അഹമ്മദാബാദ്: എസാർ സ്റ്റീലിനെതിരായ പാപ്പർ ഹർജിയിൽ നടപടികൾ തുടരാൻ ഗുജറാത്ത് ഹൈക്കോടതിയുടെ അനുമതി. എസാർ സ്റ്റീലിനോട് പക്ഷാഭേദം കാണിച്ചിട്ടില്ലെന്നു കോടതി നിരീക്ഷിച്ചു.
എസാർ സ്റ്റീൽ അടക്കം വലിയ കുടിശിക വരുത്തിയ 12 കന്പനികൾക്കെതിരേ പാപ്പർ കോഡ് പ്രകാരം നടപടിയെടുക്കാനുള്ള റിസർവ് ബാങ്ക് നിർദേശത്തെയാണ് കന്പനി ചോദ്യംചെയ്തത്. നാഷണൽ കന്പനി ലോ ട്രൈബ്യൂണലിൽ പാപ്പർ കോഡ് പ്രകാരം ആരംഭിച്ച നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സ്റ്റേ ഇപ്പോൾ നീക്കി.
എസാർ സ്റ്റീൽ ഇപ്പോഴും പ്രവർത്തിക്കുന്ന കന്പനിയാണ്, 25000 കോടിരൂപ വിറ്റുവരവുണ്ട്. പ്രവർത്തനം നിലച്ച കന്പനികളെപ്പോലെ തങ്ങളെ കണക്കാക്കുന്നത് കന്പനിയെ തകർക്കുമെന്നെല്ലാമാണ് എസാർ സ്റ്റീൽ വാദിച്ചത്. തങ്ങൾ ബാങ്കുകളുമായി കടം പുനഃക്രമീകരിക്കാൻ ചർച്ച നടത്തിവരികയാണെന്നും അവർ പറഞ്ഞു.
എന്നാൽ റിസർവ് ബാങ്ക് കിട്ടാക്കടങ്ങൾ അവസാനിപ്പിക്കാനായി സദുദ്ദേശ്യത്തോടെ നടത്തുന്ന കാര്യങ്ങളിൽ ഇടപെടേണ്ടെന്നു ജസ്റ്റീസ് എസ്.ജി.ഷായുടെ സിംഗിൾ ബഞ്ച് തീരുമാനിച്ചു.സമാനമായ മറ്റു കേസുകളിലും ബാങ്കുകൾക്ക് ആശ്വാസം പകരുന്നതാണ് ഈ വിധി.
എസാർ സ്റ്റീൽ അടക്കം വലിയ കുടിശിക വരുത്തിയ 12 കന്പനികൾക്കെതിരേ പാപ്പർ കോഡ് പ്രകാരം നടപടിയെടുക്കാനുള്ള റിസർവ് ബാങ്ക് നിർദേശത്തെയാണ് കന്പനി ചോദ്യംചെയ്തത്. നാഷണൽ കന്പനി ലോ ട്രൈബ്യൂണലിൽ പാപ്പർ കോഡ് പ്രകാരം ആരംഭിച്ച നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സ്റ്റേ ഇപ്പോൾ നീക്കി.
എസാർ സ്റ്റീൽ ഇപ്പോഴും പ്രവർത്തിക്കുന്ന കന്പനിയാണ്, 25000 കോടിരൂപ വിറ്റുവരവുണ്ട്. പ്രവർത്തനം നിലച്ച കന്പനികളെപ്പോലെ തങ്ങളെ കണക്കാക്കുന്നത് കന്പനിയെ തകർക്കുമെന്നെല്ലാമാണ് എസാർ സ്റ്റീൽ വാദിച്ചത്. തങ്ങൾ ബാങ്കുകളുമായി കടം പുനഃക്രമീകരിക്കാൻ ചർച്ച നടത്തിവരികയാണെന്നും അവർ പറഞ്ഞു.
എന്നാൽ റിസർവ് ബാങ്ക് കിട്ടാക്കടങ്ങൾ അവസാനിപ്പിക്കാനായി സദുദ്ദേശ്യത്തോടെ നടത്തുന്ന കാര്യങ്ങളിൽ ഇടപെടേണ്ടെന്നു ജസ്റ്റീസ് എസ്.ജി.ഷായുടെ സിംഗിൾ ബഞ്ച് തീരുമാനിച്ചു.സമാനമായ മറ്റു കേസുകളിലും ബാങ്കുകൾക്ക് ആശ്വാസം പകരുന്നതാണ് ഈ വിധി.