മുംബൈ: ഇന്ത്യയുടെ വിദേശനാണ്യശേഖരം 40,000 കോടി ഡോളർ എന്ന റിക്കാർഡിലേക്കു നീങ്ങുന്നു. സെപ്റ്റംബർ ഒന്നിന് വിദേശനാണ്യ ശേഖരം 39,812 കോടി ഡോളറാണ്. ആ ഒരാഴ്ചയിലെ വർധന 357.2 കോടി ഡോളറായിരുന്നു. ഇനി 188 കോടി ഡോളർ കൂടി വന്നാൽ 40,000 കോടിയാകും. ഇന്നലെ അവസാനിച്ച ആഴ്ചയിൽ ഇതു സാധിച്ചിട്ടുണ്ടാകുമെന്നു നിക്ഷേപ ബാങ്ക് മോർഗൻ സ്റ്റാൻലി കണക്കാക്കുന്നു.
ഡോളറിന്റെ വിനിമയ നിരക്കിലെ മാറ്റം മൂലം ഡോളർ അല്ലാത്ത വിദേശ കറൻസികളുടെ മൂല്യം വർധിച്ചു. ആ കറൻസികളിലുള്ള നിക്ഷേപവും കൂടി. ഇതോടൊപ്പം സ്വർണത്തിന്റെ ഡോളർ വിലയും കൂടി. ഇതെല്ലാമാണ് ഒന്നാം തീയതിയിലെ ശേഖരം വർധിപ്പിച്ചത്. ഇതേ ഘടകങ്ങൾ ഇന്നലെ അവസാനിച്ച ആഴ്ചയിൽ കൂടുതൽ ശക്തമായിട്ടുണ്ട്. അതിന്റെ കണക്ക് ഒരാഴ്ചയ്ക്കു ശേഷമേ വരൂ. ചൈനയുടെ വിദേശനാണ്യ ശേഖരം ഇപ്പോൾ 3.09 ലക്ഷം കോടി ഡോളർ ഉണ്ട്.
ഡോളറിന്റെ വിനിമയ നിരക്കിലെ മാറ്റം മൂലം ഡോളർ അല്ലാത്ത വിദേശ കറൻസികളുടെ മൂല്യം വർധിച്ചു. ആ കറൻസികളിലുള്ള നിക്ഷേപവും കൂടി. ഇതോടൊപ്പം സ്വർണത്തിന്റെ ഡോളർ വിലയും കൂടി. ഇതെല്ലാമാണ് ഒന്നാം തീയതിയിലെ ശേഖരം വർധിപ്പിച്ചത്. ഇതേ ഘടകങ്ങൾ ഇന്നലെ അവസാനിച്ച ആഴ്ചയിൽ കൂടുതൽ ശക്തമായിട്ടുണ്ട്. അതിന്റെ കണക്ക് ഒരാഴ്ചയ്ക്കു ശേഷമേ വരൂ. ചൈനയുടെ വിദേശനാണ്യ ശേഖരം ഇപ്പോൾ 3.09 ലക്ഷം കോടി ഡോളർ ഉണ്ട്.