കോഴിക്കോട്: കറൻസി റദ്ദാക്കിയതിനെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് അല്പം ആശ്വാസം വന്നുകൊണ്ടിരിക്കെ, വീണ്ടും അതേ നിലയിലേക്ക് രാജ്യം കൂപ്പുകുത്തുന്നു. 100 രൂപ നോട്ട് ലഭ്യമല്ലാത്തതാണ് ബാങ്കുകളിലും എടിഎം കൗണ്ടറുകളിലും ജനങ്ങളെ വട്ടംകറക്കുന്നത്. രണ്ടായിരത്തിന്റെ നോട്ടും അഞ്ഞൂറിന്റെ നോട്ടുകളുമാണ് എടിഎമ്മിൽനിന്ന് ഇടപാടുകാർക്കു ലഭിക്കുന്നത്.
100 രൂപ കറൻസിയുടെ അച്ചടി നിർത്തിയെന്നാണ് ബാങ്കുകൾ പറയുന്നത്. രണ്ടാഴ്ചയായി പുതിയ 100 രൂപ നോട്ടുകൾ ഒരു ബാങ്കിന്റെയും ചെസ്റ്റ് ബ്രാഞ്ചിൽ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് കറൻസിനോട്ടുകൾ സ്വീകരിക്കുന്ന ബ്രാഞ്ച്) എത്തിച്ചിട്ടില്ല. വിപണിയിലുള്ള നോട്ടുകൊണ്ടാണ് ബാങ്കുകളുടെയും ഇടപാട്.
ചെറിയ കച്ചവടത്തിനു ചില്ലറയില്ലാത്തത് ഉപയോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നു. നൂറോ നൂറ്റമ്പതോ രൂപയ്ക്കു സാധനങ്ങൾ വാങ്ങിയിട്ട് രണ്ടായിരത്തിന്റെ നോട്ട് നൽകുമ്പോൾ ബാക്കി കൊടുക്കാൻ ചില്ലറയില്ല. ചില്ലറനോട്ടുകൾക്കായി വ്യാപാരികൾ ഇപ്പോൾ നെട്ടോട്ടമോടുകയാണ്.
എടിഎം കൗണ്ടറുകളിൽ നൂറു രൂപ ഇല്ലാത്തതിനാൽ കുറഞ്ഞത് 500 രൂപ പിൻവലിക്കണം. അഞ്ഞൂറു രൂപയില്ലാത്ത എടിഎമ്മിൽനിന്ന് 2000 രൂപ പിൻവലിക്കേണ്ടിവരും.
ഒരാഴ്ചയ്ക്കുള്ളിൽ പുതിയ 200 രൂപ, 50 രൂപ നോട്ടുകൾ എത്തിക്കാനാണ് ആർബിഐ പദ്ധതി. ആർബിഐയുടെ മൈസൂരിലെ നോട്ട് പ്രിന്റിംഗ് യൂണിറ്റിൽ പുതിയ നോട്ടുകൾ വിതരണത്തിന് തയാറായതായി ചെസ്റ്റ് ബ്രാഞ്ചുകളിൽ അറിയിപ്പു ലഭിച്ചിട്ടുണ്ട്. നോട്ടുകൾ ബാങ്കുകൾക്ക് വിതരണം ചെയ്യേണ്ട ജോലി മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത്. പുതിയ നോട്ടുകൾ ഇറങ്ങുന്നതോടെ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് ആർബിഐ അറിയിച്ചിട്ടുള്ളത്.
പ്രബൽ ഭരതൻ
100 രൂപ കറൻസിയുടെ അച്ചടി നിർത്തിയെന്നാണ് ബാങ്കുകൾ പറയുന്നത്. രണ്ടാഴ്ചയായി പുതിയ 100 രൂപ നോട്ടുകൾ ഒരു ബാങ്കിന്റെയും ചെസ്റ്റ് ബ്രാഞ്ചിൽ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് കറൻസിനോട്ടുകൾ സ്വീകരിക്കുന്ന ബ്രാഞ്ച്) എത്തിച്ചിട്ടില്ല. വിപണിയിലുള്ള നോട്ടുകൊണ്ടാണ് ബാങ്കുകളുടെയും ഇടപാട്.
ചെറിയ കച്ചവടത്തിനു ചില്ലറയില്ലാത്തത് ഉപയോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നു. നൂറോ നൂറ്റമ്പതോ രൂപയ്ക്കു സാധനങ്ങൾ വാങ്ങിയിട്ട് രണ്ടായിരത്തിന്റെ നോട്ട് നൽകുമ്പോൾ ബാക്കി കൊടുക്കാൻ ചില്ലറയില്ല. ചില്ലറനോട്ടുകൾക്കായി വ്യാപാരികൾ ഇപ്പോൾ നെട്ടോട്ടമോടുകയാണ്.
എടിഎം കൗണ്ടറുകളിൽ നൂറു രൂപ ഇല്ലാത്തതിനാൽ കുറഞ്ഞത് 500 രൂപ പിൻവലിക്കണം. അഞ്ഞൂറു രൂപയില്ലാത്ത എടിഎമ്മിൽനിന്ന് 2000 രൂപ പിൻവലിക്കേണ്ടിവരും.
ഒരാഴ്ചയ്ക്കുള്ളിൽ പുതിയ 200 രൂപ, 50 രൂപ നോട്ടുകൾ എത്തിക്കാനാണ് ആർബിഐ പദ്ധതി. ആർബിഐയുടെ മൈസൂരിലെ നോട്ട് പ്രിന്റിംഗ് യൂണിറ്റിൽ പുതിയ നോട്ടുകൾ വിതരണത്തിന് തയാറായതായി ചെസ്റ്റ് ബ്രാഞ്ചുകളിൽ അറിയിപ്പു ലഭിച്ചിട്ടുണ്ട്. നോട്ടുകൾ ബാങ്കുകൾക്ക് വിതരണം ചെയ്യേണ്ട ജോലി മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത്. പുതിയ നോട്ടുകൾ ഇറങ്ങുന്നതോടെ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് ആർബിഐ അറിയിച്ചിട്ടുള്ളത്.
പ്രബൽ ഭരതൻ