ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ വിഭജിച്ചു വിൽക്കുന്ന നടപടികൾ കേന്ദ്രസർക്കാർ വേഗത്തിലാക്കി. വിഭജിച്ചു വിൽക്കുന്നതിനെക്കുറിച്ചു പഠിക്കാൻ രണ്ടു ധനകാര്യ ഉപദേഷ്ടാക്കളെയും ഒരു നിയമോപദേശകനെയും നിയമിക്കാനുള്ള ടെൻഡർ ക്ഷണിച്ചു. എയർ ഇന്ത്യയെയും സബ്സിഡിയറി കമ്പനികളെയും സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് മൂന്ന് ഉപദേശകരെ നിയമിക്കുന്നത്.
ലയനങ്ങൾ അല്ലെങ്കിൽ ഏറ്റെടുക്കൽ നടപടികളിൽ മുൻപരിചയമുള്ള, പ്രമുഖ നിയമസ്ഥാപനങ്ങളിൽ സർവീസ് പരിചയമുള്ള വ്യക്തികൾക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. എയർ ഇന്ത്യയുടെ വില്പന പദ്ധതികളിൽ സർക്കാരിനെ സഹായിക്കുകയാണ് മൂന്ന് ഉപദേഷ്ടാക്കളുടെയും ദൗത്യം. ഒക്ടോബർ 12 വരെ അപേക്ഷ സമർപ്പിക്കാൻ സാവകാശമുണ്ട്.
അടിയന്തര ആവശ്യങ്ങൾക്കായി 3,250 കോടി രൂപയുടെ ഹ്രസ്വകാല വായ്പയെടുക്കാൻ എയർ ഇന്ത്യക്കു പദ്ധതിയുണ്ട്. കടക്കെണിയിൽ മുങ്ങിക്കിടക്കുന്ന എയർ ഇന്ത്യക്ക് വില്പനയ്ക്കു മുന്പ് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ ഈ വായ്പ ആവശ്യമാണെന്നാണ് റിപ്പോർട്ട്. കേന്ദ്ര സർക്കാരിന്റെ ജാമ്യത്തിലാണ് ഒരു വർഷം കാലാവധിക്കുള്ള വായ്പയ്ക്ക് അപേക്ഷ നല്കുന്നത്. ഈ മാസം 19ന് എയർ ഇന്ത്യയുടെ സാന്പത്തിക വിവരങ്ങൾ സമർപ്പിക്കണമെന്ന് ബാങ്കുകൾ പറഞ്ഞിട്ടുണ്ട്.
എയർ ഇന്ത്യയെ വിൽക്കാനുള്ള തീരുമാനത്തിന് ജൂണിലാണ് കേന്ദ്രസർക്കാർ അംഗീകാരം നല്കിയത്. 2018 ആദ്യംതന്നെ വില്പന ഇടപാടുകൾ പൂർത്തിയാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.
ലയനങ്ങൾ അല്ലെങ്കിൽ ഏറ്റെടുക്കൽ നടപടികളിൽ മുൻപരിചയമുള്ള, പ്രമുഖ നിയമസ്ഥാപനങ്ങളിൽ സർവീസ് പരിചയമുള്ള വ്യക്തികൾക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. എയർ ഇന്ത്യയുടെ വില്പന പദ്ധതികളിൽ സർക്കാരിനെ സഹായിക്കുകയാണ് മൂന്ന് ഉപദേഷ്ടാക്കളുടെയും ദൗത്യം. ഒക്ടോബർ 12 വരെ അപേക്ഷ സമർപ്പിക്കാൻ സാവകാശമുണ്ട്.
അടിയന്തര ആവശ്യങ്ങൾക്കായി 3,250 കോടി രൂപയുടെ ഹ്രസ്വകാല വായ്പയെടുക്കാൻ എയർ ഇന്ത്യക്കു പദ്ധതിയുണ്ട്. കടക്കെണിയിൽ മുങ്ങിക്കിടക്കുന്ന എയർ ഇന്ത്യക്ക് വില്പനയ്ക്കു മുന്പ് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ ഈ വായ്പ ആവശ്യമാണെന്നാണ് റിപ്പോർട്ട്. കേന്ദ്ര സർക്കാരിന്റെ ജാമ്യത്തിലാണ് ഒരു വർഷം കാലാവധിക്കുള്ള വായ്പയ്ക്ക് അപേക്ഷ നല്കുന്നത്. ഈ മാസം 19ന് എയർ ഇന്ത്യയുടെ സാന്പത്തിക വിവരങ്ങൾ സമർപ്പിക്കണമെന്ന് ബാങ്കുകൾ പറഞ്ഞിട്ടുണ്ട്.
എയർ ഇന്ത്യയെ വിൽക്കാനുള്ള തീരുമാനത്തിന് ജൂണിലാണ് കേന്ദ്രസർക്കാർ അംഗീകാരം നല്കിയത്. 2018 ആദ്യംതന്നെ വില്പന ഇടപാടുകൾ പൂർത്തിയാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.