ന്യൂഡൽഹി: ഡ്രൈവറിലാത്ത കാറുകൾ ഇന്ത്യയുടെ നിരത്തിലിറക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. തൊഴിലില്ലാതാക്കുന്ന സാങ്കേതിക വിദ്യകൾ സർക്കാർ പ്രോത്സാഹിപ്പിക്കില്ല.
ഒരു രാജ്യത്ത് തൊഴിലില്ലായ്മ നിലനിൽക്കുന്നുണ്ടെ ങ്കിൽ സാങ്കേതിക വിദ്യ അവസാനിപ്പിച്ച് ജനങ്ങൾക്ക് തൊഴിൽ നൽകണമെന്നും ഗഡ്കരി ആവശ്യപ്പെട്ടു. ലോകത്താകമാനം ഡ്രൈവറില്ലാത്ത കാറുകൾ നിരത്തിലിറക്കാൻ ഗൂഗിൾ, മെഴ്സിഡസ് കന്പനികൾ പദ്ധതി തയാറാക്കുന്നെന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
രാജ്യത്ത് 22 ലക്ഷം പേർ ഡ്രൈവർമാരായി ജോലി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 100 ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾ പുതുതായി തുടങ്ങാൻ പദ്ധതിയുണ്ടെ ന്നും അതിലൂടെ അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് ലക്ഷം പേർക്ക് ജോലി നൽകാനാണ് സർക്കാർ ലക്ഷ്യമാക്കുന്നതെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
അതേസമയം, പുതിയ സാങ്കേതിക വിദ്യകൾ പരീക്ഷിക്കാനുള്ള വ്യവസ്ഥ രാജ്യസഭയുടെ പരിഗണനയിലിരിക്കുന്ന പുതിയ മോട്ടോർ വെഹിക്കിൾ ഭേദഗതി ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമാണെങ്കിലും അതിനു പരിഹാരം സാങ്കേതിക വിദ്യയ്ക്ക് നിരോധനം ഏർപ്പെടുത്തുകയല്ലെന്ന് സാങ്കേതിക വിദഗ്ധനായ അബ്ദുൾ മജീദ് പറഞ്ഞു.
ഒരു രാജ്യത്ത് തൊഴിലില്ലായ്മ നിലനിൽക്കുന്നുണ്ടെ ങ്കിൽ സാങ്കേതിക വിദ്യ അവസാനിപ്പിച്ച് ജനങ്ങൾക്ക് തൊഴിൽ നൽകണമെന്നും ഗഡ്കരി ആവശ്യപ്പെട്ടു. ലോകത്താകമാനം ഡ്രൈവറില്ലാത്ത കാറുകൾ നിരത്തിലിറക്കാൻ ഗൂഗിൾ, മെഴ്സിഡസ് കന്പനികൾ പദ്ധതി തയാറാക്കുന്നെന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
രാജ്യത്ത് 22 ലക്ഷം പേർ ഡ്രൈവർമാരായി ജോലി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 100 ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾ പുതുതായി തുടങ്ങാൻ പദ്ധതിയുണ്ടെ ന്നും അതിലൂടെ അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് ലക്ഷം പേർക്ക് ജോലി നൽകാനാണ് സർക്കാർ ലക്ഷ്യമാക്കുന്നതെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
അതേസമയം, പുതിയ സാങ്കേതിക വിദ്യകൾ പരീക്ഷിക്കാനുള്ള വ്യവസ്ഥ രാജ്യസഭയുടെ പരിഗണനയിലിരിക്കുന്ന പുതിയ മോട്ടോർ വെഹിക്കിൾ ഭേദഗതി ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമാണെങ്കിലും അതിനു പരിഹാരം സാങ്കേതിക വിദ്യയ്ക്ക് നിരോധനം ഏർപ്പെടുത്തുകയല്ലെന്ന് സാങ്കേതിക വിദഗ്ധനായ അബ്ദുൾ മജീദ് പറഞ്ഞു.