ട്രെയിൻ ഗതാഗതരംഗത്ത് പുതിയ വിപ്ലവത്തിനു വഴിയൊരുക്കുന്ന ബുള്ളറ്റ് ട്രെയിൻ 2022ൽ ഇന്ത്യയിൽ കുതിച്ചുതുടങ്ങും. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ പദ്ധതിയിലൂടെ ട്രെയിൻ യാത്രയ്ക്കു പുതുയുഗ സുരക്ഷയും ഒരുക്കുന്ന ജപ്പാന്റെ ഷിൻകാൻസെൻ മോഡലിന്റെ വേഗവും കഴിവും ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോളതലത്തിൽ ഒന്നാമതെത്താനുള്ള പാതയൊരുക്കും.
മൊത്തം 1.08 ലക്ഷം കോടി രൂപയുടെ പദ്ധതിയിൽ 81 ശതമാനവും ജപ്പാന്റെ വിഹിതമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ 0.1 ശതമാനം പലിശയ്ക്ക് 88,000 കോടി രൂപയാണ് ജപ്പാൻ ഇന്ത്യക്കു വായ്പ നല്കുന്നത്. 50 വർഷംകൊണ്ട് തിരിച്ചടച്ചു തീർക്കാനുള്ള ഈ വായ്പാപദ്ധതിക്ക് 15 വർഷത്തിനു ശേഷം തിരിച്ചടവ് തുടങ്ങിയാൽ മതിയെന്ന ഉടന്പടിയുമുണ്ട്.
മേക്ക് ഇൻ ഇന്ത്യ, സാങ്കേതികവിദ്യാ കൈമാറ്റം തുടങ്ങിയവയും ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിലുണ്ട്. നിക്ഷേപിക്കുന്ന തുക മുഴുവനും ഇന്ത്യയിൽത്തന്നെ ചെലവാക്കാൻ ഉദ്ദേശിച്ചാണ് മേക്ക് ഇൻ ഇന്ത്യ പദ്ധതി ബുള്ളറ്റ് റെയിൽ പദ്ധതിയുടെ ഭാഗമാകുന്നത്. ബുള്ളറ്റ് ട്രെയിനിന്റെ നിർമാണം മുഴുവനും ഇന്ത്യയിൽത്തന്നെ നടത്തുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിന്റെ അടിസ്ഥാനത്തിൽ 20,000 തൊഴിലവസരങ്ങൾ നിർമാണമേഖലയിൽ സൃഷ്ടിക്കപ്പെടും. കൂടാതെ 450 നേരിട്ടുള്ള നിയമനങ്ങളുമുണ്ടാകുമെന്നാണു പ്രതീക്ഷ.
ഷിൻകാൻസെന്നിലൂടെ സുരക്ഷാ സാങ്കേതികവിദ്യയിലും ഇന്ത്യ മുന്നിലാകും. സുരക്ഷയുടെ കാര്യത്തിൽ ഷിൻകാൻസെൻ സാങ്കേതികവിദ്യ കഴിവു തെളിയിച്ചതാണ്. കൂടാതെ അപകടങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും അതു തരണം ചെയ്യാനുമുള്ള സാങ്കേതികവിദ്യകൂടി നടപ്പിലാകുന്നതോടെ സുരക്ഷ കൂടുതൽ മികച്ചതാകും.
15 രാജ്യങ്ങളിൽ അതിവേഗ റെയിൽവേ സംവിധാനം ഇപ്പോഴുണ്ട്. മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗത്തിൽ പായുന്ന ട്രെയിനുകളാണ് ഈ രാജ്യങ്ങളിലുള്ളത്. ഈ ശ്രേണിയിലേക്കാണ് ഇന്ത്യയും പ്രതീക്ഷയോടെ കടക്കാനൊരുങ്ങുന്നത്.
