മുംബൈ: ഈ മാസം രണ്ടിനു പുറത്തുവിട്ട പരസ്യത്തിന് പതഞ്ജലി ആയുർവേദിക്കിന് കോടതിയുടെ സ്റ്റേ. തങ്ങൾക്കെതിരേ പതഞ്ജലി പുറത്തിറക്കിയ പരസ്യം പിവലിക്കണമെന്നാവശ്യപ്പെട്ട് റെക്കിറ്റ് ബെൻകൈസർ (ആർബി), ഹിന്ദുസ്ഥാൻ യുണിലിവർ (എച്ച്യുഎൽ) കമ്പനികൾ ഡൽഹി, ബോംബെ ഹൈക്കോടതികളിൽ സമർപ്പിച്ച പരാതിയിന്മേലാണ് സ്റ്റേ അനുവദിച്ചത്.
ആർബിയുടെ ഡെറ്റോൾ സോപ്പ്, എച്ച്യുഎലിന്റെ സോപ്പുകൾ തുടങ്ങിയവ രാസവസ്തുക്കൾ ഉള്ളവയാണെന്നും അവ ഉപയോഗിക്കാതെ പൂർണമായും പ്രകൃതിദത്തമായ ആയുർവേദ സോപ്പ് ഉപയോഗിക്കാൻ ആഹ്വാനം ചെയ്യുന്നതായിരുന്നു പതഞ്ജലി ഏറ്റവുമൊടുവിലായി പുറത്തിറക്കിയ പരസ്യം. പരസ്യത്തിനു സ്റ്റേ നല്കിയതിനൊപ്പം ഈ മാസം 18ന് ഹിയറിംഗ് വിളിച്ചിട്ടുള്ളതിനാൽ അതുവരെ പരസ്യം പ്രക്ഷേപണം ചെയ്യരുതെന്നും കോടതി പറഞ്ഞു.
പതഞ്ജലിയുടെ പരസ്യത്തിൽ ആർബിയുടെ ഡെറ്റോൾ സോപ്പിന്റെ പേരും എച്ച്യുഎലിന്റെ ലക്സ്, പിയേഴ്സ്, ലൈഫ് ബോയ് തുടങ്ങിയ സോപ്പുകളുടെ പേരും പറയാതെ പറയുകയായിരുന്നു. ചലച്ചിത്ര താരങ്ങൾ ഉപയോഗിക്കുന്ന രാസവതുക്കൾ ചേർന്ന സോപ് ഉപയോഗിക്കരുത്, കണ്ണീർ നിങ്ങളുടെ ഭയം വർധിപ്പിക്കും, ലൈഫ് ജോയ് നിങ്ങളുടെ അടുത്ത് വയ്ക്കരുത് എന്നിങ്ങനെ ആഹ്വാനംചെയ്തായിരുന്നു പരസ്യം.
പ്രകൃതിദത്തം, ആയുർവേദം എന്നിവ ഉയർത്തിപ്പിടിച്ച് എഫ്എംസിജി മാർക്കറ്റിലേക്ക് ഇടിച്ചുകയറിയ പതഞ്ജലി ബഹുരാഷ്ട്ര കമ്പനികൾക്ക് ചില്ലറ തലവേദനയൊന്നുമല്ല ഉണ്ടാക്കിയത്. പ്രത്യക്ഷമായും പരോക്ഷമായും മറ്റു കമ്പനികളെ പരസ്യത്തിലൂടെ ആക്രമിച്ചായിരുന്നു മുന്നേറ്റം. സോപ്പ് മാത്രമല്ല എതിർ കമ്പനികളുടെ ടൂത്ത് പേസ്റ്റ്, ഹെയർ ഓയിൽ, ഭക്ഷ്യ എണ്ണ തുടങ്ങിയവയും പതഞ്ജലിയുടെ "പരസ്യ' ആക്രമണങ്ങൾക്ക് ഇരയായിരുന്നു.
തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ ഉത്പന്നങ്ങൾ അവതരിപ്പിച്ച കുറ്റത്തിന് കഴിഞ്ഞ വർഷം 11 ലക്ഷം രൂപ പതഞ്ജലി പിഴയൊടുക്കേണ്ടി വന്നിരുന്നു. തങ്ങളുടെ ഉത്പന്നം മോശമാണെന്ന് പരസ്യത്തിലൂടെ പതഞ്ജലി പ്രചാരണം നടത്തുന്നുവെന്നു ചൂണ്ടിക്കാട്ടി ഡാബറും കോടതിയെ സമീപിച്ചിരുന്നു. അതിനു മുന്പ് ഇമാമിയുടെ കേശ് കിംഗിന്റെ പേരിനോടു സാമ്യമുള്ള കേശ് കാന്തി എന്ന ഉത്പന്നം പതഞ്ജലി പുറത്തിറക്കിയതും വിവാദത്തിലായിരുന്നു. പകർപ്പവകാശം ലംഘിച്ചുവെന്ന കുറ്റത്തിന് പത്ത് ആഴ്ചത്തേക്ക് കേശ് കാന്തിയുടെ വില്പന നിരോധിക്കുകയും ചെയ്തിരുന്നു.
