കൊച്ചി: വ്യവസായത്തിനും വാണിജ്യത്തിനും അനുകൂലവും പ്രായോഗികവുമായ അന്തരീക്ഷം രൂപീകരിക്കാൻ ഭരണകൂടവും വ്യവസായികളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ഒത്തൊരുമിച്ചു വഴിയൊരുക്കണമെന്നു കെഎസ്ഐഡിസി ചെയർമാൻ ക്രിസ്റ്റി ഫെർണാണ്ടസ് പറഞ്ഞു. സർക്കാരിന്റെ വ്യവസായ-വാണിജ്യനയത്തിന് അന്തിമരൂപം നല്കാനായി വ്യവസായ-വാണിജ്യ രംഗത്തെ പ്രതിനിധികളുമായി താജ് ഗേറ്റ് വെയിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അഡീഷണൽ ചീഫ് സെക്രട്ടറി (വ്യവസായം) പോൾ ആന്റണി സന്നിഹിതനായിരുന്നു.
സംരംഭങ്ങൾ തുടങ്ങാനുള്ള റെഗുലേറ്ററി നടപടി ലഘൂകരിക്കുക, പൊതുമേഖലാ വ്യവസായങ്ങൾ ശാക്തീകരിക്കുക, പ്രാദേശികവിഭവങ്ങൾ പ്രയോജനപ്പെടുത്തി ഗ്രാമീണമേഖലയിൽ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങി നയത്തിന്റെ ഉദ്ദേശ്യങ്ങളും വീക്ഷണവുമടങ്ങുന്ന കരടു രേഖയുടെ സംഗ്രഹം കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടർ ഡോ.എം.ബീന അവതരിപ്പിച്ചു.
വ്യവസായ സംരംഭങ്ങളുടെ ലൈസൻസ് കാലാവധി അഞ്ചു വർഷമായി നിജപ്പെടുത്താനുള്ള കരടുനയത്തിലെ തീരുമാനത്തെ വ്യവസായികളടങ്ങിയ സദസ് സ്വാഗതം ചെയ്തു. വ്യവസായ പാർക്കുകളിൽ നിലവിലുള്ള വ്യവസായികളുടെ പ്രശ്നങ്ങൾ പരിഗണിക്കണമെന്നു കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രതിനിധി രാമചന്ദ്രൻ നായർ പറഞ്ഞു.
കേരളാ സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ (കോട്ടയം) പ്രതിനിധി സേവ്യർ തോമസ്, വ്യവസായ-വാണിജ്യ ഡയറക്ടർ കെ.എൻ.സതീഷ്, കിൻഫ്ര മാനേജിംഗ് ഡയറക്ടർ കെ.എ സന്തോഷ്കുമാർ, കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ (കെ-ബിപ്) സിഇഒ വി.രാജഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.
സംരംഭങ്ങൾ തുടങ്ങാനുള്ള റെഗുലേറ്ററി നടപടി ലഘൂകരിക്കുക, പൊതുമേഖലാ വ്യവസായങ്ങൾ ശാക്തീകരിക്കുക, പ്രാദേശികവിഭവങ്ങൾ പ്രയോജനപ്പെടുത്തി ഗ്രാമീണമേഖലയിൽ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങി നയത്തിന്റെ ഉദ്ദേശ്യങ്ങളും വീക്ഷണവുമടങ്ങുന്ന കരടു രേഖയുടെ സംഗ്രഹം കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടർ ഡോ.എം.ബീന അവതരിപ്പിച്ചു.
വ്യവസായ സംരംഭങ്ങളുടെ ലൈസൻസ് കാലാവധി അഞ്ചു വർഷമായി നിജപ്പെടുത്താനുള്ള കരടുനയത്തിലെ തീരുമാനത്തെ വ്യവസായികളടങ്ങിയ സദസ് സ്വാഗതം ചെയ്തു. വ്യവസായ പാർക്കുകളിൽ നിലവിലുള്ള വ്യവസായികളുടെ പ്രശ്നങ്ങൾ പരിഗണിക്കണമെന്നു കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രതിനിധി രാമചന്ദ്രൻ നായർ പറഞ്ഞു.
കേരളാ സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ (കോട്ടയം) പ്രതിനിധി സേവ്യർ തോമസ്, വ്യവസായ-വാണിജ്യ ഡയറക്ടർ കെ.എൻ.സതീഷ്, കിൻഫ്ര മാനേജിംഗ് ഡയറക്ടർ കെ.എ സന്തോഷ്കുമാർ, കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ (കെ-ബിപ്) സിഇഒ വി.രാജഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.