മുംബൈ: ഇൻഫോസിസ് ടെക്നോളജീസ് 13,000 കോടി രൂപയ്ക്ക് ഓഹരികൾ തിരിച്ചുവാങ്ങും. അഞ്ചു രൂപ മുഖവിലയുള്ള ഓഹരി 1,150 രൂപയ്ക്കാണു വാങ്ങുക. വെള്ളിയാഴ്ച ഓഹരിവിപണിയിൽ 923 രൂപയായിരുന്നു ഇൻഫോസിസ് ഓഹരിയുടെ ക്ലോസിംഗ് വില.
സ്ഥാപകസാരഥി എൻ.ആർ. നാരായണമൂർത്തിയുടെ രൂക്ഷവിമർശനങ്ങളെത്തുടർന്ന് വിശാൽ സിക്ക കന്പനിയുടെ മാനേജിംഗ് ഡയറക്ടർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനങ്ങൾ രാജിവച്ചതിന്റെ പിറ്റേന്നാണ് ഓഹരി തിരിച്ചുവാങ്ങൽ പ്രഖ്യാപനം. 13,000 കോടി രൂപയ്ക്ക് ഓഹരികൾ തിരിച്ചുവാങ്ങണമെന്ന തീരുമാനം നേരത്തേ പരസ്യപ്പെടുത്തിയിരുന്നു.
35,000 കോടിയോളം രൂപ ഇൻഫോസിസിന് മിച്ചധനമായി ഉണ്ട്. അതിൽനിന്നാണ് 13,000 കോടി ഉപയോഗിക്കുക.
ആകർഷകം എന്നു നിക്ഷേപ വിദഗ്ധർ
നിലവിലെ കന്പോളവിലയേക്കാൾ 24 ശതമാനം അധികമാണ് കന്പനി ഓഫർ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആകർഷകവുമാണ്.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യവും ഇന്ത്യൻ ഐടി കന്പനികളുടെ പൊതുസാഹചര്യങ്ങളും ഈ തിരിച്ചുകൊടുക്കലിൽ സാധാരണ നിക്ഷേപകർക്കു വിറ്റുമാറാനുള്ള അവസരമാകുന്നു.
ഇന്ത്യ ഇൻഫോലൈനിന്റെ എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് സഞ്ജീവ് ഭാസിൽ മൂന്നു കാരണങ്ങൾ നിരത്തുന്നു.
ഒന്ന്: കന്പനിയുടെ നല്ലകാലം കഴിഞ്ഞു. ഓഹരി ദീർഘകാലത്തേക്കു ശരാശരിയിൽ താണ ഉയർച്ചയേ കാണിക്കൂ.
രണ്ട്: കന്പനിയുടെ ഡയറക്ടർ ബോർഡിൽ തമ്മിലടിയാണ്. സ്ഥാപകരും ബോർഡും തമ്മിലും പോര്. കന്പനിയുടെ നടത്തിപ്പിൽ പ്രശ്നങ്ങളുണ്ട്. കന്പനിയുടെ വിശ്വാസ്യത തകരുന്നു.
മൂന്ന്: ഇന്ത്യൻ ഐടി കന്പനികൾ പൊതുവേ വെല്ലുവിളി നേരിടുകയാണ്.
തിരിച്ചുവാങ്ങൽ ഇങ്ങനെ
കന്പനി പ്രഖ്യാപിക്കുന്ന തീയതിക്ക് ഓഹരികൾ തിരിച്ചുകൊടുക്കുന്നവർ അപേക്ഷ സമർപ്പിക്കണം. 11.3 കോടി ഓഹരികളാണ് തിരിച്ചുവാങ്ങുക. ഇത് മൊത്ത ഓഹരികളുടെ 4.92 ശതമാനം വരും. ഇതിൽ കൂടുതൽ ഓഹരികൾ തിരികെ സമർപ്പിച്ചാൽ അപേക്ഷകരിൽനിന്ന് ആനുപാതികമായി ഓഹരികൾ വാങ്ങും. ഓഹരി ഉടമകൾ ഓഹരി തിരിച്ചുനൽകണമെന്നു നിർബന്ധമില്ല, താത്പര്യമുള്ളവർ മാത്രം നൽകിയാൽ മതി.
