മുംബൈ: പ്രതീക്ഷച്ചതിലും മികച്ച റിസൽട്ടുമായി റിലയൻസ് ഇൻഡസ്ട്രീസ്. ജൂണിലവസാനിച്ച ത്രൈമാസത്തിൽ ലാഭം 7,113 കോടി രൂപയിൽനിന്ന് 9,108 കോടിയിലേക്കു കുതിച്ചു. കന്പനിയുടെ മൊത്ത വരുമാനം 71,451 കോടിയിൽനിന്നു 90,537 കോടി രൂപയുമായി.
കന്പനിയുടെ പെട്രോകെമിക്കൽ, ക്രൂഡ് ഓയിൽ സംസ്കരണം, പ്രകൃതിവാതകം, പെട്രോളിയം ബിസിനസുകൾ മാത്രമെടുത്താൽ അറ്റാദായം 8,196 കോടിയാണ്. തലേവർഷം ഇതേ കാലയളവിൽ 7,548 കോടി രൂപ ഉണ്ടായിരുന്നു.
കന്പനിയുടെ റീട്ടെയിൽ, ടെലികോം ബിസിനസുകൾ ചെറിയ തോതിൽ ലാഭം ഉണ്ടാക്കിത്തുടങ്ങി എന്നാണു ഫലം കാണിക്കുന്നത്.പെട്രോകെമിക്കൽ ബിസിനസിൽ റിലയൻസിന്റെ ലാഭക്ഷമത കൂടി. സംസ്കരണലാഭം ഒരു വീപ്പയ്ക്കു 10 ഡോളറിൽനിന്ന് 11.9 ഡോളറായി ഉയർന്നു.
ഇതിനിടെ ഓഹരിവിപണി താഴോട്ടുനീങ്ങി. സെൻസെക്സ് 50.95 പോയിന്റ് താണ് 31,904.4 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 26.3 പോയിന്റ് താഴ്ചയിൽ 9,873.3 ൽ ക്ലോസ് ചെയ്തു.
ടാറ്റാ സ്റ്റീൽ, എൻടിപിസി, ഇൻഫോസിസ്, മൈൻഡ് ട്രീ തുടങ്ങിയവയ്ക്കു വിലയിടിഞ്ഞു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനെ ഏറ്റെടുക്കുന്ന ഒഎൻജിസിക്ക് 1.75 ശതമാനം വില കയറി.
കന്പനിയുടെ പെട്രോകെമിക്കൽ, ക്രൂഡ് ഓയിൽ സംസ്കരണം, പ്രകൃതിവാതകം, പെട്രോളിയം ബിസിനസുകൾ മാത്രമെടുത്താൽ അറ്റാദായം 8,196 കോടിയാണ്. തലേവർഷം ഇതേ കാലയളവിൽ 7,548 കോടി രൂപ ഉണ്ടായിരുന്നു.
കന്പനിയുടെ റീട്ടെയിൽ, ടെലികോം ബിസിനസുകൾ ചെറിയ തോതിൽ ലാഭം ഉണ്ടാക്കിത്തുടങ്ങി എന്നാണു ഫലം കാണിക്കുന്നത്.പെട്രോകെമിക്കൽ ബിസിനസിൽ റിലയൻസിന്റെ ലാഭക്ഷമത കൂടി. സംസ്കരണലാഭം ഒരു വീപ്പയ്ക്കു 10 ഡോളറിൽനിന്ന് 11.9 ഡോളറായി ഉയർന്നു.
ഇതിനിടെ ഓഹരിവിപണി താഴോട്ടുനീങ്ങി. സെൻസെക്സ് 50.95 പോയിന്റ് താണ് 31,904.4 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 26.3 പോയിന്റ് താഴ്ചയിൽ 9,873.3 ൽ ക്ലോസ് ചെയ്തു.
ടാറ്റാ സ്റ്റീൽ, എൻടിപിസി, ഇൻഫോസിസ്, മൈൻഡ് ട്രീ തുടങ്ങിയവയ്ക്കു വിലയിടിഞ്ഞു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനെ ഏറ്റെടുക്കുന്ന ഒഎൻജിസിക്ക് 1.75 ശതമാനം വില കയറി.