കൊച്ചി: സംസ്ഥാനത്തെ രജിസ്റ്റർ ചെയ്ത നെൽകർഷകർക്കു നെല്ലുസംഭരണ രസീതിന്റെ അടിസ്ഥാനത്തിൽ വായ്പ ലഭ്യമാക്കാൻ ഫെഡറൽ ബാങ്കും കേരള സിവിൽ സപ്ലൈസ് കോർപറേഷനും (സപ്ലൈകോ) ധാരണയിലെത്തി. ഭക്ഷ്യശേഖരണ പദ്ധതി പ്രകാരം കേരളത്തിലെ കർഷകരിൽനിന്ന് നെല്ല് സംഭരിക്കുന്നതിനുള്ള ഏജൻസിയായി പ്രവർത്തിക്കുന്നതു സപ്ലൈകോയാണ്.
ഇങ്ങനെ ശേഖരിക്കുന്പോൾ കർഷകനു ലഭിക്കേണ്ട തുക സൂചിപ്പിച്ചുകൊണ്ടുള്ള രസീതാണു സപ്ലൈകോ നല്കുക. ഈ രസീതിന്റെ അടിസ്ഥാനത്തിൽ ഫെഡറൽ ബാങ്ക് രജിസ്റ്റേഡ് കർഷകർക്കു ഹ്രസ്വകാല വായ്പകൾ ലഭ്യമാക്കും. ഇതിനായുള്ള ധാരണാപത്രം ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് കെ.സി. തോമസും സപ്ലൈകോ ഫിനാൻസ് മാനേജർ പി.എസ്. അനിലും കൈമാറി.
ഇങ്ങനെ ശേഖരിക്കുന്പോൾ കർഷകനു ലഭിക്കേണ്ട തുക സൂചിപ്പിച്ചുകൊണ്ടുള്ള രസീതാണു സപ്ലൈകോ നല്കുക. ഈ രസീതിന്റെ അടിസ്ഥാനത്തിൽ ഫെഡറൽ ബാങ്ക് രജിസ്റ്റേഡ് കർഷകർക്കു ഹ്രസ്വകാല വായ്പകൾ ലഭ്യമാക്കും. ഇതിനായുള്ള ധാരണാപത്രം ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് കെ.സി. തോമസും സപ്ലൈകോ ഫിനാൻസ് മാനേജർ പി.എസ്. അനിലും കൈമാറി.