ആർബിയുടെ ഡെറ്റോൾ സോപ്പ്, എച്ച്യുഎലിന്റെ സോപ്പുകൾ തുടങ്ങിയവ രാസവസ്തുക്കൾ ഉള്ളവയാണെന്നും അവ ഉപയോഗിക്കാതെ പൂർണമായും പ്രകൃതിദത്തമായ ആയുർവേദ സോപ്പ് ഉപയോഗിക്കാൻ ആഹ്വാനം ചെയ്യുന്നതായിരുന്നു പതഞ്ജലി ഏറ്റവുമൊടുവിലായി പുറത്തിറക്കിയ പരസ്യം. പരസ്യത്തിനു സ്റ്റേ നല്കിയതിനൊപ്പം ഈ മാസം 18ന് ഹിയറിംഗ് വിളിച്ചിട്ടുള്ളതിനാൽ അതുവരെ പരസ്യം പ്രക്ഷേപണം ചെയ്യരുതെന്നും കോടതി പറഞ്ഞു.
പതഞ്ജലിയുടെ പരസ്യത്തിൽ ആർബിയുടെ ഡെറ്റോൾ സോപ്പിന്റെ പേരും എച്ച്യുഎലിന്റെ ലക്സ്, പിയേഴ്സ്, ലൈഫ് ബോയ് തുടങ്ങിയ സോപ്പുകളുടെ പേരും പറയാതെ പറയുകയായിരുന്നു. ചലച്ചിത്ര താരങ്ങൾ ഉപയോഗിക്കുന്ന രാസവതുക്കൾ ചേർന്ന സോപ് ഉപയോഗിക്കരുത്, കണ്ണീർ നിങ്ങളുടെ ഭയം വർധിപ്പിക്കും, ലൈഫ് ജോയ് നിങ്ങളുടെ അടുത്ത് വയ്ക്കരുത് എന്നിങ്ങനെ ആഹ്വാനംചെയ്തായിരുന്നു പരസ്യം.
പ്രകൃതിദത്തം, ആയുർവേദം എന്നിവ ഉയർത്തിപ്പിടിച്ച് എഫ്എംസിജി മാർക്കറ്റിലേക്ക് ഇടിച്ചുകയറിയ പതഞ്ജലി ബഹുരാഷ്ട്ര കമ്പനികൾക്ക് ചില്ലറ തലവേദനയൊന്നുമല്ല ഉണ്ടാക്കിയത്. പ്രത്യക്ഷമായും പരോക്ഷമായും മറ്റു കമ്പനികളെ പരസ്യത്തിലൂടെ ആക്രമിച്ചായിരുന്നു മുന്നേറ്റം. സോപ്പ് മാത്രമല്ല എതിർ കമ്പനികളുടെ ടൂത്ത് പേസ്റ്റ്, ഹെയർ ഓയിൽ, ഭക്ഷ്യ എണ്ണ തുടങ്ങിയവയും പതഞ്ജലിയുടെ "പരസ്യ' ആക്രമണങ്ങൾക്ക് ഇരയായിരുന്നു.
തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ ഉത്പന്നങ്ങൾ അവതരിപ്പിച്ച കുറ്റത്തിന് കഴിഞ്ഞ വർഷം 11 ലക്ഷം രൂപ പതഞ്ജലി പിഴയൊടുക്കേണ്ടി വന്നിരുന്നു. തങ്ങളുടെ ഉത്പന്നം മോശമാണെന്ന് പരസ്യത്തിലൂടെ പതഞ്ജലി പ്രചാരണം നടത്തുന്നുവെന്നു ചൂണ്ടിക്കാട്ടി ഡാബറും കോടതിയെ സമീപിച്ചിരുന്നു. അതിനു മുന്പ് ഇമാമിയുടെ കേശ് കിംഗിന്റെ പേരിനോടു സാമ്യമുള്ള കേശ് കാന്തി എന്ന ഉത്പന്നം പതഞ്ജലി പുറത്തിറക്കിയതും വിവാദത്തിലായിരുന്നു. പകർപ്പവകാശം ലംഘിച്ചുവെന്ന കുറ്റത്തിന് പത്ത് ആഴ്ചത്തേക്ക് കേശ് കാന്തിയുടെ വില്പന നിരോധിക്കുകയും ചെയ്തിരുന്നു.