കൊച്ചി: 2016-17 സാന്പത്തിക വർഷത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് 296.7 കോടി രൂപയുടെ അറ്റാദായം നേടി. തുടർച്ചയായ രണ്ടാം സാന്പത്തിക വർഷത്തിലും എയർ ഇന്ത്യ എക്സ്പ്രസ് മികവു നിലനിർത്തുന്നതായി ഇന്നലെ ഡൽഹിയിൽ ചേർന്ന ഡയറക്ടർ ബോർഡ് വിലയിരുത്തി. സ്വകാര്യ വിമാനക്കന്പനികൾ സൃഷ്ട്ടിച്ച വെല്ലുവിളികൾക്കും ഗൾഫ് സാന്പത്തിക രംഗത്തുണ്ടായ മാന്ദ്യത്തിനുമിടയിൽ കഠിന പരിശ്രമത്തിലൂടെയാണ് കന്പനി അറ്റാദായം നിലനിർത്തിയതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് സിഇഒ കെ. ശ്യാം സുന്ദർ പറഞ്ഞു. മുൻ സാന്പത്തിക വർഷത്തെ 3,335 കോടി രൂപയുടെ വരുമാനത്തെ അപേക്ഷിച്ച് 2016-17 വർഷത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് പതിനാലു ശതമാനത്തിന്റെ വർധന നേടി.
ചെലവു കുറയ്ക്കാനായതും വിമാനങ്ങളുടെ ദൈനംദിന ഉപയോഗസമയം ശരാശരി 11.3ൽ നിന്ന് 12.2 മണിക്കൂറിലേക്ക് ഉയർത്താൻ സാധിച്ചതും നേട്ടമായി. വിമാനങ്ങളുടെ എണ്ണം 17ൽനിന്ന് 23ലേക്ക് ഉയർത്താനായി. ഇതിലൂടെ സർവീസുകളുടെ എണ്ണം വർധിപ്പിക്കാനും പുതിയ റൂട്ടുകളിൽ സർവീസ് തുടങ്ങാനും സാധിച്ചതായി ശ്യാം സുന്ദർ പറഞ്ഞു. പിന്നിട്ട സാന്പത്തിക വർഷം 3.42 ദശലക്ഷം പേരാണ് എക്സ്പ്രസിൽ യാത്രചെയ്തത്. തൊട്ടു മുന്പുളള വർഷം ഇത് 2.8 ദശലക്ഷം പേരായിരുന്നു.
ചെലവു കുറയ്ക്കാനായതും വിമാനങ്ങളുടെ ദൈനംദിന ഉപയോഗസമയം ശരാശരി 11.3ൽ നിന്ന് 12.2 മണിക്കൂറിലേക്ക് ഉയർത്താൻ സാധിച്ചതും നേട്ടമായി. വിമാനങ്ങളുടെ എണ്ണം 17ൽനിന്ന് 23ലേക്ക് ഉയർത്താനായി. ഇതിലൂടെ സർവീസുകളുടെ എണ്ണം വർധിപ്പിക്കാനും പുതിയ റൂട്ടുകളിൽ സർവീസ് തുടങ്ങാനും സാധിച്ചതായി ശ്യാം സുന്ദർ പറഞ്ഞു. പിന്നിട്ട സാന്പത്തിക വർഷം 3.42 ദശലക്ഷം പേരാണ് എക്സ്പ്രസിൽ യാത്രചെയ്തത്. തൊട്ടു മുന്പുളള വർഷം ഇത് 2.8 ദശലക്ഷം പേരായിരുന്നു.