മുംബൈ: ഇന്ത്യയിലെ ബാങ്കുകൾ എഴുതിത്തള്ളേണ്ടിവരുന്നത് 2.4 ലക്ഷം കോടി രൂപ. ഇപ്പോൾ കിട്ടാക്കടമോ നിഷ്ക്രിയ ആസ്തി (എൻപിഎ)യോ ആയിട്ടുള്ള കടങ്ങളിൽ വലിയ 50 എണ്ണത്തിന്റെ മാത്രം കാര്യമാണിത്. ഈ 50 വലിയ കടങ്ങൾ മൊത്തം നാലു ലക്ഷം കോടിയുടേതുണ്ട്. അതിൽ 60 ശതമാനം തുക (2.4 ലക്ഷം കോടി രൂപ) എഴുതിത്തള്ളേണ്ടിവരുമെന്ന് റേറ്റിംഗ് ഏജൻസി ക്രിസിൽ കണക്കാക്കുന്നു.
കഴിഞ്ഞ മാർച്ച് 31ലെ നില വച്ച് എട്ടു ലക്ഷം കോടി രൂപയോളം വായ്പകൾ പ്രശ്നവായ്പകളാണ്. നിഷ്ക്രിയ ആസ്തി എന്നു വിശേഷിപ്പിക്കുന്ന ഇവയിൽ തിരിച്ചുകിട്ടാവുന്നവ വളരെ കുറവാണെന്നാണു വായ്പായോഗ്യത വിലയിരുത്തുന്ന ഏജൻസിയായ ക്രിസിൽ പറയുന്നത്.
76 ലക്ഷം കോടി രൂപയാണു രാജ്യത്തെ ബാങ്കുകൾ നല്കിയിട്ടുള്ള ആകെ വായ്പ. ഇതിൽ പത്തു ശതമാനത്തിലേറെയാണ് ഇപ്പോൾ കിട്ടാക്കടങ്ങളും പ്രശ്നകടങ്ങളും. ഇക്കാര്യത്തിൽ കർശന നടപടി വേണമെന്നു റിസർവ് ബാങ്ക് നിർബന്ധമായി ആവശ്യപ്പെട്ടിട്ടാണു 12 വ്യവസായങ്ങൾക്കെതിരേ ബാങ്കുകൾ പാപ്പരാക്കൽ നടപടികൾ ആരംഭിച്ചത്. മറ്റു കുടിശികകൾക്കെതിരേ വേഗം നടപടി എടുക്കാൻ റിസർവ് ബാങ്ക് സമ്മർദം ചെലുത്തുന്നുണ്ട്.
ക്രിസിൽ ഏറ്റവും വലിയ 50 കുടിശിക വായ്പകൾ വിശകലനം ചെയ്തു. ഇതിൽ 30 ശതമാനം സ്റ്റീൽ അടക്കം ലോഹവ്യവസായ കന്പനികളുടേതാണ്. 25 ശതമാനം കൺസ്ട്രക്ഷൻ കന്പനികളുടേതും 15 ശതമാനം വൈദ്യുത കന്പനികളുടേതുമാണ്. മൊത്തം കിട്ടാക്കടങ്ങളുടെ പകുതിവരും ഈ 50 എണ്ണം.
ഈ കിട്ടാക്കടങ്ങൾ ബാങ്കുകളുടെ കണക്കുപുസ്തകത്തിൽനിന്നു മാറ്റാൻ അവ വിൽക്കുകയോ കന്പനികളെ പാപ്പരായി പ്രഖ്യാപിച്ച് ആസ്തികൾ ലേലംചെയ്തു പണം ഈടാക്കുകയോ ചെയ്യണം. കിട്ടാക്കടം വാങ്ങുന്നവർ നാലിലൊന്നോ മൂന്നിലൊന്നോ തുകയേ നല്കൂ. അതായത്, 75 ശതമാനത്തോളം നഷ്ടം സഹിക്കണം. പാപ്പർ മാർഗത്തിലൂടെ പോയാൽ അത്രയും നഷ്ടം വരില്ല.
പരിശോധിച്ച 50 കടങ്ങളിൽ നാലിലൊന്നിന് 50 ശതമാനമോ അതിലധികമോ തുക തിരിച്ചുപിടിക്കാം. മൂന്നിലൊന്നിന് 75 ശതമാനം വരെ എഴുതിത്തള്ളേണ്ടിവരും. ശേഷിച്ചതിന് 25 ശതമാനം വരെയേ തിരിച്ചുകിട്ടാനുണ്ടാകൂ. ഇതാണു ക്രിസിലിന്റെ വിലയിരുത്തൽ.
