മുംബൈ: ചരിത്രത്തിൽ ആദ്യമായി അമേരിക്കൻ ക്രൂഡ് ഓയിൽ ഇന്ത്യയിലേക്ക്. അടുത്തമാസം ആദ്യ എണ്ണക്കപ്പൽ എത്തും. ക്രൂഡ് മാത്രമല്ല ദ്രവീകൃത പ്രകൃതിവാകതക(എൽഎൻജി)വും അമേരിക്കയിൽനിന്നു വരും.
ക്രൂഡ് ഇറക്കുമതിക്ക് ഇതുവരെ സൗദി അറേബ്യ, ഇറാൻ, ഇറാക്ക്, യുഎഇ തുടങ്ങിയ പശ്ചിമേഷ്യൻ രാജ്യങ്ങളെയാണ് ഇന്ത്യ ആശ്രയിച്ചിരുന്നത്. ഈ ആശ്രിതത്വം കുറയ്ക്കാനാണു നരേന്ദ്ര മോദി സർക്കാരിന്റെ നീക്കം.
ജൂണിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രന്പുമായുള്ള കൂടിക്കാഴ്ചയിലാണു പ്രധാനമന്ത്രി മോദി ഇറക്കുമതിക്കു ധാരണ ഉണ്ടാക്കിയത്. അമേരിക്ക ഇക്കാര്യത്തിൽ വിശ്വസ്ത പങ്കാളിയാകുമെന്നു ട്രംപ് ഉറപ്പു നൽകി. കഴിഞ്ഞവർഷം 7,000 കോടി ഡോളറിന്റെ ക്രൂഡ് വാങ്ങിയ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ്.
ഇന്ത്യൻ ഓയിൽ കോർപറേഷനും ഭാരത് പെട്രോളിയവും ചേർന്ന് 20 ലക്ഷം വീപ്പ ക്രൂഡ് വാങ്ങിയിട്ടുണ്ട്. പത്തു കോടിയോളം ഡോളർ ആയി ഇതിന്. ആദ്യ എണ്ണക്കപ്പൽ സെപ്റ്റംബർ അവസാനം പരദ്വീപ് തുറമുഖത്ത് എത്തും. ഹിന്ദുസ്ഥാൻ പെട്രോളിയവും ഇറക്കുമതി കരാറിനു ശ്രമിക്കുന്നുണ്ട്.
90 ലക്ഷം ടൺ എൽഎൻജി വാങ്ങാനും അമേരിക്കൻ കന്പനികളുമായി ഇന്ത്യൻ കന്പനികൾ കരാർ ഉണ്ടാക്കി. ജനുവരിയോടെ എൽഎൻജി ഇന്ത്യയിൽ വന്നുതുടങ്ങും.
അമേരിക്കയെ പെട്രോളിയം കാര്യത്തിൽ സ്വയം പര്യാപതമാക്കിയ ഷെയ്ൽ വാതക പര്യവേഷണത്തിൽ ഇന്ത്യൻ കന്പനികളും പങ്കാളികളായിരുന്നു. 500 കോടി ഡോളർ ഇന്ത്യൻ കന്പനികൾ ഇതിൽ നിക്ഷേപിച്ചു. പാറയടരുകൾക്കുള്ളിൽ തങ്ങുന്ന ഷെയ്ൽ വാതകം പുറത്തെടുത്തു ദ്രവീകരിച്ച് ഇന്ധനമാക്കുകയാണ് ഷെയ്ൽ വ്യവസായം ചെയ്യുന്നത്.
നാല്പതു വർഷമായി നിലനിന്ന പെട്രോളിയം കയറ്റുമതി നിരോധന നിയമം രണ്ടുവർഷം മുന്പ് പ്രസിഡന്റ് ബരാക് ഒബാമ നീക്കിയതാണ് ക്രൂഡ് കയറ്റുമതി സാധ്യമാക്കിയത്. ഒരു വർഷത്തിനകം 200 കോടി ഡോളറിനുള്ള ഇറക്കുമതി ഇന്ത്യ അമേരിക്കയിൽനിന്നു നടത്തിയേക്കും. ചൈന, ജപ്പാൻ, ദക്ഷിണകൊറിയ തുടങ്ങിയവയും അമേരിക്കൻ ക്രൂഡ് വാങ്ങുന്നുണ്ട്.
