അവയ്ക്ക് പലിശ കിട്ടും. വിലമാറ്റം വഴിയുള്ള ലാഭനഷ്ടങ്ങളുമുണ്ടാകും.
ഇന്ത്യക്ക് സെപ്റ്റംബർ എട്ടിന് 37,621 കോടി ഡോളറിനുള്ള വിദേശനാണ്യ ആസ്തികളുണ്ട്. അടുത്ത ഭാഗം സ്വർണമാണ്. 558 ടൺ സ്വർണമുണ്ട് റിസർവ് ബാങ്കിന്റെ പക്കൽ. ഇപ്പോഴത്തെ വില 2069 കോടി ഡോളർ. അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്)യിൽ റിസർവ് ആയും ഐഎംഎഫ് നാണയമായ എസ്ഡിആർ (സ്പെഷൽ ഡ്രോയിംഗ് റൈറ്റ്) ആയും വിദേശനാണ്യ സൂക്ഷിപ്പുണ്ട്. റിസർവ് 230 കോടി ഡോളറും എസ്ഡിആർ 152 കോടി ഡോളറുമാണ്.
മിക്ക രാജ്യങ്ങളുടെയും വിദേശനാണ്യശേഖരത്തിൽ ഭൂരിപക്ഷവും ഡോളറിലാണ്. ബ്രിട്ടീഷ് പൗണ്ട്, യൂറോപ്യൻ യൂണിയന്റെ യൂറോ, സ്വിറ്റ്സർലൻഡിന്റെ ഫ്രാങ്ക്, ജപ്പാന്റെ യെൻ തുടങ്ങിയ കറൻസികളിലും ഗണ്യമായ ശേഖരമുണ്ട്. സ്വർണവും ശേഖരത്തിന്റെ ഭാഗമായി സൂക്ഷിക്കാറുണ്ട്.
ലോകത്തിലെ ഏറ്റവും സന്പന്നരാജ്യമായ അമേരിക്ക വിദേശനാണ്യശേഖരത്തിൽ 23-ാം സ്ഥാനത്താണ്. 12,800 കോടി ഡോളറാണ് ഇക്കഴിഞ്ഞ ജൂലൈയിൽ അമേരിക്കയുടെ വിദേശനാണ്യശേഖരം. ബ്രിട്ടൻ 15-ാം സ്ഥാനത്താണ്. 16,350 കോടി ഡോളറുണ്ട് അവരുടെ ശേഖരത്തിൽ.
ഇന്ത്യയുടെ വിദേശനാണ്യശേഖരത്തിലെ മുഖ്യഭാഗം വിദേശനാണ്യത്തിലുള്ള ആസ്തികളാണ്. ഇവ പ്രധാനമായും വിദേശ സർക്കാരുകളുടെ കടപ്പത്രങ്ങളിലെ നിക്ഷേപമാണ്. റിസർവ് ബാങ്ക് അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, സ്വിറ്റ്സർലൻഡ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുടെ കടപ്പത്രങ്ങൾ വാങ്ങി സൂക്ഷിക്കുന്നു. അവയ്ക്ക് പലിശ കിട്ടും. വിലമാറ്റം വഴിയുള്ള ലാഭനഷ്ടങ്ങളുമുണ്ടാകും.
ഇന്ത്യക്ക് സെപ്റ്റംബർ എട്ടിന് 37,621 കോടി ഡോളറിനുള്ള വിദേശനാണ്യ ആസ്തികളുണ്ട്. അടുത്ത ഭാഗം സ്വർണമാണ്. 558 ടൺ സ്വർണമുണ്ട് റിസർവ് ബാങ്കിന്റെ പക്കൽ. ഇപ്പോഴത്തെ വില 2069 കോടി ഡോളർ. അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്)യിൽ റിസർവ് ആയും ഐഎംഎഫ് നാണയമായ എസ്ഡിആർ (സ്പെഷൽ ഡ്രോയിംഗ് റൈറ്റ്) ആയും വിദേശനാണ്യ സൂക്ഷിപ്പുണ്ട്. റിസർവ് 230 കോടി ഡോളറും എസ്ഡിആർ 152 കോടി ഡോളറുമാണ്.