+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റിസർവ് ബാങ്ക് ഗവർണറുടെ പ്രസ്താവന പിൻവലിക്കണം: ബെഫി

കൊച്ചി: നോട്ട് നിരോധനത്തെ തുടർന്ന് പൊതുജനങ്ങൾ ബാങ്കുകളിലടച്ച, റദ്ദാക്കിയ നോട്ടുകൾ ഇനിയും എണ്ണി തീർന്നി
റിസർവ് ബാങ്ക് ഗവർണറുടെ പ്രസ്താവന പിൻവലിക്കണം: ബെഫി
കൊച്ചി: നോട്ട് നിരോധനത്തെ തുടർന്ന് പൊതുജനങ്ങൾ ബാങ്കുകളിലടച്ച, റദ്ദാക്കിയ നോട്ടുകൾ ഇനിയും എണ്ണി തീർന്നിട്ടില്ല എന്ന റിസർവ് ബാങ്ക് ഗവർണറുടെ പ്രസ്താവന തികച്ചും നിരുത്തരവാദപരമാണെന്നു ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ(ബെഫി) സംസ്ഥാന ഘടകം പത്രക്കുറിപ്പിൽ കുറ്റപ്പെടുത്തി.

ബാങ്ക് ശാഖകളിൽ അടച്ച നോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തിയതിനു ശേഷമാണ് അതിന് പകരം തുക ജനങ്ങൾക്ക് നൽകുകയോ അവരുടെ അക്കൗണ്ടിൽ വരവ് വയ്ക്കുകയോ ചെയ്തത്. ഓരോ ദിവസവും ലഭിക്കുന്ന കറൻസിയുടെ കണക്കുകൾ അതാതു ദിവസം തന്നെ രേഖപ്പെടുത്തിയിരുന്നു. നോട്ട് നിരോധനം കഴിഞ്ഞ് 250 ദിവസങ്ങൾ പിന്നിട്ടു. തിരിച്ചെത്തിയ നോട്ടുകൾ ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ല എന്ന പ്രഖ്യാപനം ബാങ്കുകളുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലുള്ളതാണെന്ന് ബെഫി സംസ്ഥാന പ്രസിഡന്‍റ് ടി. നരേന്ദ്രനും ജനറൽ സെക്രട്ടറി എസ്.എസ്. അനിലും പറഞ്ഞു.