മുംബൈ: ഓഹരി സൂചികകൾ കനത്ത നഷ്ടം രേഖപ്പെടുത്തി. സെൻസെക്സ് 317.74 പോയിന്റ് താഴ്ന്ന് 31213.59ലും നിഫ്റ്റി 109.45 പോയന്റ് നഷ്ടത്തിൽ 9710.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1525 കന്പനികളുടെ ഓഹരികൾ നഷ്ടത്തിലും 1003 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 135 കന്പനികളുടെ ഓഹരിവിലയിൽ മാറ്റമുണ്ടായില്ല.
മികച്ച പാദഫലം പുറത്തുവിട്ടെങ്കിലും കിട്ടാക്കടത്തിൽ വർധനയുണ്ടായതിനേത്തുടർന്ന് എസ്ബിഐയുടെ ഓഹരി വില ആറു ശതമാനത്തോളം ഇടിഞ്ഞു. എന്നാൽ, ഡോ.റെഡ്ഡീസ് ലാബ്, ആക്സിസ് ബാങ്ക്, ഇൻഫോസിസ്, വിപ്രോ, ലുപിൻ തുടങ്ങിയവ നേട്ടം കൊയ്തു.
ഹിൻഡാൽകോ, ഒഎൻജിസി, സണ്‍ ഫാർമ, മാരുതി, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ കന്പനികൾ നഷ്ടം നേരിട്ടു. ഒാഗസ്റ്റ് മാസത്തിൽ ഇതുവരെ സെൻസെക്സിന് 1200 പോയന്റും നിഫ്റ്റിക്ക് 300 പോയിന്റുമാണു നഷ്ടമായത്. യുഎസ് -ഉത്തര കൊറിയ സംഘർഷ സാധ്യതയും വിപണിക്കു തിരിച്ചടിയായി.
മികച്ച പാദഫലം പുറത്തുവിട്ടെങ്കിലും കിട്ടാക്കടത്തിൽ വർധനയുണ്ടായതിനേത്തുടർന്ന് എസ്ബിഐയുടെ ഓഹരി വില ആറു ശതമാനത്തോളം ഇടിഞ്ഞു. എന്നാൽ, ഡോ.റെഡ്ഡീസ് ലാബ്, ആക്സിസ് ബാങ്ക്, ഇൻഫോസിസ്, വിപ്രോ, ലുപിൻ തുടങ്ങിയവ നേട്ടം കൊയ്തു.
ഹിൻഡാൽകോ, ഒഎൻജിസി, സണ്‍ ഫാർമ, മാരുതി, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ കന്പനികൾ നഷ്ടം നേരിട്ടു. ഒാഗസ്റ്റ് മാസത്തിൽ ഇതുവരെ സെൻസെക്സിന് 1200 പോയന്റും നിഫ്റ്റിക്ക് 300 പോയിന്റുമാണു നഷ്ടമായത്. യുഎസ് -ഉത്തര കൊറിയ സംഘർഷ സാധ്യതയും വിപണിക്കു തിരിച്ചടിയായി.