കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കപ്പൽശാലയായ കൊച്ചി കപ്പൽശാലയുടെ ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്ത ആദ്യദിവസമായ ഇന്നലെ 20 ശതമാനം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. 432 രൂപ ഇഷ്യുവിലയുള്ള ഓഹരികൾ ബിഎസ്ഇയിൽ ഇന്നലെ 435 രൂപയ്ക്കും എൻഎസ്ഇയിൽ 440.15 രൂപയ്ക്കുമാണു വ്യാപാരം തുടങ്ങിയത്.
ബിഎസ്ഇയിൽ 522 രൂപയ്ക്കും എൻഎസ്ഇയിൽ 528.15 രൂപയ്ക്കും വ്യാപാരം ക്ലോസ് ചെയ്തു.
ഓഹരി വിപണിയിൽ ഏതാനും ദിവസങ്ങളായി ഇടിവ് രേഖപ്പെടുത്തുന്നതിനിടെയാണ് കൊച്ചി കപ്പൽശാലയുടെ ഓഹരികൾക്ക് ലിസ്റ്റ് ചെയ്ത് ആദ്യ ദിവസം തന്നെ നേട്ടം ഉണ്ടാക്കാനായതെന്നതും ശ്രദ്ധേയമാണ്.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇന്നലെ നടന്ന ലിസ്റ്റിംഗ് ചടങ്ങിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിൻ ഗഡ്ക്കരയും കൊച്ചി കപ്പൽശാല സിഎംഡി മധു എസ്. നായരും അടക്കമുള്ളവർ സംബന്ധിച്ചു.
ബിഎസ്ഇയിൽ 522 രൂപയ്ക്കും എൻഎസ്ഇയിൽ 528.15 രൂപയ്ക്കും വ്യാപാരം ക്ലോസ് ചെയ്തു.
ഓഹരി വിപണിയിൽ ഏതാനും ദിവസങ്ങളായി ഇടിവ് രേഖപ്പെടുത്തുന്നതിനിടെയാണ് കൊച്ചി കപ്പൽശാലയുടെ ഓഹരികൾക്ക് ലിസ്റ്റ് ചെയ്ത് ആദ്യ ദിവസം തന്നെ നേട്ടം ഉണ്ടാക്കാനായതെന്നതും ശ്രദ്ധേയമാണ്.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇന്നലെ നടന്ന ലിസ്റ്റിംഗ് ചടങ്ങിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിൻ ഗഡ്ക്കരയും കൊച്ചി കപ്പൽശാല സിഎംഡി മധു എസ്. നായരും അടക്കമുള്ളവർ സംബന്ധിച്ചു.