ന്യൂഡൽഹി: നല്ലത്, മോശം, തീരെ മോശം... ഇന്ത്യൻ റെയിൽവേയുടെ പ്രീമിയം ട്രെയിനുകളിൽ യാത്രക്കാർക്ക് ഇനി തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്താം. ഈ പദ്ധതി വൈകാതെ പ്രാബല്യത്തിലാകുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.
പ്രത്യേകം തയാറാക്കിയ ഫോമിൽ ഓൺലൈനായാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തേണ്ടത്. ഇതിനായി ടാബ്ലെറ്റുകൾ റെയിൽവേ നല്കും. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷന്റെ (ഐആർസിടിസി) സൂപ്പർവൈസർമാർക്ക് 100 ടാബ്ലെറ്റുകൾ ഇതിനോടകം നല്കിക്കഴിഞ്ഞു. വിവിധ റെയിൽവേ സോണുകൾക്കു കീഴിൽ ഭക്ഷണനിലവാരം, ജീവനക്കാരുടെ പെരുമാറ്റം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താം.
അഹമ്മദാബാദ്-ഡൽഹി രാജധാനി എക്സ്പ്രസിൽ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിക്കഴിഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച മുതൽ യാത്രക്കാരുടെ അഭിപ്രായങ്ങൾ ഐആർസിടിസി ഇത്തരത്തിൽ ശേഖരിക്കാൻ തുടങ്ങി. എന്നാൽ, മുംബൈ രാജധാനിയിലൂടെയാണ് ഒൗദ്യോഗികമായി പദ്ധതി നടപ്പിലാക്കുക. ഏതാനും ആഴ്ചകൾക്കുള്ളിൽ ഇതുണ്ടായേക്കുമെന്ന് ഐആർസിടിസി വക്താവ് പിനാകിൻ മൊറാവാല പറഞ്ഞു. വൈകാതെ റെയിൽവേയുടെ 40 പ്രീമിയം ട്രെയിനുകളിൽ ഈ സംവിധാനം നിലവിൽ വരും.
ടാബ്ലെറ്റിൽ പ്രേത്യകം തയാറാക്കിയിരിക്കുന്ന സോഫ്റ്റ്വേറിൽ യാത്രക്കാരുടെ പേര്, ഫോൺ നന്പർ, ട്രെയിൻ വിവരങ്ങൾ രേഖപ്പെടുത്തണം. തുടർന്നുവരുന്ന ചോദ്യാവലിക്കാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തേണ്ടത്.
നിലവിൽ യാത്രക്കാർക്ക് ട്രെയിനിലുള്ള ബുക്കിലോ ട്വിറ്ററിലോ അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള സംവിധാനമുണ്ട്. കൂടാതെ, 139 എന്ന നന്പറിൽ വിളിച്ച് ഭക്ഷണത്തിന്റെ നിലവാരത്തെക്കുറിച്ച് പരാതിപ്പെടാനും കഴിയും.
പ്രത്യേകം തയാറാക്കിയ ഫോമിൽ ഓൺലൈനായാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തേണ്ടത്. ഇതിനായി ടാബ്ലെറ്റുകൾ റെയിൽവേ നല്കും. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷന്റെ (ഐആർസിടിസി) സൂപ്പർവൈസർമാർക്ക് 100 ടാബ്ലെറ്റുകൾ ഇതിനോടകം നല്കിക്കഴിഞ്ഞു. വിവിധ റെയിൽവേ സോണുകൾക്കു കീഴിൽ ഭക്ഷണനിലവാരം, ജീവനക്കാരുടെ പെരുമാറ്റം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താം.
അഹമ്മദാബാദ്-ഡൽഹി രാജധാനി എക്സ്പ്രസിൽ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിക്കഴിഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച മുതൽ യാത്രക്കാരുടെ അഭിപ്രായങ്ങൾ ഐആർസിടിസി ഇത്തരത്തിൽ ശേഖരിക്കാൻ തുടങ്ങി. എന്നാൽ, മുംബൈ രാജധാനിയിലൂടെയാണ് ഒൗദ്യോഗികമായി പദ്ധതി നടപ്പിലാക്കുക. ഏതാനും ആഴ്ചകൾക്കുള്ളിൽ ഇതുണ്ടായേക്കുമെന്ന് ഐആർസിടിസി വക്താവ് പിനാകിൻ മൊറാവാല പറഞ്ഞു. വൈകാതെ റെയിൽവേയുടെ 40 പ്രീമിയം ട്രെയിനുകളിൽ ഈ സംവിധാനം നിലവിൽ വരും.
ടാബ്ലെറ്റിൽ പ്രേത്യകം തയാറാക്കിയിരിക്കുന്ന സോഫ്റ്റ്വേറിൽ യാത്രക്കാരുടെ പേര്, ഫോൺ നന്പർ, ട്രെയിൻ വിവരങ്ങൾ രേഖപ്പെടുത്തണം. തുടർന്നുവരുന്ന ചോദ്യാവലിക്കാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തേണ്ടത്.
നിലവിൽ യാത്രക്കാർക്ക് ട്രെയിനിലുള്ള ബുക്കിലോ ട്വിറ്ററിലോ അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള സംവിധാനമുണ്ട്. കൂടാതെ, 139 എന്ന നന്പറിൽ വിളിച്ച് ഭക്ഷണത്തിന്റെ നിലവാരത്തെക്കുറിച്ച് പരാതിപ്പെടാനും കഴിയും.