ക്രൂഡ് ഇറക്കുമതിക്ക് ഇതുവരെ സൗദി അറേബ്യ, ഇറാൻ, ഇറാക്ക്, യുഎഇ തുടങ്ങിയ പശ്ചിമേഷ്യൻ രാജ്യങ്ങളെയാണ് ഇന്ത്യ ആശ്രയിച്ചിരുന്നത്. ഈ ആശ്രിതത്വം കുറയ്ക്കാനാണു നരേന്ദ്ര മോദി സർക്കാരിന്റെ നീക്കം.
ജൂണിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രന്പുമായുള്ള കൂടിക്കാഴ്ചയിലാണു പ്രധാനമന്ത്രി മോദി ഇറക്കുമതിക്കു ധാരണ ഉണ്ടാക്കിയത്. അമേരിക്ക ഇക്കാര്യത്തിൽ വിശ്വസ്ത പങ്കാളിയാകുമെന്നു ട്രംപ് ഉറപ്പു നൽകി. കഴിഞ്ഞവർഷം 7,000 കോടി ഡോളറിന്റെ ക്രൂഡ് വാങ്ങിയ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ്.
ഇന്ത്യൻ ഓയിൽ കോർപറേഷനും ഭാരത് പെട്രോളിയവും ചേർന്ന് 20 ലക്ഷം വീപ്പ ക്രൂഡ് വാങ്ങിയിട്ടുണ്ട്. പത്തു കോടിയോളം ഡോളർ ആയി ഇതിന്. ആദ്യ എണ്ണക്കപ്പൽ സെപ്റ്റംബർ അവസാനം പരദ്വീപ് തുറമുഖത്ത് എത്തും. ഹിന്ദുസ്ഥാൻ പെട്രോളിയവും ഇറക്കുമതി കരാറിനു ശ്രമിക്കുന്നുണ്ട്.
90 ലക്ഷം ടൺ എൽഎൻജി വാങ്ങാനും അമേരിക്കൻ കന്പനികളുമായി ഇന്ത്യൻ കന്പനികൾ കരാർ ഉണ്ടാക്കി. ജനുവരിയോടെ എൽഎൻജി ഇന്ത്യയിൽ വന്നുതുടങ്ങും.
അമേരിക്കയെ പെട്രോളിയം കാര്യത്തിൽ സ്വയം പര്യാപതമാക്കിയ ഷെയ്ൽ വാതക പര്യവേഷണത്തിൽ ഇന്ത്യൻ കന്പനികളും പങ്കാളികളായിരുന്നു. 500 കോടി ഡോളർ ഇന്ത്യൻ കന്പനികൾ ഇതിൽ നിക്ഷേപിച്ചു. പാറയടരുകൾക്കുള്ളിൽ തങ്ങുന്ന ഷെയ്ൽ വാതകം പുറത്തെടുത്തു ദ്രവീകരിച്ച് ഇന്ധനമാക്കുകയാണ് ഷെയ്ൽ വ്യവസായം ചെയ്യുന്നത്.
നാല്പതു വർഷമായി നിലനിന്ന പെട്രോളിയം കയറ്റുമതി നിരോധന നിയമം രണ്ടുവർഷം മുന്പ് പ്രസിഡന്റ് ബരാക് ഒബാമ നീക്കിയതാണ് ക്രൂഡ് കയറ്റുമതി സാധ്യമാക്കിയത്. ഒരു വർഷത്തിനകം 200 കോടി ഡോളറിനുള്ള ഇറക്കുമതി ഇന്ത്യ അമേരിക്കയിൽനിന്നു നടത്തിയേക്കും. ചൈന, ജപ്പാൻ, ദക്ഷിണകൊറിയ തുടങ്ങിയവയും അമേരിക്കൻ ക്രൂഡ് വാങ്ങുന്നുണ്ട്.