കോട്ടയം: കേരള സർക്കാർ ആവിഷ്കരിച്ച റബർ വിലസ്ഥിരതാ സഹായപദ്ധതിയുടെ മൂന്നാം ഘട്ടം നടപ്പാക്കും. റബറിനു കിലോഗ്രാമിനു കുറഞ്ഞത് 150 രൂപ ഉറപ്പാക്കുന്നതാണു പദ്ധതി. ജൂലൈ ഒന്നു മുതൽ 2018 ജൂണ് 30 വരെയുള്ള ബില്ലുകളാണു മൂന്നാം ഘട്ടത്തിൽ പരിഗണിക്കുക.
നിലവിൽ പദ്ധതിയിൽ അംഗങ്ങളാകാത്ത കർഷകർക്ക് ഓഗസ്റ്റ് 31 വരെ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടാകും. റബർ നിൽക്കുന്ന സ്ഥലത്തിന്റെ തന്നാണ്ട് കരം അടച്ച രസീത്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പിയോടൊപ്പം ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഇലക്ഷൻ ഐഡന്റിറ്റി കാർഡ്, പാൻകാർഡ് ഇവയിലൊന്നിന്റെ കോപ്പി തിരിച്ചറിയൽ രേഖയായും സമർപ്പിക്കണം.
ഒരിക്കൽ രജിസ്റ്റർ ചെയ്തവർ വീണ്ടും ചെയ്യേണ്ടതില്ല. റബർ വിലസ്ഥിരതാ സഹായ പദ്ധതിപ്രകാരം ഒരു കിലോഗ്രാം ആർഎസ്എസ് നാലിനു ദിവസവും റബർ ബോർഡ് പ്രസിദ്ധീകരിക്കുന്ന വിലയും 150 രൂപയും തമ്മിലുള്ള വ്യത്യാസം കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു ലഭിക്കും. റബർപാലാണെങ്കിൽ സംസ്കരണച്ചെലവിനുള്ള എട്ടു രൂപ കുറച്ചു 142 രൂപയും റബർപാലിന്റെ ഒരു മാസത്തെ ശരാശരി വിലയും തമ്മിലുള്ള വ്യത്യാസമായിരിക്കും ലഭിക്കുക.
നിലവിൽ പദ്ധതിയിൽ അംഗങ്ങളാകാത്ത കർഷകർക്ക് ഓഗസ്റ്റ് 31 വരെ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടാകും. റബർ നിൽക്കുന്ന സ്ഥലത്തിന്റെ തന്നാണ്ട് കരം അടച്ച രസീത്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പിയോടൊപ്പം ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഇലക്ഷൻ ഐഡന്റിറ്റി കാർഡ്, പാൻകാർഡ് ഇവയിലൊന്നിന്റെ കോപ്പി തിരിച്ചറിയൽ രേഖയായും സമർപ്പിക്കണം.
ഒരിക്കൽ രജിസ്റ്റർ ചെയ്തവർ വീണ്ടും ചെയ്യേണ്ടതില്ല. റബർ വിലസ്ഥിരതാ സഹായ പദ്ധതിപ്രകാരം ഒരു കിലോഗ്രാം ആർഎസ്എസ് നാലിനു ദിവസവും റബർ ബോർഡ് പ്രസിദ്ധീകരിക്കുന്ന വിലയും 150 രൂപയും തമ്മിലുള്ള വ്യത്യാസം കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു ലഭിക്കും. റബർപാലാണെങ്കിൽ സംസ്കരണച്ചെലവിനുള്ള എട്ടു രൂപ കുറച്ചു 142 രൂപയും റബർപാലിന്റെ ഒരു മാസത്തെ ശരാശരി വിലയും തമ്മിലുള്ള വ്യത്യാസമായിരിക്കും ലഭിക്കുക.