നിർമാണം 2023 അവസാനം പൂർത്തിയാകുമെന്നാണ് ഒൗദ്യോഗിക പ്രഖ്യാപനമെങ്കിലും ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന 2022ൽ ബുള്ളറ്റ് ട്രെയിൻ നടപ്പിലാക്കണമെന്നാണ് ജപ്പാനും ഇന്ത്യയും ആലോചിക്കുന്നത്.
വേഗം മണിക്കൂറിൽ 350 കിലോമീറ്റർ
508 കിലോമിറ്റർ ദൈർഘ്യമുള്ള മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ പാത ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെ മാത്രമല്ല കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര, നാഗർ ഹവേലി എന്നിവിടങ്ങളിൽകൂടി കടന്നുപോകുന്നുണ്ട്. 21 കിലോമീറ്റർ ദൈർഘ്യമുള്ള ടണൽ ഈ പാതയുടെ പ്രത്യേകതയാണ്. ഇതിൽ ഏഴ് കിലോമീറ്റർ കടലിനടിയിലൂടെയുമാണ്.
രണ്ടു സംസ്ഥാനങ്ങളിലെ രണ്ടു നഗരങ്ങളെ ബന്ധിപ്പിക്കാൻ രണ്ടു മണിക്കൂർ മതിയെന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. 12 സ്റ്റേഷനുകളിൽ കടന്നുപോകുന്ന ട്രെയിനിന്റെ പരമാവധി വേഗം മണിക്കൂറിൽ 350 കിലോമീറ്ററായിരിക്കും.
പതിറ്റാണ്ടുകളുടെ പാരന്പര്യമുള്ള ഷിൻകാൻസെൻ
ഷിൻകാൻസെൻ എന്നാൽ പുതിയ രാജപാത. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം തിരിച്ചുവരവിന്റെ പടവുകൾ കയറിയ ജപ്പാന്റെ പ്രധാന കണ്ടുപിടിത്തങ്ങളിലൊന്നാണ് ഷിന്കാൻസെൻ. 1959ൽ എൻജിനിയർ ഹിഡിയോ ഷിമയുടെ നേതൃത്വത്തിൽ നിർമിച്ചതാണിത്. വളവുകൾ കുറച്ച് അതിവേഗം കുതിക്കുന്ന ട്രെയിനിന് ചെലവു കുറയണമെന്നായിരുന്നു നിർദേശമെങ്കിലും അതുണ്ടായില്ല. അതോടെ ഷിമയെ പുറത്താക്കി. പിന്നീട് നിർമാണത്തിൽ ഷിമയ്ക്ക് പങ്കില്ലെങ്കിലും ഷിൻകാൻസെന്നിന്റെ പിതാവ് എന്നറിയപ്പെടുന്നത് അദ്ദേഹമാണ്.
1964ൽ ടോക്കിയോ ഒളിന്പിക്സിനു മുന്നോടിയായി ഹിരോഹിതോ ചക്രവർത്തിയാണ് ആദ്യ ഷിൻകാൻസെൻ ട്രെയിൻ പൊതുഗതാഗതത്തിനു തുറന്നുകൊടുത്തത്.
ടോക്കിയോ മുതൽ ഒസാക്ക വരെ രണ്ടു മണിക്കൂർകൊണ്ട് ഓടിയെത്തിയ ആദ്യ ഷിൻകാൻസെൻ യാത്രയുടെ വേഗം മണിക്കൂറിൽ 270 കിലോമീറ്ററായിരുന്നു.
സമർഥൻ, അതിവേഗം, അപകടരഹിതം
സുരക്ഷാകാര്യത്തിൽ അതിവേഗം മുന്നിൽ. അതാണ് ഷിൻകാൻസെന്നിന്റെ പ്രത്യേകത. ഒാരോ മൂന്നു മിനിറ്റിലും 320 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനുകൾ സ്റ്റേഷനുകളിലെത്തുന്നു. കൃത്യനിഷ്ഠയും സുരക്ഷയും കാര്യക്ഷമമായി നടപ്പിലാക്കുന്ന ജാപ്പനീസ് റെയിൽ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് ഈ സർവീസുകൾ മുഴുവൻ. 53 വർഷത്തെ പാരന്പര്യമുള്ള ഷിൻകാൻസെന്നിന് ഇതുവരെ അപകടങ്ങൾ സംഭവിച്ചിട്ടില്ല എന്ന റിക്കാർഡുമുണ്ട്.
