മൂവാറ്റുപുഴ: സംസ്ഥാനവിപണിയിൽ വാഴപ്പഴങ്ങളുടെ വില കുതിച്ചുയരുന്നു. ഏത്തപ്പഴത്തിനും ഞാലിപ്പൂവനും റിക്കാർഡ് വിലയായി. ഏത്തപ്പഴത്തിന് ഇന്നലെ മൂവാറ്റുപുഴ മാർക്കറ്റിൽ 70 രൂപയ്ക്കാണ് ചില്ലറ വില്പന നടന്നത്. ഞാലിപ്പൂവന് 80 മുതൽ 90 രൂപ വരെയും. ഏത്തപ്പഴത്തിനു നേരത്തെ 35 മുതൽ 45 വരെയും ഞാലിപ്പൂവന് 45 മുതൽ 50 രൂപവരെയുമായിരുന്നു വില. ജനപ്രിയ ഇനങ്ങളുടെ വില വർധിച്ചതോടെ പൂവൻ പഴം (45-50), പാളയംകോടൻ (30-40), റോബസ്റ്റ (30-35) എന്നിവയ്ക്കും വില ഉയർന്നു.
സാധാരണയായി ഓണത്തോട് ഏറ്റവും അടുത്തുവരുന്ന ദിവസങ്ങളിൽ വില അല്പം ഉയരാറുണ്ട്. എന്നാൽ, ഇത്തവണ നേരത്തേതന്നെ വില കുതിച്ചുകയറുകയാണ്. കർഷക ഓപ്പണ്‍ മാർക്കറ്റുകളിൽ ഏത്തക്കായ കഴിഞ്ഞ ദിവസം കിലോയ്ക്ക് 65 രൂപ വിലയ്ക്കാണ് ലേലം നടന്നത്. ഉത്പാദനക്കുറവാണ് വില കുതിച്ചുകയറാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു.
ഏത്തക്കായയ്ക്ക് വില വർധിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് ചിപ്സ് നിർമാതാക്കൾ നേരത്തെതന്നെ ഏത്തക്കായ വാങ്ങി ചിപ്സ് നിർമിച്ച് സ്റ്റോക്ക് ചെയ്യാനും തുടങ്ങിയിട്ടുണ്ട്. ഏത്തക്കായയുടെ ഡിമാൻഡ് വർധിക്കാൻ ഇതും കാരണമായി.
എന്നാൽ, കർഷക ഓപ്പണ്‍ മാർക്കറ്റുകളിൽ ഏത്തക്കുലകളുടെ വരവ് മുൻ വർഷത്തെ അപേക്ഷിച്ച് തീർത്തും കുറവാണ്. കഴിഞ്ഞ ഓണസീസണിൽ കർഷകർക്ക് പ്രതീക്ഷിച്ചതുപോലെ വില ലഭിച്ചില്ല. ഇതു കൃഷി കുറയുന്നതിനു കാരണമായി. ഉത്പാദനച്ചെലവിലുണ്ടാകുന്ന വർധനയ്ക്ക് ആനുപാതികമായി വില ലഭിക്കാതായതോടെ പല കർഷകർക്കും കൃഷി നഷ്ടത്തിനു കാരണമായിരുന്നു.
കേരളത്തിലെ ഓണവിപണി ലക്ഷ്യമിട്ട് തമിഴ്നാട്ടിൽ ഏത്തവാഴ കൃഷി നേരത്തെ സജീവമായിരുന്നു. മേട്ടുപ്പാളയം മാർക്കറ്റിൽനിന്നാണ് കേരളത്തിലെ വിപണികളിലേക്ക് ധാരാളമായി ഏത്തക്കുലകൾ എത്തിച്ചിരുന്നത്. മഴക്കുറവുമൂലം തമിഴ്നാട്ടിലും ഇത്തവണ കൃഷിക്ക് കാര്യമായ നാശം സംഭവിച്ചിരുന്നു.
ജെയിസ് വാട്ടപ്പിള്ളിൽ
സാധാരണയായി ഓണത്തോട് ഏറ്റവും അടുത്തുവരുന്ന ദിവസങ്ങളിൽ വില അല്പം ഉയരാറുണ്ട്. എന്നാൽ, ഇത്തവണ നേരത്തേതന്നെ വില കുതിച്ചുകയറുകയാണ്. കർഷക ഓപ്പണ്‍ മാർക്കറ്റുകളിൽ ഏത്തക്കായ കഴിഞ്ഞ ദിവസം കിലോയ്ക്ക് 65 രൂപ വിലയ്ക്കാണ് ലേലം നടന്നത്. ഉത്പാദനക്കുറവാണ് വില കുതിച്ചുകയറാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു.
ഏത്തക്കായയ്ക്ക് വില വർധിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് ചിപ്സ് നിർമാതാക്കൾ നേരത്തെതന്നെ ഏത്തക്കായ വാങ്ങി ചിപ്സ് നിർമിച്ച് സ്റ്റോക്ക് ചെയ്യാനും തുടങ്ങിയിട്ടുണ്ട്. ഏത്തക്കായയുടെ ഡിമാൻഡ് വർധിക്കാൻ ഇതും കാരണമായി.
എന്നാൽ, കർഷക ഓപ്പണ്‍ മാർക്കറ്റുകളിൽ ഏത്തക്കുലകളുടെ വരവ് മുൻ വർഷത്തെ അപേക്ഷിച്ച് തീർത്തും കുറവാണ്. കഴിഞ്ഞ ഓണസീസണിൽ കർഷകർക്ക് പ്രതീക്ഷിച്ചതുപോലെ വില ലഭിച്ചില്ല. ഇതു കൃഷി കുറയുന്നതിനു കാരണമായി. ഉത്പാദനച്ചെലവിലുണ്ടാകുന്ന വർധനയ്ക്ക് ആനുപാതികമായി വില ലഭിക്കാതായതോടെ പല കർഷകർക്കും കൃഷി നഷ്ടത്തിനു കാരണമായിരുന്നു.
കേരളത്തിലെ ഓണവിപണി ലക്ഷ്യമിട്ട് തമിഴ്നാട്ടിൽ ഏത്തവാഴ കൃഷി നേരത്തെ സജീവമായിരുന്നു. മേട്ടുപ്പാളയം മാർക്കറ്റിൽനിന്നാണ് കേരളത്തിലെ വിപണികളിലേക്ക് ധാരാളമായി ഏത്തക്കുലകൾ എത്തിച്ചിരുന്നത്. മഴക്കുറവുമൂലം തമിഴ്നാട്ടിലും ഇത്തവണ കൃഷിക്ക് കാര്യമായ നാശം സംഭവിച്ചിരുന്നു.
ജെയിസ് വാട്ടപ്പിള്ളിൽ