ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ കിരീടത്തിൽ ഒരു പൊൻതൂവൽകൂടി. ഇന്ത്യൻ റെയിൽവേയുടെ പാളങ്ങളിലൂടെ ഇനി സൗരോർജ ട്രെയിനും കുതിച്ചുപായും. രാജ്യത്തെ ആദ്യ സോളാർ ഡീസൽ മൾട്ടിപ്പിൾ യൂണിറ്റ് (ഡെമു) ഇന്നലെ പുറത്തിറക്കി. ചെന്നൈയിലെ കോച്ച് ഫാക്ടറിയിൽ നിർമിച്ച ട്രെയിനിന് 25 വർഷത്തെ ആയുസാണ് കണക്കാക്കിയിരിക്കുന്നത്. ഓരോ കോച്ചിലും 89 പേർക്കു വീതം യാത്ര ചെയ്യാം. ഇന്നു മുതൽ സൗരോർജ ട്രെയിൻ ഒൗദ്യോഗികമായി യാത്ര തുടങ്ങും.
പത്തു കോച്ചുകളുള്ള ട്രെയിനിൽ രണ്ടെണ്ണം മോട്ടോർ കോച്ചുകളും ശേഷിക്കുന്ന എട്ടെണ്ണം യാത്രക്കാരെ ഉൾക്കൊള്ളാനുള്ളതുമാണ്. 13.54 കോടി രൂപ ചെലവുള്ള ട്രെയിനിന്റെ ബോഗികൾക്ക് ഒരു കോടി രൂപ വീതവും എൻജിനുകൾക്ക് 2.5 കോടി രൂപ വീതവുമാണ് ചെലവ്. ആറു കോച്ചുകളിലാണ് സൗരോർജ പാനലുകൾ ഘടിപ്പിച്ചിരിക്കുന്നത്. ഓരോ കോച്ചിലും കുഷ്യൻ സീറ്റുകൾക്കൊപ്പം ഡിസ്പ്ലേ ബോർഡുകളും സ്ഥാനംപിടിച്ചിട്ടുണ്ട്.
ഡൽഹിയിലെ സാരായ് റോഹില മുതൽ ഹരിയാനയിലെ ഗാർഹി ഹർസാരു ജംഗ്ഷൻ വരെയാണ് ഈ ട്രെയിനിന്റെ സർവീസ്. മുന്പ് ഈ റൂട്ടിലുണ്ടായിരുന്ന ട്രെയിൻ മാറ്റിയ ശേഷമാണ് സൗരോർജ ട്രെയിൻ സർവീസ് തുടങ്ങുന്നത്.
300 വാട്ട് ശേഷിയുള്ള 16 സോളാർ പാനലുകളാണ് ആകെയുള്ളത്. ഡീസൽ ഇനത്തിൽ ചെലവാകുന്ന തുകയിൽ വർഷം 672 കോടി രൂപ ലാഭിക്കാനാകുമെന്നാണ് റെയിൽവേ കണക്കുകൂട്ടുന്നത്.
പത്തു കോച്ചുകളുള്ള ട്രെയിനിൽ രണ്ടെണ്ണം മോട്ടോർ കോച്ചുകളും ശേഷിക്കുന്ന എട്ടെണ്ണം യാത്രക്കാരെ ഉൾക്കൊള്ളാനുള്ളതുമാണ്. 13.54 കോടി രൂപ ചെലവുള്ള ട്രെയിനിന്റെ ബോഗികൾക്ക് ഒരു കോടി രൂപ വീതവും എൻജിനുകൾക്ക് 2.5 കോടി രൂപ വീതവുമാണ് ചെലവ്. ആറു കോച്ചുകളിലാണ് സൗരോർജ പാനലുകൾ ഘടിപ്പിച്ചിരിക്കുന്നത്. ഓരോ കോച്ചിലും കുഷ്യൻ സീറ്റുകൾക്കൊപ്പം ഡിസ്പ്ലേ ബോർഡുകളും സ്ഥാനംപിടിച്ചിട്ടുണ്ട്.
ഡൽഹിയിലെ സാരായ് റോഹില മുതൽ ഹരിയാനയിലെ ഗാർഹി ഹർസാരു ജംഗ്ഷൻ വരെയാണ് ഈ ട്രെയിനിന്റെ സർവീസ്. മുന്പ് ഈ റൂട്ടിലുണ്ടായിരുന്ന ട്രെയിൻ മാറ്റിയ ശേഷമാണ് സൗരോർജ ട്രെയിൻ സർവീസ് തുടങ്ങുന്നത്.
300 വാട്ട് ശേഷിയുള്ള 16 സോളാർ പാനലുകളാണ് ആകെയുള്ളത്. ഡീസൽ ഇനത്തിൽ ചെലവാകുന്ന തുകയിൽ വർഷം 672 കോടി രൂപ ലാഭിക്കാനാകുമെന്നാണ് റെയിൽവേ കണക്കുകൂട്ടുന്നത്.