കൊച്ചി: ജൂണ്‍ മുതൽ ഓഗസ്റ്റ് വരെയുള്ള മണ്‍സൂണ്‍ കാലത്ത് കേരളത്തിൽനിന്ന് ഏറ്റവുമധികം ആളുകൾ വിദേശയാത്ര നടത്തിയത് ദുബായ്, ക്വാലാലംപുർ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കെന്ന് സർവേ റിപ്പോർട്ട്. ഓണ്‍ലൈൻ ബുക്കിംഗ് സ്ഥാപനമായ ബുക്കിംഗ് ഡോട്ട്കോം നടത്തിയ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. സിംഗപ്പൂർ, പട്ടായ എന്നിവയാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.
കഴിഞ്ഞ വർഷം ഏറ്റവും പ്രിയപ്പെട്ട നഗരങ്ങൾ ന്യൂയോർക്കും പഡാംഗു(ഇന്തോനേഷ്യ)മായിരുന്നെങ്കിൽ ഈ വർഷം അബുദാബിയിലേക്കും പാരീസിലേക്കും പറക്കാനാണ് കൂടുതൽ പേർ താത്പര്യം കാട്ടിയത്. സിംഗപ്പൂർ, ലണ്ടൻ, പട്ടായ, കൊളംബോ എന്നീ നഗരങ്ങൾ കഴിഞ്ഞ വർഷത്തേതുപോലെ ഈ വർഷവും പ്രിയപ്പെട്ടതുതന്നെയെന്ന് ബുക്കിംഗ് ഡോട്ട്കോം പറയുന്നു.
ആഭ്യന്തര യാത്രകളിൽ മുംബൈയായിരുന്നു കഴിഞ്ഞ വർഷം ഒന്നാമത്. എന്നാൽ, ഈ വർഷം ഗുരുവായൂർ ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷത്തെ പ്രിയനഗരമായിരുന്ന മൈെസുരുവിനെ പിന്തള്ളി ഈ വർഷം മുന്നേറിയത് വർക്കലയാണ്. ആഭ്യന്തര ടൂറിസം രംഗത്ത് കൊച്ചിയാണു മ ുന്നിൽ.
കഴിഞ്ഞ വർഷം ഏറ്റവും പ്രിയപ്പെട്ട നഗരങ്ങൾ ന്യൂയോർക്കും പഡാംഗു(ഇന്തോനേഷ്യ)മായിരുന്നെങ്കിൽ ഈ വർഷം അബുദാബിയിലേക്കും പാരീസിലേക്കും പറക്കാനാണ് കൂടുതൽ പേർ താത്പര്യം കാട്ടിയത്. സിംഗപ്പൂർ, ലണ്ടൻ, പട്ടായ, കൊളംബോ എന്നീ നഗരങ്ങൾ കഴിഞ്ഞ വർഷത്തേതുപോലെ ഈ വർഷവും പ്രിയപ്പെട്ടതുതന്നെയെന്ന് ബുക്കിംഗ് ഡോട്ട്കോം പറയുന്നു.
ആഭ്യന്തര യാത്രകളിൽ മുംബൈയായിരുന്നു കഴിഞ്ഞ വർഷം ഒന്നാമത്. എന്നാൽ, ഈ വർഷം ഗുരുവായൂർ ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷത്തെ പ്രിയനഗരമായിരുന്ന മൈെസുരുവിനെ പിന്തള്ളി ഈ വർഷം മുന്നേറിയത് വർക്കലയാണ്. ആഭ്യന്തര ടൂറിസം രംഗത്ത് കൊച്ചിയാണു മ ുന്നിൽ.