മുംബൈ: സിഗരറ്റ് നികുതി വർധിപ്പിച്ചത് ഓഹരിവിപണിക്കും അടിയായി. ചരക്ക് സേവനനികുതി (ജിഎസ്ടി) വന്നപ്പോൾ സിഗരറ്റിനു നികുതി കുറഞ്ഞിരുന്നു. അതുവഴി കന്പനികൾക്ക് വർഷം അയ്യായിരംകോടി രൂപയുടെയെങ്കിലും അധികലാഭം ഉണ്ടാകുമായിരുന്നു.
തിങ്കളാഴ്ച ജിഎസ്ടി കൗൺസിൽ ചേർന്ന് സിഗരറ്റിനു പഴയ നിരക്കിലേക്കു നികുതി കൂട്ടി.ഇങ്ങനെ സംഭവിക്കുമെന്ന ആശങ്ക തിങ്കളാഴ്ച സിഗരറ്റ് ഓഹരികളുടെ വില താഴ്ത്തിയിരുന്നു. ഇന്നലെ അതു വിലത്തകർച്ചയായി മാറി. മുഖ്യ സിഗരറ്റ് കന്പനിയായ ഐടിസിയുടെ വില 12.63 ശതമാനം ഇടിഞ്ഞു. ഗോഡ്ഫ്രെ ഫിലിപ്സ്, വിഎസ്ടി ഇൻഡസ്ട്രീസ് തുടങ്ങിയവയ്ക്ക് എട്ടുശതമാനം ഇടിവുണ്ടായി.
സിഗരറ്റ് ഭീമന്മാരുടെ ദൗർബല്യവും ആഗോളതലത്തിലെ സംഭവവികാസങ്ങളും മുഖ്യഓഹരിസൂചികകളിൽ പ്രതിഫലിച്ചു. സെൻസെക്സ് 1.13 ശതമാനം (363.79 പോയിന്റ്) ഇടിഞ്ഞ് 31710.99 ലായി. 32000 പോയിന്റിനു താഴെ സൂചിക എത്തിയത് വിപണിക്കു മാനസിക ക്ഷീണമാണ്. എൻഎസ്ഇയുടെ നിഫ്റ്റി 88.8 പോയിന്റ് (0.900 ശതമാനം) താണ് 9827.15 ൽ ക്ലോസ് ചെയ്തു.
അമേരിക്കയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ച ആരോഗ്യപരിരക്ഷ പരിഷ്കാര ബിൽ പരാജയപ്പെട്ടത് ട്രംപിന്റെ പരിഷ്കരണ പദ്ധതികളെപ്പറ്റി സംശയം ജനിപ്പിച്ചു. ഇതു ഡോളർവില താഴ്ത്തി. സ്വർണവില മൂന്നുദിവസംകൊണ്ട് ഔൺസിന് (31.1 ഗ്രാം) 30 ഡോളർ കയറി. ഇന്നലെ ഔൺസിന് 1242 ഡോളറാണ് ന്യൂയോർക്കിലെ സ്വർണവില.
തിങ്കളാഴ്ച ജിഎസ്ടി കൗൺസിൽ ചേർന്ന് സിഗരറ്റിനു പഴയ നിരക്കിലേക്കു നികുതി കൂട്ടി.ഇങ്ങനെ സംഭവിക്കുമെന്ന ആശങ്ക തിങ്കളാഴ്ച സിഗരറ്റ് ഓഹരികളുടെ വില താഴ്ത്തിയിരുന്നു. ഇന്നലെ അതു വിലത്തകർച്ചയായി മാറി. മുഖ്യ സിഗരറ്റ് കന്പനിയായ ഐടിസിയുടെ വില 12.63 ശതമാനം ഇടിഞ്ഞു. ഗോഡ്ഫ്രെ ഫിലിപ്സ്, വിഎസ്ടി ഇൻഡസ്ട്രീസ് തുടങ്ങിയവയ്ക്ക് എട്ടുശതമാനം ഇടിവുണ്ടായി.
സിഗരറ്റ് ഭീമന്മാരുടെ ദൗർബല്യവും ആഗോളതലത്തിലെ സംഭവവികാസങ്ങളും മുഖ്യഓഹരിസൂചികകളിൽ പ്രതിഫലിച്ചു. സെൻസെക്സ് 1.13 ശതമാനം (363.79 പോയിന്റ്) ഇടിഞ്ഞ് 31710.99 ലായി. 32000 പോയിന്റിനു താഴെ സൂചിക എത്തിയത് വിപണിക്കു മാനസിക ക്ഷീണമാണ്. എൻഎസ്ഇയുടെ നിഫ്റ്റി 88.8 പോയിന്റ് (0.900 ശതമാനം) താണ് 9827.15 ൽ ക്ലോസ് ചെയ്തു.
അമേരിക്കയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ച ആരോഗ്യപരിരക്ഷ പരിഷ്കാര ബിൽ പരാജയപ്പെട്ടത് ട്രംപിന്റെ പരിഷ്കരണ പദ്ധതികളെപ്പറ്റി സംശയം ജനിപ്പിച്ചു. ഇതു ഡോളർവില താഴ്ത്തി. സ്വർണവില മൂന്നുദിവസംകൊണ്ട് ഔൺസിന് (31.1 ഗ്രാം) 30 ഡോളർ കയറി. ഇന്നലെ ഔൺസിന് 1242 ഡോളറാണ് ന്യൂയോർക്കിലെ സ്വർണവില.