ന്യൂഡൽഹി: ചൈനയിൽനിന്നുള്ള ഐടി-ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഇറക്കുമതി വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ കൂടുതൽ നടപടികൾക്കൊരുങ്ങുന്നു. സുരക്ഷാ-ഡാറ്റാ ചോർച്ചയെക്കുറിച്ചുള്ള മുന്നൊരുക്കൾക്കായി ഇതുവരെയുള്ള ഇറക്കുമതികൾ പരിശോധിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ചൈനയുമായുള്ള അതിർത്തിത്തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം.
ഇന്ത്യൻ ഇലക്ട്രോണിക് നിർമാണമേഖലയുടെ നട്ടെല്ല് ഇപ്പോൾ ചൈനീസ് കമ്പനികളാണ്. ചൈനയിൽനിന്നുള്ള ടെക് ഉത്പന്നങ്ങളുടെ മൂല്യം 2200 കോടി ഡോളർ (1.39 ലക്ഷം കോടി രൂപ) വരുമെന്നാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ പ്രാഥമിക വിലയിരുത്തൽ.
ചൈനയിൽനിന്നുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ കടന്നുകയറ്റം വ്യക്തികളുടെ വിവരങ്ങൾക്കു പുറമേ വാണിജ്യവിവരങ്ങൾ, സർക്കാർ സംവിധാനങ്ങൾ തുടങ്ങിയവ ചൈനയ്ക്കു ചോർത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ.
ഐടി മേഖലയിലെ ഇപ്പോഴത്തെ അഭ്യൂഹങ്ങൾ വിലയിരുത്താനായി കേന്ദ്ര ഐടി-നിയമ മന്ത്രി രവി ശങ്കർ പ്രസാദ് ഉന്നതാധികാരയോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഇലക്ട്രോണിക്സ്, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ തുടങ്ങിയവ രാജ്യത്തിനു വെല്ലുവിളിയാകുമോ എന്നതായിരിക്കും യോഗത്തിന്റെ മുഖ്യ അജണ്ട.
ഇലക്ട്രോണിക് ഉത്പന്നങ്ങളിൽ ചൈനീസ് സ്മാർട്ട്ഫോൺ കമ്പനികൾ രാജ്യത്ത് ദിനംപ്രതി നേട്ടങ്ങൾ കൊയ്ത് വളരുകയാണ്. 2012ൽ 20 ശതമാനം ചൈനീസ് ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകളാണ് രാജ്യത്തുണ്ടായിരുന്നതെങ്കിൽ 2017 ആയപ്പോൾ അത് 40 ശതമാനത്തിലേക്കുയർന്നു. ഇതിൽ ഹുവായ്, ഓപ്പോ തുടങ്ങിയ കമ്പനികൾ മികച്ച നേട്ടം കൊയ്യുന്നുണ്ട്.
ഇന്ത്യൻ ഇലക്ട്രോണിക് നിർമാണമേഖലയുടെ നട്ടെല്ല് ഇപ്പോൾ ചൈനീസ് കമ്പനികളാണ്. ചൈനയിൽനിന്നുള്ള ടെക് ഉത്പന്നങ്ങളുടെ മൂല്യം 2200 കോടി ഡോളർ (1.39 ലക്ഷം കോടി രൂപ) വരുമെന്നാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ പ്രാഥമിക വിലയിരുത്തൽ.
ചൈനയിൽനിന്നുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ കടന്നുകയറ്റം വ്യക്തികളുടെ വിവരങ്ങൾക്കു പുറമേ വാണിജ്യവിവരങ്ങൾ, സർക്കാർ സംവിധാനങ്ങൾ തുടങ്ങിയവ ചൈനയ്ക്കു ചോർത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ.
ഐടി മേഖലയിലെ ഇപ്പോഴത്തെ അഭ്യൂഹങ്ങൾ വിലയിരുത്താനായി കേന്ദ്ര ഐടി-നിയമ മന്ത്രി രവി ശങ്കർ പ്രസാദ് ഉന്നതാധികാരയോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഇലക്ട്രോണിക്സ്, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ തുടങ്ങിയവ രാജ്യത്തിനു വെല്ലുവിളിയാകുമോ എന്നതായിരിക്കും യോഗത്തിന്റെ മുഖ്യ അജണ്ട.
ഇലക്ട്രോണിക് ഉത്പന്നങ്ങളിൽ ചൈനീസ് സ്മാർട്ട്ഫോൺ കമ്പനികൾ രാജ്യത്ത് ദിനംപ്രതി നേട്ടങ്ങൾ കൊയ്ത് വളരുകയാണ്. 2012ൽ 20 ശതമാനം ചൈനീസ് ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകളാണ് രാജ്യത്തുണ്ടായിരുന്നതെങ്കിൽ 2017 ആയപ്പോൾ അത് 40 ശതമാനത്തിലേക്കുയർന്നു. ഇതിൽ ഹുവായ്, ഓപ്പോ തുടങ്ങിയ കമ്പനികൾ മികച്ച നേട്ടം കൊയ്യുന്നുണ്ട്.