തിരുവനന്തപുരം: സംസ്ഥാനത്തു രണ്ടു മത്സ്യബന്ധന തുറമുഖങ്ങൾ തുടങ്ങാനായി പഠനം പൂർത്തിയാകുന്നു. തിരുവനന്തപുരം ജില്ലയിലെ പൊഴിയൂർ, കാസർഗോഡ് ജില്ലയിലെ അജാനൂർ എന്നിവിടങ്ങളിലാണു മത്സ്യബന്ധന തുറമുഖം സ്ഥാപിക്കാനായി പഠനം അവസാനഘട്ടത്തിലേക്കു കടന്നത്. തമിഴ്നാടിനോടു ചേർന്ന സ്ഥലമായ പൊഴിയൂരിലെ മത്സ്യബന്ധന തുറമുഖം കേരളത്തിന്റെ തെക്കേയറ്റത്തെ മത്സ്യബന്ധന തുറമുഖമായി മാറും. കളിയിക്കാവിളയിൽനിന്ന് 12 കിലോമീറ്റർ അകലെയാണു പൊഴിയൂർ തീരം.
കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗിൽനിന്ന് അഞ്ചു കിലോമീറ്റർ അകലെയുള്ള അജാനൂരിൽ തുറമുഖം സ്ഥാപിക്കാനുള്ള പഠനവും പുരോഗമിക്കുകയാണ്. അതേസമയം, മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മത്സ്യബന്ധന തുറമുഖം സ്ഥാപിക്കുന്ന സ്ഥലത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. സമിതി റിപ്പോർട്ട് കിട്ടുന്ന മുറയ്ക്കായിരിക്കും തീരുമാനമെടുക്കുന്നത്.
തിരുവനന്തപുരം ജില്ലയിൽ വലിയതുറ, പൂന്തുറ, വർക്കലയ്ക്കടുത്ത ചിലക്കൂർ, കൊല്ലം ജില്ലയിൽ സൗത്ത് പരവൂർ, ആലുപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴ, തൃശൂർ ജില്ലയിൽ കൈപ്പമംഗലം, കോഴിക്കോട് ജില്ലയിൽ കുര്യാടി, കൊടിക്കൽ കടപ്പുറം, കണ്ണൂർ ജില്ലയിൽ പുതിയങ്ങാടി എന്നിവിടങ്ങളിൽ മത്സ്യബന്ധന തുറമുഖങ്ങൾ സ്ഥാപിക്കുന്നതു സംബന്ധിച്ചു സാധ്യതാപഠനം നടന്നു വരികയാണ്. കൊല്ലം ജില്ലയിലെ മരുത്തടി, ആലപ്പുഴ ജില്ലയിലെ പുന്നപ്ര എന്നിവിടങ്ങളിൽ ഫിഷ് ലാൻഡിംഗ് സൗകര്യം ഏർപ്പെടുത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്.
കേരളത്തിൽ 2017 മുതൽ 2022 വരെ രണ്ട് മത്സ്യബന്ധന തുറമുഖങ്ങളും രണ്ട് ഫിഷ് ലാൻഡിംഗ് സെന്ററുകളുമാണ് കേന്ദ്ര ഫിഷറീസ് മന്ത്രാലയം വിഭാവന ചെയ്യുന്നത്.
കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗിൽനിന്ന് അഞ്ചു കിലോമീറ്റർ അകലെയുള്ള അജാനൂരിൽ തുറമുഖം സ്ഥാപിക്കാനുള്ള പഠനവും പുരോഗമിക്കുകയാണ്. അതേസമയം, മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മത്സ്യബന്ധന തുറമുഖം സ്ഥാപിക്കുന്ന സ്ഥലത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. സമിതി റിപ്പോർട്ട് കിട്ടുന്ന മുറയ്ക്കായിരിക്കും തീരുമാനമെടുക്കുന്നത്.
തിരുവനന്തപുരം ജില്ലയിൽ വലിയതുറ, പൂന്തുറ, വർക്കലയ്ക്കടുത്ത ചിലക്കൂർ, കൊല്ലം ജില്ലയിൽ സൗത്ത് പരവൂർ, ആലുപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴ, തൃശൂർ ജില്ലയിൽ കൈപ്പമംഗലം, കോഴിക്കോട് ജില്ലയിൽ കുര്യാടി, കൊടിക്കൽ കടപ്പുറം, കണ്ണൂർ ജില്ലയിൽ പുതിയങ്ങാടി എന്നിവിടങ്ങളിൽ മത്സ്യബന്ധന തുറമുഖങ്ങൾ സ്ഥാപിക്കുന്നതു സംബന്ധിച്ചു സാധ്യതാപഠനം നടന്നു വരികയാണ്. കൊല്ലം ജില്ലയിലെ മരുത്തടി, ആലപ്പുഴ ജില്ലയിലെ പുന്നപ്ര എന്നിവിടങ്ങളിൽ ഫിഷ് ലാൻഡിംഗ് സൗകര്യം ഏർപ്പെടുത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്.
കേരളത്തിൽ 2017 മുതൽ 2022 വരെ രണ്ട് മത്സ്യബന്ധന തുറമുഖങ്ങളും രണ്ട് ഫിഷ് ലാൻഡിംഗ് സെന്ററുകളുമാണ് കേന്ദ്ര ഫിഷറീസ് മന്ത്രാലയം വിഭാവന ചെയ്യുന്നത്.