തൃശൂർ: ധനലക്ഷ്മി ബാങ്ക് 2017-18 സാമ്പത്തിക വർഷത്തിലെ ഒന്നാംപാദത്തിൽ 7.97 കോടി രൂപയുടെ അറ്റാദായവും 26.63 കോടി രൂപയുടെ പ്രവർത്തന ലാഭവും രേഖപ്പെടുത്തി മികച്ച നേട്ടം കൈവരിച്ചു. മുൻ സാമ്പത്തിക വർഷത്തെ ആദ്യപാദത്തെ അപേക്ഷിച്ച് അറ്റാദായത്തിൽ 39.09 ശതമാനം വളർച്ചയും പ്രവർത്തന ലാഭത്തിൽ 157.29 ശതമാനം വളർച്ചയുമാണ് നേട്ടം.
കറന്റ് അക്കൗണ്ടിലെയും സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലെയും നിക്ഷേപം മുൻ വർഷത്തെ ആദ്യപാദത്തേക്കാൾ 17.53 ശതമാനം വളർന്ന് 3345 കോടി രൂപയായി. കറന്റ്/സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം മൊത്ത നിക്ഷേപത്തിന്റെ 30.21 ശതമാനമായി ഉയർന്നു.
ബാങ്കിന്റെ മൂലധന നിക്ഷേപ പര്യാപ്തത കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദ്യ ത്രൈമാസത്തിൽ രേഖപ്പെടുത്തിയ 7.44 ശതമാനത്തിൽ നിന്നുയർന്ന് 12.01 ശതമാനം എത്തിയതു ബാങ്കിന്റെ മുന്നോട്ടുള്ള വളർച്ചയ്ക്ക് ഗുണകരമാകും.
റിസർവ് ബാങ്ക് നിർദേശിച്ച മൂലധന പര്യാപ്തതയേക്കാളും മുകളിലാണ് ഇത്. മൊത്തം നിഷ്ക്രിയ ആസ്തി 7.02 ശതമാനത്തിൽനിന്ന് 5.62 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പലിശേതര വരുമാനം 41.81 ശതമാനം വളർച്ച രേഖപ്പെടുത്തി. പ്രവർത്തന ചെലവിൽ 9.26 ശതമാനം കുറവു വരുത്താനും ബാങ്കിനു കഴിഞ്ഞു. ചെലവു-വരുമാന അനുപാതം 90.23 ശതമാനത്തിൽനിന്നു 13.72 ശതമാനം കുറഞ്ഞ് 76.51 ശതമാനത്തിലേക്കു കൊണ്ടുവരാൻ ബാങ്കിനു കഴിഞ്ഞു.
നടപ്പുസാമ്പത്തിക വർഷത്തിൽ പലിശേതര വരുമാനം വർധിപ്പിക്കുന്നതിനും നിഷ്ക്രിയ ആസ്തി വീണ്ടും കുറയ്ക്കുന്നതിനുമുള്ള നടപടികൾ ബാങ്ക് സ്വീകരിച്ചിട്ടുണ്ട്. സ്വർണപ്പണയ വായ്പകൾ അടക്കമുള്ള ചെറുകിട വായ്പകളിൽ കൂടുതൽ ശ്രദ്ധയൂന്നി മെച്ചപ്പെട്ട സേവനം നല്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുമുള്ള നടപടികൾ ബാങ്ക് സ്വീകരിച്ചിട്ടുണ്ട്.
കറന്റ് അക്കൗണ്ടിലെയും സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലെയും നിക്ഷേപം മുൻ വർഷത്തെ ആദ്യപാദത്തേക്കാൾ 17.53 ശതമാനം വളർന്ന് 3345 കോടി രൂപയായി. കറന്റ്/സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം മൊത്ത നിക്ഷേപത്തിന്റെ 30.21 ശതമാനമായി ഉയർന്നു.
ബാങ്കിന്റെ മൂലധന നിക്ഷേപ പര്യാപ്തത കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദ്യ ത്രൈമാസത്തിൽ രേഖപ്പെടുത്തിയ 7.44 ശതമാനത്തിൽ നിന്നുയർന്ന് 12.01 ശതമാനം എത്തിയതു ബാങ്കിന്റെ മുന്നോട്ടുള്ള വളർച്ചയ്ക്ക് ഗുണകരമാകും.
റിസർവ് ബാങ്ക് നിർദേശിച്ച മൂലധന പര്യാപ്തതയേക്കാളും മുകളിലാണ് ഇത്. മൊത്തം നിഷ്ക്രിയ ആസ്തി 7.02 ശതമാനത്തിൽനിന്ന് 5.62 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പലിശേതര വരുമാനം 41.81 ശതമാനം വളർച്ച രേഖപ്പെടുത്തി. പ്രവർത്തന ചെലവിൽ 9.26 ശതമാനം കുറവു വരുത്താനും ബാങ്കിനു കഴിഞ്ഞു. ചെലവു-വരുമാന അനുപാതം 90.23 ശതമാനത്തിൽനിന്നു 13.72 ശതമാനം കുറഞ്ഞ് 76.51 ശതമാനത്തിലേക്കു കൊണ്ടുവരാൻ ബാങ്കിനു കഴിഞ്ഞു.
നടപ്പുസാമ്പത്തിക വർഷത്തിൽ പലിശേതര വരുമാനം വർധിപ്പിക്കുന്നതിനും നിഷ്ക്രിയ ആസ്തി വീണ്ടും കുറയ്ക്കുന്നതിനുമുള്ള നടപടികൾ ബാങ്ക് സ്വീകരിച്ചിട്ടുണ്ട്. സ്വർണപ്പണയ വായ്പകൾ അടക്കമുള്ള ചെറുകിട വായ്പകളിൽ കൂടുതൽ ശ്രദ്ധയൂന്നി മെച്ചപ്പെട്ട സേവനം നല്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുമുള്ള നടപടികൾ ബാങ്ക് സ്വീകരിച്ചിട്ടുണ്ട്.