മുംബൈ: പതിനായിരം കയറിയിറങ്ങി നിഫ്റ്റി 50 സൂചിക. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചി (എൻഎസ്ഇ)ന്റെ ഈ മുഖ്യസൂചിക 10011.3 വരെ ഇന്നലെ ഉയർന്നു. പിന്നീടു ലാഭമെടുക്കലുകാരുടെ വില്പന സമ്മർദത്തിൽ സൂചിക താഴോട്ടു പോയി. ക്ലോസ് ചെയ്തത് 9964.55ൽ. തലേദിവസത്തേക്കാൾ 1.85 പോയിന്റ് മാത്രം താണായിരുന്നു ക്ലോസിംഗ്.
ഇന്നലെ വ്യാപാരം തുടങ്ങിയത് ആവേശത്തിലാണ്. ബിഎസ്ഇ സെൻസെക്സും നിഫ്റ്റിയും റിക്കാർഡുകൾ താണ്ടി സെൻസെക്സ് 32,374.3 വരെ കയറി. ക്ലോസിംഗ് തലേന്നത്തേക്കാൾ 17.6 പോയിന്റ് താഴെ 32,228.27 ൽ. വന്പൻ കന്പനികളുടെ ഓഹരിവില താണെങ്കിലും അതു കന്പനികളെപ്പറ്റി മോശം കാഴ്ചപ്പാട് ഉണ്ടായിട്ടല്ല. ലാഭമെടുക്കാനായി ഫണ്ടുകളും നിക്ഷേപകരും മുതിർന്നതാണു കാരണം. ടാറ്റാ മോട്ടോഴ്സ്, കോൾ ഇന്ത്യ, സൺ ഫാർമ, ലൂപിൻ, റിലയൻസ് തുടങ്ങിയവയ്ക്കു വില താണു. ടെലികോം കന്പനികൾക്ക് ആശ്വാസപദ്ധതി പ്രഖ്യാപിക്കണമെന്ന റിപ്പോർട്ടുകൾ ഭാരതി എയർടെലിന്റെ വില കൂട്ടി. ആക്സിസ് ബാങ്ക്, ടിവിഎസ്, ടാറ്റാ സ്റ്റീൽ തുടങ്ങിയവയും കുതിച്ചു.
ഭാരതി എയർടെലിന് ജൂണിലവസാനിച്ച ത്രൈമാസം അറ്റാദായത്തിൽ 75 ശതമാനം ഇടിവുണ്ട്. എങ്കിലും പ്രതീക്ഷിച്ചതിലും മെച്ചമാണു ഫലം. റിലയൻസ് ജിയോയുമായുള്ള പോരിൽ ആശങ്കിച്ചത്ര പരിക്കുണ്ടായില്ല. തലേവർഷം ഇതേ ത്രൈമാസത്തിൽ 1462 കോടിയായിരുന്ന അറ്റാദായം 367 കോടിയായിട്ടാണു താണത്. കന്പനിയുടെ വരുമാനം 14 ശതമാനം കുറഞ്ഞ് 21958 കോടിയായി.
ഇന്നലെ വ്യാപാരം തുടങ്ങിയത് ആവേശത്തിലാണ്. ബിഎസ്ഇ സെൻസെക്സും നിഫ്റ്റിയും റിക്കാർഡുകൾ താണ്ടി സെൻസെക്സ് 32,374.3 വരെ കയറി. ക്ലോസിംഗ് തലേന്നത്തേക്കാൾ 17.6 പോയിന്റ് താഴെ 32,228.27 ൽ. വന്പൻ കന്പനികളുടെ ഓഹരിവില താണെങ്കിലും അതു കന്പനികളെപ്പറ്റി മോശം കാഴ്ചപ്പാട് ഉണ്ടായിട്ടല്ല. ലാഭമെടുക്കാനായി ഫണ്ടുകളും നിക്ഷേപകരും മുതിർന്നതാണു കാരണം. ടാറ്റാ മോട്ടോഴ്സ്, കോൾ ഇന്ത്യ, സൺ ഫാർമ, ലൂപിൻ, റിലയൻസ് തുടങ്ങിയവയ്ക്കു വില താണു. ടെലികോം കന്പനികൾക്ക് ആശ്വാസപദ്ധതി പ്രഖ്യാപിക്കണമെന്ന റിപ്പോർട്ടുകൾ ഭാരതി എയർടെലിന്റെ വില കൂട്ടി. ആക്സിസ് ബാങ്ക്, ടിവിഎസ്, ടാറ്റാ സ്റ്റീൽ തുടങ്ങിയവയും കുതിച്ചു.
ഭാരതി എയർടെലിന് ജൂണിലവസാനിച്ച ത്രൈമാസം അറ്റാദായത്തിൽ 75 ശതമാനം ഇടിവുണ്ട്. എങ്കിലും പ്രതീക്ഷിച്ചതിലും മെച്ചമാണു ഫലം. റിലയൻസ് ജിയോയുമായുള്ള പോരിൽ ആശങ്കിച്ചത്ര പരിക്കുണ്ടായില്ല. തലേവർഷം ഇതേ ത്രൈമാസത്തിൽ 1462 കോടിയായിരുന്ന അറ്റാദായം 367 കോടിയായിട്ടാണു താണത്. കന്പനിയുടെ വരുമാനം 14 ശതമാനം കുറഞ്ഞ് 21958 കോടിയായി.