ന്യൂഡൽഹി: ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യാത്ത കന്പനികളും തങ്ങളുടെ ഓഹരികൾ ഡീമാറ്റ് ചെയ്യണമെന്ന വ്യവസ്ഥ വരുന്നു. ഏതെങ്കിലും ഷെയർ ഡെപ്പോസിറ്ററിയിൽ ഓഹരികൾ ഇലക്ട്രോണിക് രൂപത്തിലാക്കി സൂക്ഷിക്കുന്നതിനെയാണു ഡീമാറ്റ് ചെയ്യുക എന്നു പറയുന്നത്. ആദ്യഘട്ടത്തിൽ പബ്ലിക് ലിമിറ്റഡ് കന്പനികളുടെ ഓഹരികളാണു ഡീമാറ്റ് ചെയ്യിക്കുക.
കള്ളപ്പണത്തിനെതിരായ നടപടികളുടെ ഭാഗമാണ് ഇതും. ഇപ്പോൾ ലിസ്റ്റ് ചെയ്യാത്ത കന്പനികളുടെ ഓഹരി ഉപയോഗിച്ചു വലിയ ധനകാര്യ തിരിമറികൾ നടക്കുന്നുണ്ടെന്നാണു ഗവൺമെന്റ് കരുതുന്നത്. ഓഹരിക്ക് ഇല്ലാത്ത വില ഉണ്ടെന്നു രേഖപ്പെടുത്തി കള്ളപ്പണം വെളുപ്പിക്കാൻ പലരും ശ്രമിക്കാറുണ്ട്. ഇവ തടയാനാണ് ഡീമാറ്റ് ചെയ്യുന്നത്. ഡീ മാറ്റ് ചെയ്താൽ ഇടപാടുകൾ സുതാര്യമാകും.
ലിസ്റ്റ് ചെയ്ത കന്പനികളുടെ ഓഹരികൾ 1990 കളിലാണു ഡീമാറ്റ് ചെയ്തത്. അതു പല വർഷങ്ങൾ നീണ്ട പ്രക്രിയയായിരുന്നു. രാജ്യത്തു 16 ലക്ഷത്തോളം കന്പനികൾ ഉള്ളതിൽ ആറായിരത്തോളം മാത്രമേ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളൂ.
ഡീമാറ്റ് ചെയ്യിക്കൽ സംബന്ധിച്ച് ഉന്നതതലത്തിൽ പലവട്ടം ആലോചനകൾ നടന്നു. തീരുമാനം വൈകാൻ ഇടയില്ല.
കള്ളപ്പണത്തിനെതിരായ നടപടികളുടെ ഭാഗമാണ് ഇതും. ഇപ്പോൾ ലിസ്റ്റ് ചെയ്യാത്ത കന്പനികളുടെ ഓഹരി ഉപയോഗിച്ചു വലിയ ധനകാര്യ തിരിമറികൾ നടക്കുന്നുണ്ടെന്നാണു ഗവൺമെന്റ് കരുതുന്നത്. ഓഹരിക്ക് ഇല്ലാത്ത വില ഉണ്ടെന്നു രേഖപ്പെടുത്തി കള്ളപ്പണം വെളുപ്പിക്കാൻ പലരും ശ്രമിക്കാറുണ്ട്. ഇവ തടയാനാണ് ഡീമാറ്റ് ചെയ്യുന്നത്. ഡീ മാറ്റ് ചെയ്താൽ ഇടപാടുകൾ സുതാര്യമാകും.
ലിസ്റ്റ് ചെയ്ത കന്പനികളുടെ ഓഹരികൾ 1990 കളിലാണു ഡീമാറ്റ് ചെയ്തത്. അതു പല വർഷങ്ങൾ നീണ്ട പ്രക്രിയയായിരുന്നു. രാജ്യത്തു 16 ലക്ഷത്തോളം കന്പനികൾ ഉള്ളതിൽ ആറായിരത്തോളം മാത്രമേ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളൂ.
ഡീമാറ്റ് ചെയ്യിക്കൽ സംബന്ധിച്ച് ഉന്നതതലത്തിൽ പലവട്ടം ആലോചനകൾ നടന്നു. തീരുമാനം വൈകാൻ ഇടയില്ല.