മൊത്തം 1.08 ലക്ഷം കോടി രൂപയുടെ പദ്ധതിയിൽ 81 ശതമാനവും ജപ്പാന്റെ വിഹിതമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ 0.1 ശതമാനം പലിശയ്ക്ക് 88,000 കോടി രൂപയാണ് ജപ്പാൻ ഇന്ത്യക്കു വായ്പ നല്കുന്നത്. 50 വർഷംകൊണ്ട് തിരിച്ചടച്ചു തീർക്കാനുള്ള ഈ വായ്പാപദ്ധതിക്ക് 15 വർഷത്തിനു ശേഷം തിരിച്ചടവ് തുടങ്ങിയാൽ മതിയെന്ന ഉടന്പടിയുമുണ്ട്.
മേക്ക് ഇൻ ഇന്ത്യ, സാങ്കേതികവിദ്യാ കൈമാറ്റം തുടങ്ങിയവയും ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിലുണ്ട്. നിക്ഷേപിക്കുന്ന തുക മുഴുവനും ഇന്ത്യയിൽത്തന്നെ ചെലവാക്കാൻ ഉദ്ദേശിച്ചാണ് മേക്ക് ഇൻ ഇന്ത്യ പദ്ധതി ബുള്ളറ്റ് റെയിൽ പദ്ധതിയുടെ ഭാഗമാകുന്നത്. ബുള്ളറ്റ് ട്രെയിനിന്റെ നിർമാണം മുഴുവനും ഇന്ത്യയിൽത്തന്നെ നടത്തുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിന്റെ അടിസ്ഥാനത്തിൽ 20,000 തൊഴിലവസരങ്ങൾ നിർമാണമേഖലയിൽ സൃഷ്ടിക്കപ്പെടും. കൂടാതെ 450 നേരിട്ടുള്ള നിയമനങ്ങളുമുണ്ടാകുമെന്നാണു പ്രതീക്ഷ.
ഷിൻകാൻസെന്നിലൂടെ സുരക്ഷാ സാങ്കേതികവിദ്യയിലും ഇന്ത്യ മുന്നിലാകും. സുരക്ഷയുടെ കാര്യത്തിൽ ഷിൻകാൻസെൻ സാങ്കേതികവിദ്യ കഴിവു തെളിയിച്ചതാണ്. കൂടാതെ അപകടങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും അതു തരണം ചെയ്യാനുമുള്ള സാങ്കേതികവിദ്യകൂടി നടപ്പിലാകുന്നതോടെ സുരക്ഷ കൂടുതൽ മികച്ചതാകും.
15 രാജ്യങ്ങളിൽ അതിവേഗ റെയിൽവേ സംവിധാനം ഇപ്പോഴുണ്ട്. മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗത്തിൽ പായുന്ന ട്രെയിനുകളാണ് ഈ രാജ്യങ്ങളിലുള്ളത്. ഈ ശ്രേണിയിലേക്കാണ് ഇന്ത്യയും പ്രതീക്ഷയോടെ കടക്കാനൊരുങ്ങുന്നത്.
നിർമാണം 2023 അവസാനം പൂർത്തിയാകുമെന്നാണ് ഒൗദ്യോഗിക പ്രഖ്യാപനമെങ്കിലും ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന 2022ൽ ബുള്ളറ്റ് ട്രെയിൻ നടപ്പിലാക്കണമെന്നാണ് ജപ്പാനും ഇന്ത്യയും ആലോചിക്കുന്നത്.
