മുംബൈ: കൊറിയൻ പ്രതിസന്ധിയും തെക്കുകിഴക്കൻ അമേരിക്കയിലെ ചുഴലിക്കൊടുങ്കാറ്റ് ഭീഷണിയും സ്വർണത്തിനും ക്രൂഡ് ഓയിലിനും വില കൂട്ടി. ഡോളർ താണു.
വ്യാഴാഴ്ച ഔൺസിന് (31 ഗ്രാം) 1,345 ഡോളറെത്തിയ സ്വർണം ഇന്നലെ 1,356.97 ഡോളർ വരെ ഉയർന്നു. മുംബൈയിൽ 10 ഗ്രാം സ്റ്റാൻഡാർഡ് സ്വർണത്തിന് 235 രൂപ കൂടി 30,360 രൂപയായി. 11 മാസത്തെ ഏറ്റവും കൂടിയ നിലയാണിത്. കേരളത്തിൽ സ്വർണം പവന് 200 രൂപ കൂടി 22,720 രൂപയായി. വെള്ളിക്കും വില കുതിച്ചു. 500 രൂപ വർധിച്ച് കിലോഗ്രാമിന് 41,240 രൂപയായി മുംബൈയിലെ വില.
അമേരിക്കൻ ഡോളറിന്റെ വില 26 പൈസ താണ് 63.78 രൂപയായി.
ക്രൂഡ് ഓയിൽ ബ്രെന്റ് ഇനത്തിനു വീപ്പയ്ക്ക് 54.71 ഡോളറും ഡബ്ല്യുടിഐ ഇനത്തിനു 48.97 ഡോളറുമായി. ശരാശരി നാലു ശതമാനം വിലയാണു കൂടിയത്.
വ്യാഴാഴ്ച ഔൺസിന് (31 ഗ്രാം) 1,345 ഡോളറെത്തിയ സ്വർണം ഇന്നലെ 1,356.97 ഡോളർ വരെ ഉയർന്നു. മുംബൈയിൽ 10 ഗ്രാം സ്റ്റാൻഡാർഡ് സ്വർണത്തിന് 235 രൂപ കൂടി 30,360 രൂപയായി. 11 മാസത്തെ ഏറ്റവും കൂടിയ നിലയാണിത്. കേരളത്തിൽ സ്വർണം പവന് 200 രൂപ കൂടി 22,720 രൂപയായി. വെള്ളിക്കും വില കുതിച്ചു. 500 രൂപ വർധിച്ച് കിലോഗ്രാമിന് 41,240 രൂപയായി മുംബൈയിലെ വില.
അമേരിക്കൻ ഡോളറിന്റെ വില 26 പൈസ താണ് 63.78 രൂപയായി.
ക്രൂഡ് ഓയിൽ ബ്രെന്റ് ഇനത്തിനു വീപ്പയ്ക്ക് 54.71 ഡോളറും ഡബ്ല്യുടിഐ ഇനത്തിനു 48.97 ഡോളറുമായി. ശരാശരി നാലു ശതമാനം വിലയാണു കൂടിയത്.