മുംബൈ: റിലയൻസിന്റെ ബോണസ് ഇഷ്യു പ്രഖ്യാപനവും വിപ്രോയുടെ ഓഹരി തിരിച്ചുവാങ്ങലും ഓഹരിവിപണിയെ ഉത്സാഹിപ്പിച്ചു. സെൻസെക്സ് 124.49 പോയിന്റ് കയറി 32,028.98 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 41.95 പോയിന്റ് ഉയർന്ന് 9,915.25ൽ ക്ലോസ് ചെയ്തു.
മുകേഷ് അംബാനിയുടെ റിലയൻസ് 12 വർഷത്തിനു ശേഷമാണ് ബോണസ് ഓഹരികൾ നൽകുന്നത്. ഒരു ഷെയറിന് ഒരു ഷെയർ വീതമാണു ബോണസ്. ഇതോടെ ഓഹരിവില ഒന്‍പതര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയായ 1,591.7 രൂപയായി. വിപ്രോ 11,000 കോടി രൂപയ്ക്ക് ഓഹരികൾ തിരിച്ചുവാങ്ങും. റിലയൻസ് ഓഹരികൾക്കു 3.67 ശതമാനവും വിപ്രോയ്ക്ക് 6.28 ശതമാനവും കയറ്റമുണ്ടായി.
റിലയൻസ് ജിയോയുടെ പുതിയ പ്ലാൻ പ്രഖ്യാപനം എയർടെലിന് 2.05 ശതമാനവും ഐഡിയയ്ക്ക് 3.32 ശതമാനവും അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷന്‍ 3.31 ശതമാനവും വിലയിടിച്ചു.
ഈ വർഷം ഇതുവരെ 39 കന്പനികൾ ബോണസ് ഇഷ്യു പ്രഖ്യാപിച്ചു. ഇന്ത്യൻ ഓയിൽ കോർപറേഷൻ കഴിഞ്ഞമാസം 1:1 ബോണസ് പ്രഖ്യാപിച്ചിരുന്നു.
മുകേഷ് അംബാനിയുടെ റിലയൻസ് 12 വർഷത്തിനു ശേഷമാണ് ബോണസ് ഓഹരികൾ നൽകുന്നത്. ഒരു ഷെയറിന് ഒരു ഷെയർ വീതമാണു ബോണസ്. ഇതോടെ ഓഹരിവില ഒന്‍പതര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയായ 1,591.7 രൂപയായി. വിപ്രോ 11,000 കോടി രൂപയ്ക്ക് ഓഹരികൾ തിരിച്ചുവാങ്ങും. റിലയൻസ് ഓഹരികൾക്കു 3.67 ശതമാനവും വിപ്രോയ്ക്ക് 6.28 ശതമാനവും കയറ്റമുണ്ടായി.
റിലയൻസ് ജിയോയുടെ പുതിയ പ്ലാൻ പ്രഖ്യാപനം എയർടെലിന് 2.05 ശതമാനവും ഐഡിയയ്ക്ക് 3.32 ശതമാനവും അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷന്‍ 3.31 ശതമാനവും വിലയിടിച്ചു.
ഈ വർഷം ഇതുവരെ 39 കന്പനികൾ ബോണസ് ഇഷ്യു പ്രഖ്യാപിച്ചു. ഇന്ത്യൻ ഓയിൽ കോർപറേഷൻ കഴിഞ്ഞമാസം 1:1 ബോണസ് പ്രഖ്യാപിച്ചിരുന്നു.