ഈ നഷ്ടം കണക്കാക്കിയുള്ള വകയിരുത്തലുകൾ ബാങ്കുകൾ നടത്തിയിട്ടില്ല. അതിനാൽ അടുത്ത കുറേ ത്രൈമാസങ്ങളിലേക്കു വലിയ തോതിൽ വകയിരുത്തൽ വേണ്ടിവരും. അതു ബാങ്കുകളെ നഷ്ടത്തിലാക്കും. കൂടുതൽ മൂലധനം ഇറക്കേണ്ടിവരും.
കഴിഞ്ഞ മാർച്ച് 31ലെ നില വച്ച് എട്ടു ലക്ഷം കോടി രൂപയോളം വായ്പകൾ പ്രശ്നവായ്പകളാണ്. നിഷ്ക്രിയ ആസ്തി എന്നു വിശേഷിപ്പിക്കുന്ന ഇവയിൽ തിരിച്ചുകിട്ടാവുന്നവ വളരെ കുറവാണെന്നാണു വായ്പായോഗ്യത വിലയിരുത്തുന്ന ഏജൻസിയായ ക്രിസിൽ പറയുന്നത്.
76 ലക്ഷം കോടി രൂപയാണു രാജ്യത്തെ ബാങ്കുകൾ നല്കിയിട്ടുള്ള ആകെ വായ്പ. ഇതിൽ പത്തു ശതമാനത്തിലേറെയാണ് ഇപ്പോൾ കിട്ടാക്കടങ്ങളും പ്രശ്നകടങ്ങളും. ഇക്കാര്യത്തിൽ കർശന നടപടി വേണമെന്നു റിസർവ് ബാങ്ക് നിർബന്ധമായി ആവശ്യപ്പെട്ടിട്ടാണു 12 വ്യവസായങ്ങൾക്കെതിരേ ബാങ്കുകൾ പാപ്പരാക്കൽ നടപടികൾ ആരംഭിച്ചത്. മറ്റു കുടിശികകൾക്കെതിരേ വേഗം നടപടി എടുക്കാൻ റിസർവ് ബാങ്ക് സമ്മർദം ചെലുത്തുന്നുണ്ട്.
ക്രിസിൽ ഏറ്റവും വലിയ 50 കുടിശിക വായ്പകൾ വിശകലനം ചെയ്തു. ഇതിൽ 30 ശതമാനം സ്റ്റീൽ അടക്കം ലോഹവ്യവസായ കന്പനികളുടേതാണ്. 25 ശതമാനം കൺസ്ട്രക്ഷൻ കന്പനികളുടേതും 15 ശതമാനം വൈദ്യുത കന്പനികളുടേതുമാണ്. മൊത്തം കിട്ടാക്കടങ്ങളുടെ പകുതിവരും ഈ 50 എണ്ണം.
ഈ കിട്ടാക്കടങ്ങൾ ബാങ്കുകളുടെ കണക്കുപുസ്തകത്തിൽനിന്നു മാറ്റാൻ അവ വിൽക്കുകയോ കന്പനികളെ പാപ്പരായി പ്രഖ്യാപിച്ച് ആസ്തികൾ ലേലംചെയ്തു പണം ഈടാക്കുകയോ ചെയ്യണം. കിട്ടാക്കടം വാങ്ങുന്നവർ നാലിലൊന്നോ മൂന്നിലൊന്നോ തുകയേ നല്കൂ. അതായത്, 75 ശതമാനത്തോളം നഷ്ടം സഹിക്കണം. പാപ്പർ മാർഗത്തിലൂടെ പോയാൽ അത്രയും നഷ്ടം വരില്ല.
പരിശോധിച്ച 50 കടങ്ങളിൽ നാലിലൊന്നിന് 50 ശതമാനമോ അതിലധികമോ തുക തിരിച്ചുപിടിക്കാം. മൂന്നിലൊന്നിന് 75 ശതമാനം വരെ എഴുതിത്തള്ളേണ്ടിവരും. ശേഷിച്ചതിന് 25 ശതമാനം വരെയേ തിരിച്ചുകിട്ടാനുണ്ടാകൂ. ഇതാണു ക്രിസിലിന്റെ വിലയിരുത്തൽ.
ഈ നഷ്ടം കണക്കാക്കിയുള്ള വകയിരുത്തലുകൾ ബാങ്കുകൾ നടത്തിയിട്ടില്ല. അതിനാൽ അടുത്ത കുറേ ത്രൈമാസങ്ങളിലേക്കു വലിയ തോതിൽ വകയിരുത്തൽ വേണ്ടിവരും. അതു ബാങ്കുകളെ നഷ്ടത്തിലാക്കും. കൂടുതൽ മൂലധനം ഇറക്കേണ്ടിവരും.