വേഗം മണിക്കൂറിൽ 350 കിലോമീറ്റർ
508 കിലോമിറ്റർ ദൈർഘ്യമുള്ള മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ പാത ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെ മാത്രമല്ല കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര, നാഗർ ഹവേലി എന്നിവിടങ്ങളിൽകൂടി കടന്നുപോകുന്നുണ്ട്. 21 കിലോമീറ്റർ ദൈർഘ്യമുള്ള ടണൽ ഈ പാതയുടെ പ്രത്യേകതയാണ്. ഇതിൽ ഏഴ് കിലോമീറ്റർ കടലിനടിയിലൂടെയുമാണ്.
രണ്ടു സംസ്ഥാനങ്ങളിലെ രണ്ടു നഗരങ്ങളെ ബന്ധിപ്പിക്കാൻ രണ്ടു മണിക്കൂർ മതിയെന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. 12 സ്റ്റേഷനുകളിൽ കടന്നുപോകുന്ന ട്രെയിനിന്റെ പരമാവധി വേഗം മണിക്കൂറിൽ 350 കിലോമീറ്ററായിരിക്കും.
പതിറ്റാണ്ടുകളുടെ പാരന്പര്യമുള്ള ഷിൻകാൻസെൻ
ഷിൻകാൻസെൻ എന്നാൽ പുതിയ രാജപാത. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം തിരിച്ചുവരവിന്റെ പടവുകൾ കയറിയ ജപ്പാന്റെ പ്രധാന കണ്ടുപിടിത്തങ്ങളിലൊന്നാണ് ഷിന്കാൻസെൻ. 1959ൽ എൻജിനിയർ ഹിഡിയോ ഷിമയുടെ നേതൃത്വത്തിൽ നിർമിച്ചതാണിത്. വളവുകൾ കുറച്ച് അതിവേഗം കുതിക്കുന്ന ട്രെയിനിന് ചെലവു കുറയണമെന്നായിരുന്നു നിർദേശമെങ്കിലും അതുണ്ടായില്ല. അതോടെ ഷിമയെ പുറത്താക്കി. പിന്നീട് നിർമാണത്തിൽ ഷിമയ്ക്ക് പങ്കില്ലെങ്കിലും ഷിൻകാൻസെന്നിന്റെ പിതാവ് എന്നറിയപ്പെടുന്നത് അദ്ദേഹമാണ്.
1964ൽ ടോക്കിയോ ഒളിന്പിക്സിനു മുന്നോടിയായി ഹിരോഹിതോ ചക്രവർത്തിയാണ് ആദ്യ ഷിൻകാൻസെൻ ട്രെയിൻ പൊതുഗതാഗതത്തിനു തുറന്നുകൊടുത്തത്.
ടോക്കിയോ മുതൽ ഒസാക്ക വരെ രണ്ടു മണിക്കൂർകൊണ്ട് ഓടിയെത്തിയ ആദ്യ ഷിൻകാൻസെൻ യാത്രയുടെ വേഗം മണിക്കൂറിൽ 270 കിലോമീറ്ററായിരുന്നു.
സമർഥൻ, അതിവേഗം, അപകടരഹിതം
സുരക്ഷാകാര്യത്തിൽ അതിവേഗം മുന്നിൽ. അതാണ് ഷിൻകാൻസെന്നിന്റെ പ്രത്യേകത. ഒാരോ മൂന്നു മിനിറ്റിലും 320 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനുകൾ സ്റ്റേഷനുകളിലെത്തുന്നു. കൃത്യനിഷ്ഠയും സുരക്ഷയും കാര്യക്ഷമമായി നടപ്പിലാക്കുന്ന ജാപ്പനീസ് റെയിൽ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് ഈ സർവീസുകൾ മുഴുവൻ. 53 വർഷത്തെ പാരന്പര്യമുള്ള ഷിൻകാൻസെന്നിന് ഇതുവരെ അപകടങ്ങൾ സംഭവിച്ചിട്ടില്ല എന്ന റിക്കാർഡുമുണ്ട്.