ന്യൂഡൽഹി: ക്ഷീണാവസ്ഥയിലായ സംസ്ഥാന ഊർജവിതരണമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുമായി മോദി സർക്കാർ. "ഉദയ്' എന്ന പുനരുജ്ജീവന പദ്ധതിയുടെ നേട്ടങ്ങളും സാധ്യതകളും കഴിഞ്ഞയാഴ്ച വിദഗ്ധസമിതി വിലയിരുത്തി.
2015 നവംബർ അഞ്ചിന് കേന്ദ്രസർക്കാർ ഉദയ് പദ്ധതിക്ക് അംഗീകാരം നല്കുന്പോൾ 90 ശതമാനം കുടിശികയിൽ സംസ്ഥാനങ്ങൾ വീർപ്പുമുട്ടുകയായിരുന്നു. ഉദയ് നടപ്പാക്കിയ ആശയങ്ങൾ പ്രാവർത്തികമാക്കിയതിലൂടെ രണ്ടു വർഷം പിന്നിടുന്പോൾ 87 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. പ്രസരണനഷ്ടം, ഊർജമോഷണം തുടങ്ങിയവ ഇല്ലായ്മ ചെയ്യുന്നതിലൂടെ ഊർജവിതരണ മേഖലയെ കൂടുതൽ ലാഭകരമാക്കുകയാണ് ഉദയ് പദ്ധതി ലക്ഷ്യമിടുന്നത്. വൈഡ് സ്പ്രെഡ് മീറ്ററിംഗ്, കർശന ബില്ലിംഗ്, തുക പിരിച്ചെടുക്കൽ തുടങ്ങിയ നടപടികളിലൂടെയാണ് ഇതു സാധ്യമാക്കുക. പന്ത്രണ്ട് സംസ്ഥാനങ്ങളിൽ ഈ നടപടികൾ വിജയം കണ്ടു.15 സംസ്ഥാനങ്ങൾ അഗ്രഗേറ്റ് കോസ്റ്റ് ഓഫ് സപ്ലേ (എസിഎസ്), അഗ്രഗേറ്റ് റേറ്റ് ഓഫ് റിയലൈസേഷൻ(എആർആർ) എന്നിവ തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കിവരുന്നു. ഈ അന്തരം യൂണിറ്റിന് 59 പൈസ എന്ന നിരക്കിൽനിന്ന് 2016-17ൽ 45 പൈസയായി കുറഞ്ഞിട്ടുണ്ട്. പ്രസരണനഷ്ടം 20 ശതമാനമാക്കി കുറയ്ക്കാനും ഉദയ് പദ്ധതിക്കു കഴിഞ്ഞു.
അതുപോലെ പവർകട്ടിന്റെ അളവ് 61 ശതമാനത്തോളം കുറയുകയും ചെയ്തു. ഇക്കഴിഞ്ഞ മേയിൽ ആകെ പവർകട്ട് 7.45 മണിക്കൂർ ഏർപ്പെടുത്തിയപ്പോൾ കഴിഞ്ഞ വർഷം അത് 19.38 മണിക്കൂറായിരുന്നു.
2015 നവംബർ അഞ്ചിന് കേന്ദ്രസർക്കാർ ഉദയ് പദ്ധതിക്ക് അംഗീകാരം നല്കുന്പോൾ 90 ശതമാനം കുടിശികയിൽ സംസ്ഥാനങ്ങൾ വീർപ്പുമുട്ടുകയായിരുന്നു. ഉദയ് നടപ്പാക്കിയ ആശയങ്ങൾ പ്രാവർത്തികമാക്കിയതിലൂടെ രണ്ടു വർഷം പിന്നിടുന്പോൾ 87 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. പ്രസരണനഷ്ടം, ഊർജമോഷണം തുടങ്ങിയവ ഇല്ലായ്മ ചെയ്യുന്നതിലൂടെ ഊർജവിതരണ മേഖലയെ കൂടുതൽ ലാഭകരമാക്കുകയാണ് ഉദയ് പദ്ധതി ലക്ഷ്യമിടുന്നത്. വൈഡ് സ്പ്രെഡ് മീറ്ററിംഗ്, കർശന ബില്ലിംഗ്, തുക പിരിച്ചെടുക്കൽ തുടങ്ങിയ നടപടികളിലൂടെയാണ് ഇതു സാധ്യമാക്കുക. പന്ത്രണ്ട് സംസ്ഥാനങ്ങളിൽ ഈ നടപടികൾ വിജയം കണ്ടു.15 സംസ്ഥാനങ്ങൾ അഗ്രഗേറ്റ് കോസ്റ്റ് ഓഫ് സപ്ലേ (എസിഎസ്), അഗ്രഗേറ്റ് റേറ്റ് ഓഫ് റിയലൈസേഷൻ(എആർആർ) എന്നിവ തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കിവരുന്നു. ഈ അന്തരം യൂണിറ്റിന് 59 പൈസ എന്ന നിരക്കിൽനിന്ന് 2016-17ൽ 45 പൈസയായി കുറഞ്ഞിട്ടുണ്ട്. പ്രസരണനഷ്ടം 20 ശതമാനമാക്കി കുറയ്ക്കാനും ഉദയ് പദ്ധതിക്കു കഴിഞ്ഞു.
അതുപോലെ പവർകട്ടിന്റെ അളവ് 61 ശതമാനത്തോളം കുറയുകയും ചെയ്തു. ഇക്കഴിഞ്ഞ മേയിൽ ആകെ പവർകട്ട് 7.45 മണിക്കൂർ ഏർപ്പെടുത്തിയപ്പോൾ കഴിഞ്ഞ വർഷം അത് 19.38 മണിക്കൂറായിരുന്നു.