ന്യൂഡൽഹി: കറൻസി റദ്ദാക്കലിനെ തുടർന്നു കള്ളപ്പണം വെളിപ്പെടുത്താൻ പ്രഖ്യാപിച്ച പദ്ധതിയിൽ ലഭിച്ചതു വെറും 4,900 കോടി രൂപ. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന (പിഎംജികെവൈ) എന്ന ഈ പദ്ധതി 21,000 പേരാണ് ഉപയോഗിച്ചത്. ഇതിൽ ലഭിക്കുന്ന തുകയിൽ 25 ശതമാനം പലിശയില്ലാത്ത അഞ്ചു വർഷ നിക്ഷേപമാക്കണം. 50 ശതമാനം നികുതിയും പിഴയുമായി ഗവൺമെന്റ് എടുക്കും. ബാക്കി 25 ശതമാനം നിക്ഷേപകന് ഉടനെ നല്കും എന്നാണു പറഞ്ഞിരുന്നത്. അതിൽനിന്നുള്ള വരുമാനം ദരിദ്രരുടെ വിവിധ ക്ഷേമപദ്ധതികൾക്കാണു വിനിയോഗിക്കുകയെന്നു ഗവൺമെന്റ് പറഞ്ഞിരുന്നു.
കറൻസി റദ്ദാക്കലിനു മുന്പ് നടത്തിയ സ്വത്ത് വെളിപ്പെടുത്തൽ പദ്ധതിയിൽ 67,382 കോടി രൂപയാണു വെളിപ്പെടുത്തിയത്. അതിന്റെ നികുതിയായി 12,700 കോടി രൂപ ഗവൺമെന്റിന് ലഭിച്ചു.
കറൻസി റദ്ദാക്കലിനു മുന്പ് നടത്തിയ സ്വത്ത് വെളിപ്പെടുത്തൽ പദ്ധതിയിൽ 67,382 കോടി രൂപയാണു വെളിപ്പെടുത്തിയത്. അതിന്റെ നികുതിയായി 12,700 കോടി രൂപ ഗവൺമെന്റിന് ലഭിച്ചു.