സ്ഥാപകസാരഥി എൻ.ആർ. നാരായണമൂർത്തിയുടെ രൂക്ഷവിമർശനങ്ങളെത്തുടർന്ന് വിശാൽ സിക്ക കന്പനിയുടെ മാനേജിംഗ് ഡയറക്ടർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനങ്ങൾ രാജിവച്ചതിന്റെ പിറ്റേന്നാണ് ഓഹരി തിരിച്ചുവാങ്ങൽ പ്രഖ്യാപനം. 13,000 കോടി രൂപയ്ക്ക് ഓഹരികൾ തിരിച്ചുവാങ്ങണമെന്ന തീരുമാനം നേരത്തേ പരസ്യപ്പെടുത്തിയിരുന്നു.
35,000 കോടിയോളം രൂപ ഇൻഫോസിസിന് മിച്ചധനമായി ഉണ്ട്. അതിൽനിന്നാണ് 13,000 കോടി ഉപയോഗിക്കുക.
ആകർഷകം എന്നു നിക്ഷേപ വിദഗ്ധർ
നിലവിലെ കന്പോളവിലയേക്കാൾ 24 ശതമാനം അധികമാണ് കന്പനി ഓഫർ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആകർഷകവുമാണ്.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യവും ഇന്ത്യൻ ഐടി കന്പനികളുടെ പൊതുസാഹചര്യങ്ങളും ഈ തിരിച്ചുകൊടുക്കലിൽ സാധാരണ നിക്ഷേപകർക്കു വിറ്റുമാറാനുള്ള അവസരമാകുന്നു.
ഇന്ത്യ ഇൻഫോലൈനിന്റെ എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് സഞ്ജീവ് ഭാസിൽ മൂന്നു കാരണങ്ങൾ നിരത്തുന്നു.
ഒന്ന്: കന്പനിയുടെ നല്ലകാലം കഴിഞ്ഞു. ഓഹരി ദീർഘകാലത്തേക്കു ശരാശരിയിൽ താണ ഉയർച്ചയേ കാണിക്കൂ.
രണ്ട്: കന്പനിയുടെ ഡയറക്ടർ ബോർഡിൽ തമ്മിലടിയാണ്. സ്ഥാപകരും ബോർഡും തമ്മിലും പോര്. കന്പനിയുടെ നടത്തിപ്പിൽ പ്രശ്നങ്ങളുണ്ട്. കന്പനിയുടെ വിശ്വാസ്യത തകരുന്നു.
മൂന്ന്: ഇന്ത്യൻ ഐടി കന്പനികൾ പൊതുവേ വെല്ലുവിളി നേരിടുകയാണ്.
തിരിച്ചുവാങ്ങൽ ഇങ്ങനെ
കന്പനി പ്രഖ്യാപിക്കുന്ന തീയതിക്ക് ഓഹരികൾ തിരിച്ചുകൊടുക്കുന്നവർ അപേക്ഷ സമർപ്പിക്കണം. 11.3 കോടി ഓഹരികളാണ് തിരിച്ചുവാങ്ങുക. ഇത് മൊത്ത ഓഹരികളുടെ 4.92 ശതമാനം വരും. ഇതിൽ കൂടുതൽ ഓഹരികൾ തിരികെ സമർപ്പിച്ചാൽ അപേക്ഷകരിൽനിന്ന് ആനുപാതികമായി ഓഹരികൾ വാങ്ങും. ഓഹരി ഉടമകൾ ഓഹരി തിരിച്ചുനൽകണമെന്നു നിർബന്ധമില്ല, താത്പര്യമുള്ളവർ മാത്രം നൽകിയാൽ മതി.