ന്യൂഡൽഹി: നേതൃമാറ്റം സംബന്ധിച്ച വാർത്തകൾ നിരസിച്ച് ആക്സിസ് ബാങ്ക് രംഗത്ത്. മാനേജിംഗ ്ഡയറക്ടർ ശിഖ ശർമ സ്ഥാനമൊഴിയുകയാണെന്നുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നാണ് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. നേതൃമാറ്റം സംബന്ധിച്ച തീരുമാനങ്ങൾ കൃത്യമായ ഇടവേളകളിൽ കന്പനി കൈക്കൊള്ളാറുണ്ട്.
എന്നാൽ ബാങ്കിന്റെ എം ഡി സ്ഥാനമൊഴിയുന്നതായുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണ്.
നിലവിലുള്ള റിസർവ് ബാങ്ക് ചട്ടപ്രകാരം അടുത്ത വർഷം ജൂണ്‍ 30 വരെ ശിഖ ശർമ്മയ്ക്ക് കാലാവധിയുണ്ട്. അതിനു ശേഷം വ്യവസ്ഥാപിതമാ.യ മാർഗങ്ങളിലൂടെ അടുത്ത എംഡിയെ തീരുമാനിക്കുമെന്നും ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു. അക്സിസ് ബാങ്കിലെ പദവി ഉപേക്ഷിച്ച് ശിഖ ശർമ റ്റാറ്റ കന്പനിയുടെ സാന്പത്തികകാര്യ വിഭാഗത്തിന്റെ സാരഥ്യം ഏറ്റെടുക്കാൻ തയ്യാറെടുക്കകയാണെന്നായിരുന്നു റിപ്പോർട്ടുകൾ.
പുതിയ എംഡിയെ കണ്ടെത്താൻ എക്സിക്ക്യൂട്ടീവ് സേർച്ചിംഗ ്കന്പനിയായ ഇഗോണ്‍ സെഹന്ദറെ ബാങ്ക് ചുമതലപ്പെടുത്തിയാതായും റിപ്പോർട്ടുകൾ വന്നിരുന്നു. 2009ലാണ് ശിഖ ശർമ്മ അക്സിസ് ബാങ്കിംഗിന്റെ ഭരണ നേതൃത്വത്തിലേക്ക് എത്തുന്നത്.
എന്നാൽ ബാങ്കിന്റെ എം ഡി സ്ഥാനമൊഴിയുന്നതായുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണ്.
നിലവിലുള്ള റിസർവ് ബാങ്ക് ചട്ടപ്രകാരം അടുത്ത വർഷം ജൂണ്‍ 30 വരെ ശിഖ ശർമ്മയ്ക്ക് കാലാവധിയുണ്ട്. അതിനു ശേഷം വ്യവസ്ഥാപിതമാ.യ മാർഗങ്ങളിലൂടെ അടുത്ത എംഡിയെ തീരുമാനിക്കുമെന്നും ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു. അക്സിസ് ബാങ്കിലെ പദവി ഉപേക്ഷിച്ച് ശിഖ ശർമ റ്റാറ്റ കന്പനിയുടെ സാന്പത്തികകാര്യ വിഭാഗത്തിന്റെ സാരഥ്യം ഏറ്റെടുക്കാൻ തയ്യാറെടുക്കകയാണെന്നായിരുന്നു റിപ്പോർട്ടുകൾ.
പുതിയ എംഡിയെ കണ്ടെത്താൻ എക്സിക്ക്യൂട്ടീവ് സേർച്ചിംഗ ്കന്പനിയായ ഇഗോണ്‍ സെഹന്ദറെ ബാങ്ക് ചുമതലപ്പെടുത്തിയാതായും റിപ്പോർട്ടുകൾ വന്നിരുന്നു. 2009ലാണ് ശിഖ ശർമ്മ അക്സിസ് ബാങ്കിംഗിന്റെ ഭരണ നേതൃത്വത്തിലേക്ക് എത്തുന്നത്.