ന്യൂഡൽഹി: ടെലികോം അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അടുത്തിടെ പരിഷ്കരിച്ച നിയമാവലികൾ നടപ്പിലാക്കാൻ കൂടുതൽ സാവകാശം ആവശ്യപ്പെട്ട് ടെലികോം കമ്പനികൾ. വിളി മുറിയൽ, പിഴ തുടങ്ങിയ വിഷയത്തിലാണ് സാവകാശം ആരാഞ്ഞിരിക്കുന്നത്. ട്രായ് ഓഗസ്റ്റ് 18നു പുറത്തിറക്കിയ ഉത്തരവനുസരിച്ച് ഓരോ സർക്കിളിലും നിർദേശിക്കുന്ന കോൾ നിലവാരം ലഭ്യമാക്കിയില്ലെങ്കിൽ മൊബൈൽ കമ്പനികൾ പത്തു ലക്ഷം രൂപ പിഴ നല്കണം. ഒക്ടോബർ ഒന്നു മുതൽ ഈ ഉത്തരവ് പ്രാബല്യത്തിലാകുമെന്നും ട്രായ് അറിയിച്ചിരുന്നു.